Wednesday, July 22, 2026

രോമാഞ്ച’ത്തിലൂടെ ‘ആവേശ’വുമായി ജിത്തുമാധവൻ; തിയ്യേറ്ററിൽ ആഘോഷമായി രംഗണ്ണനും കൂട്ടരും

അടുത്തകാലത്ത് ഇറങ്ങിയ മലയാളസിനിമകളെല്ലാം ജൈത്രയാത്ര തുടരുമ്പോൾ ഫഹദ് ഫാസിൽ നായകനായി എത്തിയ ‘ആവേശ’വും  തരംഗമായി മാറിയിരിക്കുകയാണ്. രോമാഞ്ചം എന്ന ഒറ്റ സിനിമയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരിടം നേടിയ ജിത്തുമാധവൻ ആണ് ആവേശത്തിന്റെയും സംവിധാനം. രോമാഞ്ചത്തിലൂടെ പ്രേക്ഷകരിലേക്ക് ആവേശവുമായി എത്തിയ ജിത്തുമാധവന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ രംഗൻ എന്ന രംഗണ്ണനും പിള്ളേരുമാണിപ്പോൾ താരം. ‘എടാ, മോനേ…’ എന്ന വിളി വൈറലായത്തോടെ സിനിമ ആവേശപൂർവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

പക്കാ റൌഡിയായി വിലസുന്ന രംഗണ്ണൻ ഒരേസമയം വില്ലനും നായകനുമായി മാറുന്ന ദൃശ്യമാണ് തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തിയത്. തന്റെ കഥാപാത്രത്തെ വളരെ രസകരമായി കൈകാര്യം ചെയ്യുന്നതിലും ഫഹദ് ഫാസിൽ പൂർണ്ണ വിജയം നേടി. കോളേജ് വിദ്യാർത്ഥികളായ മൂന്നു മലയാളികളെ ഒരു പ്രശ്നത്തിൽ നിന്ന് സഹായിക്കുന്നതിലൂടെയാണ് രംഗണ്ണൻ കടന്നുവരുന്നത്. ഒരു മികച്ച എന്റർടൈമെന്റ് സിനിമ എന്ന വാഗ്ദാനം പൂർണ്ണമായും പാലിക്കുവാൻ സിനിമയുടെ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്ന തമാശകളും കലഹങ്ങളും വളരെ രസകരമായി സിനിമയിൽ കൊണ്ട് വന്നിട്ടുണ്ട്. സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ സിനിമ കടന്നു പോകുമ്പോൾ രംഗണ്ണൻ ആവേശമായി എത്തുന്നതാണ് സിനിമയുടെ മാസ്റ്റർപ്പീസ്. രംഗണ്ണന്റെ ജീവിത പശ്ചാത്തലവും അയാൾ കടന്നുവന്ന വഴികളും അയാളുടെ മിത്രങ്ങളെയും ശത്രുക്കളെയും മറ്റും  പരിചയപ്പെടുത്തുന്നതിലൂടെ രംഗണ്ണൻ ആരെന്ന ധാരണ സിനിമായിലാദ്യം പ്രേക്ഷകർക്ക് നല്കുന്നുണ്ട്. ഒരു പക്ഷേ ഫഹദിന് മാത്രം വഴങ്ങുന്ന രംഗണ്ണൻ തിയ്യേറ്ററിൽ രണ്ട് മണിക്കൂർ നാല്പത് മിനുട്ട് പ്രേക്ഷകരെ തിയ്യേറ്ററിൽ പിടിച്ചിരുത്തി.

കന്നഡയിലും മലയാളത്തിലും വഴങ്ങുന്ന സംസാര ശൈലിയുമായ് രംഗണ്ണൻ കളത്തിലിറങ്ങുമ്പോൾ തിയ്യേറ്ററിൽ കയ്യടികൾ മുഴങ്ങി. സ്ക്രീനിലും അണിയറയിലും ഫഹദ് ഫാസിൽ നിറഞ്ഞു നിന്നു. മലയാളികൾ ഇത് വരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത  ഫഹദിനെ രംഗണ്ണൻ എന്ന കഥാപാത്രത്തിലൂടെ പുറത്തേക്ക് കൊണ്ട് വന്നതിൽ സംവിധായകൻ ജിത്തു മാധവൻ വിജയിച്ചിട്ടുണ്ട്. തമാശയും സീരിയസ്നെസ്സും ഒരുപോലെ വഴങ്ങുന്ന ഫഹദിനും വെല്ലുവിളിയായിരുന്നു രംഗണ്ണൻ എന്ന കഥാപാത്രം. രംഗണ്ണന്റെ വലംകൈയ്യായി എത്തിയ അംമ്പൻ എന്ന കഥാപാത്രത്തെ ഭാഗിയായി അവതരിപ്പിക്കുവാൻ സജിൻ ഗോപുവിന് കഴിഞ്ഞിട്ടുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതവും സിനിമയ്ക്ക് മാറ്റ് കൂട്ടി. തങ്കം മോഹൻ അവതരിപ്പിച്ച രംഗണ്ണന്റെ അമ്മ വേഷം ആകർഷണീയമായിരുന്നു.  ഇരുവരും തമ്മിലുള്ള ഫോൺസംഭാഷണം തിയ്യേറ്ററിൽ ചിരിപടർത്തി.

ആശിഷ് വിദ്യാർഥി, മൻസൂർ അലിഖാൻ, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, മിഥുൻ ജെ എസ്, പൂജ മോഹൻ രാജ്, നീരജ് രാജേന്ദ്രൻ, തുടങ്ങിയവർ ആണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. അൻവർ റഷീദ് എന്റർടൈമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ അൻവർ റഷീദ്, നശ്രിയ എന്നിവരാണ് ആവേശത്തിന്റെ നിർമാണം. മികച്ച ഛായാഗ്രഹണം കൊണ്ട്  സമീർ താഹിർ ശ്രദ്ധ നേടി. പ്രേക്ഷകർക്ക് വിഷുക്കാല ബംബർ ടിക്കറ്റ് ആയിരിക്കും  ആവേശം എന്നു  നിസംശയം പറയാം.

spot_img

Hot Topics

Related Articles

Also Read

‘പ്രേമലു’ ഇനിമുതൽ തമിഴ് നാട്ടിലും താരമാകാൻ എത്തുന്നു; മാർച്ച് 15 ന്

0
ഡി എം കെ നേതാവും നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജെന്റ് മൂവീസാണ് പ്രേമലൂ സിനിമയുടെ  തമിഴ് പതിപ്പ് വിതരണം ചെയ്യുന്നത്.

രസകരമായ ടീസറുമായി ‘ഗ് ർർർർ’

0
തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനേയാണ് ടീസരിൽ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

IFFLA ൽ ഉദ്ഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട് ‘പാട്രിയറ്റ്’

0
മോഹൻലാൽ, മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം പാട്രിയാറ്റ് ഉടൻ തിയ്യേറ്ററുകളിലേക്ക്. മലയാള സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായിട്ടാണ് എഎ സിനിമ...

സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

0
സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍  അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

‘ഗുരുവായൂരമ്പലനടയിൽ’ കല്യാണമിനി ഡിസ്നി പ്ലസ് ഹോട്സ്സ്റ്റാറിലൂടെ കാണാം

0
ഗുരുവായൂരമ്പലനടയിൽ ചിത്രം ഇനി ഡിസ്നി പ്ലസ് ഹോട്സ്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് ആസ്വദിക്കാം.ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മെയ് 17- ന് ആണ് ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.