Sunday, June 7, 2026

സംഗീത പ്രാവീണ്യത്തിന്റെ കിടിലൻ ബാക് ഗ്രൌണ്ട് മ്യൂസിക്കുമായി  ജേക്സ് ബിജോയ്

പുതിയ കാലത്ത് മലയാള ചലച്ചിത്ര സംഗീതം അടയാളപ്പെടുത്തുന്ന പ്രധാന പേരുകളിൽ ഒന്നാണ് ജേക്സ് ബിജോയ്. ലളിതമാർന്ന ജനപ്രിയ സംഗീതത്തിലൂടെ പ്രേക്ഷകർക്കിടയിൽ സ്വന്തമായൊരു ഇരിപ്പിടം നേടിക്കഴിഞ്ഞു ജേക്സ് ബിജോയ്. 2014 ൽ ഏയ്ഞ്ചൽസ് എന്ന സിനിമയിലൂടെയാണ് ജേക്സ് ബിജോയ് മലയ;അ സിനിമയിൽ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. കർണാടക സംഗീതത്തിൽ പരിശീലനം നേടിയിട്ടുണ്ട് ജേക്സ് ബിജോയ്. എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ഇദ്ദേഹം പിന്നീട് യു എസിലെ സംഗീതശാസ്ത്രത്തിളും സാങ്കേതികതയിലും ബിരുദാനന്തര ബിരുദവും നേടി.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് നിരവധി സംഗീതസംവിധാനം നിർ വഹിച്ചിട്ടുണ്ട് ജേക്സ് ബിജോയ്. മലയാളത്തിൽ മാത്രമല്ല, തമിഴിലും നിരവധി പാട്ടുകൾക്കു ജേക്സ് ബിജോയ് ഈണം പകർന്നിട്ടുണ്ട്. തെലുങ്കിൽ അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത് 2018- ൽ ടാക്സിവാല എന്ന ചിത്രത്തിലൂടെയാണ്. കൂടാതെ സൌത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിൽ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച സംഗീത സംവിധായകനുള്ള അവാർഡും സ്വന്തമാക്കി. കൂടാതെ ഫെഫ്കയുടെയും മ്യൂസിക് ഡയറക്ടേഴ്സ് യൂണിയന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം.

ജേക്സ് ബിജോയ് സംഗീതം ഏറ്റവും  കൂടുതലും തരംഗമായി മാറുന്നത് സിനിമകൾക്ക് നല്കുന്ന പശ്ചാത്തല സംഗീതത്തിലൂടെയാണ്. ഈണം പകർന്നവ എല്ലാം ഒന്നിനോടൊന്ന് ഹിറ്റ് ആവുകയും ചെയ്തു. അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, ധ്രുവങ്ങൾ പതിനാറു, കുരുതി, കൽക്കി, ജനഗണമന, സിബിഐ- ദ ബ്രെയിൻ, പത്രോസിന്റെ പടപ്പുകൾ, സല്യൂട്ട്, രണം, ഫോറൻസിക്, കിം ഓഫ് കൊത്ത, പുഴു … തുടങ്ങി ശ്രദ്ധേയ സിനിമകളിൽ ജേക്സ് ബിജോയിയുടെ സൂപ്പർ ഹിറ്റ് ഈണങ്ങൾ കയ്യൊപ്പ് ചാർത്തിയതെല്ലാം ജനപ്രിയമായി.

സിനിമയ്ക്കിണങ്ങും വിധം പശ്ചാത്തല സംഗീതം തീർക്കുവാൻ ജേക്സ് ബിജോയ് ഒരുപടി മുൻപിലാണെന്ന് ഈ സിനിമകളുടെയെല്ലാം ബാക് ഗ്രൌണ്ട് മ്യൂസിക്കുകൾ ഉദാഹരണമാണ്. പലപ്പോഴും ഈണമിട്ട പാട്ടുകളിലൂടെക്കാൾ അറിയപ്പെടുന്നത് പശ്ചാത്തല സംഗീതം നല്കുന്ന ജേക്സ് ബിജോയിയെ ആയിരിക്കും. ‘മലയാളി’ എന്ന ആൽബത്തിലെ മിന്നലഴകേ എന്ന പാട്ട് പ്രസിദ്ധമാണ്. ഇതിനിടയില് ഒരു ഇടവേള ഉണ്ടായെങ്കിലും ശക്തമായ തിരിച്ചു വരവിലൂടെ ജേക്സ് ബിജോയ് വീണ്ടും തന്റെ സംഗീതത്തെ ഊട്ടിയുറപ്പിച്ചു.

ശ്യാം ഈണമിട്ട സിബിഐ- യിലെ രോമാഞ്ചമുണ്ടാക്കുന്ന ആ മാസ് ബാക് ഗ്രൌണ്ട് മ്യൂസിക്കിന്റെ കോരിത്തരിപ്പ് ഒട്ടും തന്നെ ചോർന്നു പോകാതെ സിബിഐ സിനിമയുടെ അഞ്ചാം ഭാഗത്തിൽ തന്റെ സംഗീതത്തെ ഇണക്കി ചേർക്കുവാൻ ജേക്സ് ബിജോയ്ക്ക് കഴിഞ്ഞു. ത്രില്ലർ സിനിമകളിലും മാസ് സിനിമകളിലും രോമാഞ്ചം നല്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംഗീതം. ജനഗണമന എന്ന ചിത്രത്തിന്റെ ബാക് ഗ്രൌണ്ട് മ്യൂസിക് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈണമിടുന്നതിലെ വ്യത്യസ്തത കൊണ്ടും ജേക്സ് ബിജോയ് വളരെ വേഗം സിനിമയിൽ വളർന്നു.

മിക്കപ്പോഴും സിനിമയെക്കാൾ കൂടുതൽ ജേക്സ് ബിജോയ് സംഗീതം നല്കിയ ബാക് ഗ്രൌണ്ട് മ്യൂസിക് ആണ് ഏറെയും സ്വീകാര്യമായത്. ഏത് ജനറേഷനിലും ഇഷ്ടപ്പെടുന്ന ആളുകൾക്ക് വേണ്ടിയായിരിക്കണം സംഗീതമെന്ന ലക്ഷ്യമാണ് ഒരുപക്ഷേ ജേക്സ് ബിജോയിയുടെ സംഗീതത്തിന്റെ വിജയവും.

spot_img

Hot Topics

Related Articles

Also Read

‘തിരിച്ചുവന്ന യജമാനനെ കണ്ട നായയെപ്പോലെയാണ് കൊത്ത’- ഹീറോയായി തിളങ്ങി ദുല്‍ഖര്‍ സല്‍മാന്‍

0
അഭിലാഷ് ജോഷി ഭാവിയില്‍ മികച്ച സിനിമകള്‍ സമ്മാനിച്ചേക്കാവുന്ന നല്ലൊരു സംവിധായകനായി ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയോടെയാണ് കിങ് ഓഫ് കൊത്ത കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും തിയ്യേറ്റര്‍ വിട്ടുമടങ്ങാനാകുക. ദുല്‍ഖറിന്‍റെ കൊത്തയിലെ രാജാവായുള്ള കടന്നുവരവ് ഇനിയും ഗംഭീര സിനിമകളെ, കഥാപാത്രങ്ങളെ അദ്ദേഹത്തില്‍ നിന്നും ലഭിച്ചേക്കാമെന്ന പ്രതീക്ഷയും തരുന്നു.

സര്‍വൈവല്‍ ത്രില്ലര്‍ ജൂലിയാന വരുന്നു; ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രം, ടീസര്‍ റിലീസ് ചെയ്തു

0
ലോകസിനിമയിലെ ആദ്യപരീക്ഷണ ചിത്രവുമായി പ്രശാന്ത് മാമ്പുള്ളി എത്തുന്നു. ഒരൊറ്റ കഥാപാത്രമുള്ള ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത സംഭാഷണം ഇല്ലാത്തതാണ്.

ട്രയിലറിൽ ത്രില്ലടിപ്പിച്ച് ദുൽഖർ സൽമാൻ; ‘ലക്കി ഭാസ്കർ’ സിനിമ കാത്ത് പ്രേക്ഷക ജനലക്ഷം

0
നിരവധി സംശയാസ്പദമായ സാഹചര്യങ്ങളെ പ്രദർശിപ്പിച്ചു കൊണ്ടാണ് ലക്കി ഭാസ്കറിലെ ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് ‘ബോഗയ്ൻവില്ല’ ; സംവിധാനം അമൽനീരദ്

0
അമൽ നീരദ് സംവിധാനം ചെയ്ത് ഇയ്യോബിന്റെ പുസ്തകം, വരത്തൻ  എന്നി ചിത്രങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബനും ഫഹദും അമൽനീരദും ഒന്നിക്കുന്നചിത്രം ‘ബോഗയ്ൻവില്ല’യുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം...

 കഥയിൽ കാമ്പുള്ള ‘കാതൽ’; കാലം ആവശ്യപ്പെടുന്ന പ്രമേയം

0
ആരും പറയാനോ ചർച്ച ചെയ്യാനൊ മടിക്കുന്ന വിഷയം ധൈര്യപൂർവം കൈകാര്യം ചെയ്ത സംവിധായകൻ ജിയോ ബേബിക്കും അഭിനേതാക്കളായ മമ്മൂട്ടിക്കും ജ്യോതികയ്ക്കും നിറഞ്ഞ കയ്യടികളാണ് തിയ്യേറ്ററിൽ മുഴങ്ങിയത്. കണ്ടിരിക്കേണ്ട സിനിമയെന്ന് തിയ്യേറ്റർ വീട്ടിറങ്ങിയ ഓരോ പ്രേക്ഷകരും അഭിപ്രായപ്പെട്ടു.