Sunday, June 7, 2026

യവനിക വീണു; മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് വിടവാങ്ങി

മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി  ജോര്‍ജ്ജ് വിട വാങ്ങി. 78- വയസ്സായിരുന്നു. എറണാകുളത്തെ കാക്കനാടുള്ള വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു മരണം. തികച്ചും സവിശേഷമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്കു ദിശാബോധം നല്കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്ജ്. ആദാമിന്‍റെ വാരിയെല്ല്, യവനിക, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്, ഇരകള്‍, തുടങ്ങിയ ഏതാനും സിനിമകളിലൂടെ മലയാള സിനിമയ്ക്ക് പുതിയ ഭാഷ്യം ചമയ്ക്കുവാന്‍ കെ ജി ജോര്‍ജ്ജിന് കഴിഞ്ഞിട്ടുണ്ട്.

പുതുകാലത്തെ സിനിമാലോകം കെ ജി ജോര്‍ജ്ജ് എന്ന അനശ്വര സംവിധായകന്‍റെ സിനിമകളെ പഠന വിധേയമാക്കുന്നതു അദ്ദേഹത്തിന്‍റെ കഴിവിനുള്ള ഉദാഹരണമാണ്. ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട പഞ്ചവടിപ്പാലം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. സ്വപ്നാടനം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കെ ജി ജോര്‍ജ്ജ് പിന്നീട് സമ്മാനിച്ചത് കാലത്തിനു മുന്‍പേ കുതിക്കുന്ന പ്രതിഭയെ അടയാളപ്പെടുത്തിയ ഒരുപിടി നല്ല സിനിമകള്‍. അത് വരെ നിലനിന്നു പോന്നിരുന്ന സിനിമയെ കുറിച്ചുള്ള മുന്‍ധാരണകളെയെല്ലാം പൊളിച്ചെഴുതിയ കെ ജി ജോര്‍ജ്ജിന്‍റെ സിനിമകള്‍ പുതുപാതയിലേക്ക് മലയാള സിനിമയെയും പ്രേക്ഷകരെയും ആനയിച്ചു.

ഇരുപതോളം സിനിമകള്‍ മാത്രമേ കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ മിക്കവയും കലാമൂല്യമുള്ള പ്രതിഭയുടെ തിളക്കത്തോടെ ഇന്നും മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു. ഈ ഇരുപതു സിനിമകളിലൂടെ മലയാള സിനിമയ്ക്കു പുതിയ ചലച്ചിത്രാനുഭവവും പുതു ചരിത്രവും കുറിച്ചു കെ ജി ജോര്‍ജ്ജ് എന്ന കലാകാരന്‍. വിപ്ലവകരമായ മാറ്റമായിരുന്നു അത്. സമൂഹത്തില്‍ നിലനിന്നു പോന്നിരുന്ന അനീതിയെ, കപട സദാചാരത്തെ, വ്യവസ്ഥാപിത നായകാ നായിക സങ്കല്‍പ്പങ്ങളെ സിനിമയ്ക്കകത്ത് തന്നെ നിലനിന്നു പോന്നിരുന്ന ചൂഷണ മനോഭാവത്തെ അദ്ദേഹo നിശിതമായി വിമര്‍ശിച്ചു, ചോദ്യം ചെയ്തു.

ഇരുപതു ചിത്രങ്ങള്‍ ഇരുപതു നൂറ്റാണ്ടുകളെ മുദ്രണം ചെയ്യുവാന്‍ കരുത്തുറ്റതായിരുന്നു. അത് കൊണ്ട് തന്നെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആദ്യ ചിത്രമായ സ്വപ്നാടനത്തിന് 1975- ല്‍ സംസ്ഥാന പുരസ്കാരം, രാപ്പാടികളുടെ ഗാഥയ്ക്കു 1978- ല്‍ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയെന്ന നിലയ്ക്ക് ലഭിച്ച സംസ്ഥാന പുരസ്കാരം, മികച്ച ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരം 1982- ല്‍  യവനികയ്ക്കും മികച്ച രണ്ടാമത്തെ ചിത്രമായി 1983- ല്‍ ആദാമിന്‍റെ വാരിയെല്ലിനും ഇരകള്‍ക്ക് 1985- ല്‍  മികച്ച രണ്ടാമത്തെ കഥയ്ക്കും സിനിമയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. 2016- ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ദാനിയേല്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1998- ല്‍ സംവിധാനം ചെയ്ത ഇലവങ്കോട് ദേശമാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സല്‍മ ജോര്‍ജ്ജ് ആണ് ഭാര്യ.

spot_img

Hot Topics

Related Articles

Also Read

ശ്രീകുമാർ പൊടിയന്റെ ആദ്യചിത്രം ‘മനസാ വാചാ’ തിയ്യേറ്ററുകളിലേക്ക്

0
ഒരു കള്ളന്റെ കഥയെ പ്രമേയമാക്കികൊണ്ട് കോമഡി താരം ശ്രീകുമാർ പൊടിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘മനസാ വാചാ’ മാർച്ച് എട്ടിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

‘ശ്വാസ’ത്തിൽ ഒരു കൂടിയാട്ടക്കാരന്റെ കഥ; ചിത്രീകരണം തുടങ്ങി

0
എക്കോസ് എന്റർടൈമെന്റ്സിന്റെ ബാനറിൽ സുനിൽ എ. സഖറിയാ നിർമ്മിച്ച് ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ശ്വാസത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഒരു കൂടിയാട്ടക്കാരന്റെ കഥ പറയുന്ന ചിത്രമാണ് ശ്വാസം.

കേരളത്തിൽ സിനിമ സമരം പ്രഖ്യാപിച്ച് ചലച്ചിത്ര സംഘടനകൾ

0
സിനിമ സംഘടനകളുടെ സംയുക്ത യോഗത്തിൽ  കേരളത്തിൽ ജൂണ് ഒന്ന് മുതൽ സിനിമ സമരം. ജി എസ് ടി ക്ക് ഒപ്പമുള്ള വിനോദ നികുതി പിൻവലിക്കുക, താരങ്ങളുടെ കൂടിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങൾ...

ഗൌതം രവീന്ദ്രന്റെ കഥയും തിരക്കഥയും സംവിധാനവും; ‘ചിത്രീകരണം പൂർത്തിയാക്കി ‘കനോലി ബാന്റ് സെറ്റ്’

0
വെസ്റ്റേൺ ബ്രീസ് പിക്ചേഴ്സിന്റെ ബാനറിൽ ബാബു കാരാട്ട്, സി കെ സുന്ദർ എന്നിവർ നിർമ്മിച്ച് ഗൌതം രവീന്ദ്രൻ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘കനോലി ബാന്റ് സെറ്റ്’ ന്റെ...

‘നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുക്കി’ മലയാളികൾ പാടിനടന്ന പാട്ടുകൾ…

0
“ഒരു പുലര്‍ച്ചെ പോക്കറ്റിലൊരു കവിതയുമായി വയലാറിനെ തേടി പുറപ്പെട്ടു. തിരക്ക് പിടിച്ച ഒരു പൊതുയോഗ സ്ഥലത്തുവെച്ച് ആ കവിതയേല്‍പ്പിച്ചു തിരികെ പോന്നു . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയലാറിന്‍റെ കത്ത് . ‘കവിത നന്നായിട്ടുണ്ട്....