Sunday, June 7, 2026

‘മഴകൊണ്ട് മാത്രം മുളയ്ക്കും’ പാട്ടിന്‍റെ പൂക്കാലം

“മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍…” എക്കാലത്തും മലയാളി മനസ്സുകളില്‍ ഇടം നേടിയ ജീവന്‍റെ പാതിയെ കൊതിയോടെ അപഹരിക്കുന്ന കവിതയിലെ വരികള്‍ സ്പിരിറ്റ് എന്ന ചിത്രത്തിലേക്ക് സിനിമാഗാനമായി കടമെടുത്തപ്പോള്‍ അത് അത്രയും ജനപ്രിയമായി, കൂടെ ആത്മാവുള്ള വരികള്‍ക്ക് ജന്മം നല്കിയ റഫീഖ് അഹമ്മദ് എന്ന കവിയും ഗാനരചയിതാവും നോവലിസ്റ്റും. കവിതയിലായിരുന്നു റഫീഖ് അഹമ്മദ് എന്ന സാഹിത്യകാരന്‍ തന്‍റെ ആത്മാവിനെ സ്വയം കണ്ടെത്തിയിരുന്നത്. കവിത പിന്നീട് സംഗീതത്തിന്‍റെ പാതയിലേക്കും സഞ്ചരിച്ചു.

പുതിയ മലയാള സിനിമാ ഗാനങ്ങള്‍ക്ക് ആസ്വാദനത്തിന്‍റെയും സാഹിത്യത്തിന്‍റെയും മേമ്പൊടി ചാര്‍ത്തുന്നത് റഫീഖ് അഹമ്മദിന്‍റെ പാട്ടുകളാണ്. ഒ എന്‍ വി അടക്കമുള്ള കവികള്‍ ഗാനരചയിതാക്കളായി മാറിയപ്പോഴുള്ള ചലച്ചിത്ര ഗാനശാഖയിലെ വശ്യസുന്ദരമായ പുഷ്ക്കല കാലത്തെ മലയാളികള്‍ ഇപ്പൊഴും ആസ്വദിക്കുകയും അതില്‍ അഭയം തേടുകയും ചെയ്യാറുണ്ട്. അവര്‍ വിടപറഞ്ഞു പോയപ്പോള്‍ പുതിയ കാലത്ത് ആസ്വദിക്കുവാനുള്ള പാട്ടുകള്‍ ജന്മം കൊള്ളുന്നത് വിരളമായി തീര്‍ന്നു. ആ ഇടവേളയിലേക്കാണ് റഫീഖ് അഹമ്മദ് എന്ന കവി കടന്നു വരുന്നത്.

ചൈതന്യമാര്‍ന്ന വരികള്‍, ജീവന്‍ തുടിക്കുന്ന അര്‍ത്ഥങ്ങള്‍ ഇവ കൊണ്ടല്ലാം സമ്പന്നമായിരുന്നു റഫീഖ് അഹമ്മദിന്‍റെ തൂലികയില്‍ നിന്നും പിറന്നു വീണ ഗാനങ്ങളെല്ലാം. ജോലിയില്‍ നിന്നും സ്വയം വിരമിച്ച ശേഷം പൂര്‍ണമായും എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച റഫീഖ് അഹമ്മദിനെ തേടി കേരള സാഹിത്യ അക്കാദമി പുരസ്കാരവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള കേരള സര്‍ക്കാരിന്‍റെ ചലച്ചിത്ര പുരസ്കാരവും ഇദ്ദേഹത്തെ തേടിയെത്തി. ഗര്‍ഷോം എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങള്‍ രചിച്ചു കൊണ്ടാണ് റഫീഖ് അഹമ്മദ് ഗാനരചനയിലേക്ക് ആദ്യ ചുവടു വെക്കുന്നത്. 

മികച്ച ചലച്ചിത്ര ഗാനരചയിതാവായി 2007 ല്‍ ‘പ്രണയകാല’ത്തിലൂടെയും 2009 ല്‍ ‘സൂഫി പറഞ്ഞകഥ’യിലൂടെയും 2010 ല്‍ ‘സദ്ഗമയ’ലൂടെയും 2012 ല്‍ ‘സ്പിരിറ്റി’ലൂടെയും 2015 ല്‍ ‘എന്നു നിന്‍റെ മൊയ്തീനി’ലൂടെയും റഫീഖ് അഹമ്മദിനെ തേടിയെത്തി. അര്‍ത്ഥ സുന്ദരവും കാവ്യസമ്പത്തും കൊണ്ട് സമൃദ്ധമായിരുന്നു റഫീഖ് അഹമ്മദിന്‍റെ പാട്ടുകള്‍. കവിയെങ്കിലും പാട്ടെഴുത്തുകാരനായി അറിയപ്പെടുക അദ്ദേഹത്തിന്‍റെ സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. ഗാര്‍ഷോം എന്ന ചിത്രത്തിലേക്കു പാട്ടെഴുത്തുകാരനായി എത്താന്‍ ഇടയായ യാദൃശ്ചികത തുടര്‍ന്നങ്ങോട്ട് പാട്ടെഴുത്തിന്‍റെ പുതിയ പാത തെളിയിക്കുകയായിരുന്നു. “പറയാന്‍ മറന്ന പരിഭവങ്ങളെ…” എത്ര കേട്ടാലാണ് മതിയാവുക? പരിഭവത്തിന്‍റെ ആ സ്നേഹ വായ്പില്‍ നമ്മള്‍ അലിഞ്ഞു ചേരുക തന്നെ ചെയ്യും. പണ്ഡിറ്റ് രമേഷ് നാരായണന്‍ വരികള്‍ക്ക് ഈണം കൊരുത്തിട്ടപ്പോള്‍ ആ ഗാനം മനോഹരമായ മാല്യം പോലെ ഓരോ ആളുകളും സ്വന്തമെന്നോണം എടുത്തണിഞ്ഞു. ഹരിഹരന്‍റെ ശബ്ദം കൊണ്ട് ഗാനം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു

ദൂരദര്‍ശന് വേണ്ടി എഴുതിയ ‘ശമനതാളം’ എന്ന സീരിയലിലെ ടൈറ്റില്‍ സോങ്ങും വേണ്ടവിധം ആളുകളില്‍ സ്വീകരിക്കപ്പെട്ടു. ഗര്‍ഷോം സിനിമയ്ക്കു വേണ്ടി അഞ്ചുവര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് റഫീഖ് അഹമ്മദ് കമലിന്‍റെ ‘പെരുമഴക്കാല’ത്തിന് വേണ്ടി പാട്ടെഴുതുന്നത്. സിനിമയ്ക്കൊപ്പം തന്നെ പാട്ടും ഒരു പോലെ ഹിറ്റാവുകയും  ആസ്വദിക്കപ്പെടുകയും വര്‍ഷങ്ങള്‍ക്ക് ശേഷവും നെഞ്ചോട് ചെര്‍ക്കപ്പെടുകയും ചെയ്യുന്നു. എം ജയ ചന്ദ്രന്‍ ഈണമിട്ട “രാക്കിളിതന്‍ വഴി മറയും നോവിന്‍ പെരുമഴക്കാലം…”, മലയാളി മനസ്സുകളില്‍ എക്കാലത്തും നോവു പടര്‍ത്തി.

മാറ്റങ്ങള്‍ നിരന്തരം നടന്നു കൊണ്ടിരിക്കുന്ന കാലത്താണ് റഫീഖ് അഹമദ് ചലച്ചിത്ര ഗാനരചന മേഖലയില്‍ സജീവമാകുന്നത്. വരികള്‍ക്കൊ സംഗീതത്തിനോ ആത്മാവു നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന നിരന്തര വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന കാലത്താണ് റഫീഖ് അഹമ്മദിന്‍റെ ഗാനങ്ങള്‍ പിറക്കുന്നത്. സാഹിത്യ ഗുണമുള്ള ഗാനങ്ങളാണ് റഫീഖ് അഹമ്മദിന്‍റെ പ്രത്യേകത. അത് കൊണ്ട് തന്നെ ജനമനസ്സുകളില്‍ അതേറെ സ്വീകരിക്കപ്പെട്ടു. ഈണത്തിനോത്ത് വരികള്‍ മാത്രമല്ല, സുന്ദരമായ പദങ്ങള്‍ കോര്‍ത്തി ണക്കിയും ബിംബങ്ങള്‍ ചേര്‍ത്തൂം എഴുതിയ ഗാനങ്ങള്‍ക്ക് ഈണമിടാനും സംഗീത സംവിധായകര്‍ക്ക് കഴിഞ്ഞു.  ദക്ഷിണ മൂര്‍ത്തി സ്വാമികളുടെ ഈണത്തില്‍ പോലും സുന്ദര ഗാനങ്ങള്‍ എഴുതിയിട്ടുണ്ട് ഇദ്ദേഹം. പിന്നീട് എം ജയചന്ദ്രന്‍, ബിജിപാല്‍, മോഹന്‍സിതാര, ഔസേപ്പച്ചന്‍ തുടങ്ങിയ പ്രഗത്ഭരായ സംഗീത സംവിധായകരും റഫീഖ് അഹമദിന്‍റെ വരികള്‍ക്ക് ഈണം നല്കി.

പറയാന്‍ മറന്ന പരിഭവങ്ങള്‍, രാക്കിളി തന്‍, മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ തുടങ്ങിയ ഗാനങ്ങള്‍ ജനമനസ്സുകളില്‍ ഉണ്ടാക്കിയ ഓളങ്ങള്‍ എക്കാലത്തേക്കുമുള്ളതായിരുന്നു. പിന്നീടും നിരവധി ഹിറ്റുകള്‍ പിറന്നു. പരദേശിയിലെ തട്ടം പിടിച്ച് വലിക്കല്ലേ, പ്രണയകാലത്തിലെ ഏതോ വിദൂരമാം, ഒരു വേനല്‍ പുഴയില്‍, തിരക്കഥയിലെ “പാലപ്പൂവിതളില്‍”, ലാപ്ടോപ്പിലെ “ജലശയ്യയില്‍ തളിരമ്പിളി”, അന്‍വറിലെ “കിഴക്ക് പൂക്കും മുരിക്ക്”, “വിജന തീരം”, ഏല്‍സമ്മ എന്ന ആണ്‍കുട്ടിയിലെ “ഇതിലെ തോഴീ”, “കണ്ണാ ടി ചിറകുള്ള”, സൂഫി പറഞ്ഞ കഥയിലെ “തെക്കിനി കോലായ”, “സായം സന്ധ്യേ”, ആദാമിന്‍റെ മകന്‍ അബുവിലെ “കിനാവിന്‍റെ മിനാരത്തില്‍…”, “മുത്തോലക്കുന്നമ്മ”, “മക്കാ മദീനത്തില്‍”, ഉറുമിയിലെ “ചലനം ചലനം”, ‘ഗദ്ദാമ’യിലെ “വിധുരമീ യാത്ര”, “നാട്ടുവഴിയോരത്തെ”, ബോംബൈ മാര്‍ച്ച് 12 ലെ “ഓണവേയില്‍ ഓളങ്ങളില്‍”,  വീരപുത്രനിലെ “കണ്ണോട് കണ്ണോരം”, സോള്‍ട് ആന്‍ഡ് പെപ്പെറിലെ “പ്രേമിക്കുമ്പോള്‍ നീയും ഞാനും”,”ചെമ്പാവ് പുന്നെല്ലിന്‍”,ഉസ്താദ് ഹോട്ടലിലെ “അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി”, “വാതില്‍ ആ വാതിലില്‍”, ഡയമണ്ട് നെക്ക്ലെസിലെ “നിലാമലരെ നിലാമലരെ”, തൊട്ട് തൊട്ട് തൊട്ട് നോക്കാമോ”, നിദ്രയിലെ ശലഭമഴ പെയ്യുമീ “,റണ്‍ ബേബി റണ്ണിലെ “ആറ്റുമണല്‍ പായയില്‍”,പുലിമുരുകനിലെ “മാനത്തെ മാരിക്കുരുമ്പെ “, മഹേഷിന്‍റെ പ്രതികാരത്തിലെ “മലമേലെ തിരി വെച്ച് “,ആമിയിലെ “നീര്‍ മാതളം’, “പ്രണയമയി ഈ രാധ, ഉയരെയിലെ “നീ മുകിലോ”, “ഉയരെ ഉയരേ”, എന്നു നിന്‍റെ മൊയ്തീനിലെ “കാത്തിരുന്ന് കാത്തിരുന്നു…”,  തുടങ്ങി നിരവധി ഗാനങ്ങളാല്‍ റഫീഖ് അഹമദ് എന്ന ഗാനരചയിതാവിന് കവിക്ക് മലയാളികള്‍ ഹൃദയത്തില്‍ സ്ഥാനം നല്കി. ഇനിയും പിറക്കാനിരിക്കുന്ന ഗാനങ്ങള്‍ക്കും.

spot_img

Hot Topics

Related Articles

Also Read

സുരേഷ് ഗോപിയുടെ 257 മത്തെ ചിത്രത്തിന് തുടക്കം കുറിച്ച് സംവിധായകൻ സനൽ വി ദേവൻ

0
സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന 257- മത്തെ ചിത്രം സംവിധാനം ചെയ്യാനോരുങ്ങി സനൽ വി ദേവൻ. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി ദേവൻ.

മികച്ച നടനായി പൃഥ്വിരാജ്, ഉർവശിക്കും ബീന ആർ. ചന്ദ്രനും മികച്ച നടിക്കുള്ള അംഗീകാരം- പുരസ്കാരനിറവിൽ തിളങ്ങി ‘ആടുജീവിതം’

0
54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകന്‍ പ്രിയനന്ദനും ഛായാഗ്രാഹകന്‍...

പുതിയ ട്രയിലറുമായി ‘പ്രാവിൻകൂട് ഷാപ്പ്’

0
സൌബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രമാക്കി അൻവർ റഷീദ് എന്റർടൈമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘പ്രാവിൻ കൂട് ഷാപ്പി’ന്റെഏറ്റവും...

‘പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര’യുമായി സിന്റോ ആൻറണി

0
സിന്റോ ആൻറണി സവിധാനം ചെയ്യുന്ന പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിലെ റോയൽ ട്രൈബ്യൂട്ട് സ്യൂട്ടിൽ വെച്ച് നടന്നു. ബിജു ആൻറണിയുടെ ബെൻഹർ ഫിലിംസ് എന്ന പുതിയ ചലച്ചിത്ര...

സുരേശന്‍റെയും സുമയുടെയും പ്രണയകഥയുമായി രതീഷ് പൊതുവാള്‍

0
മലയാളത്തിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ വെച്ചല്ലത്തെ ഉപകഥാപാത്രങ്ങളെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന  സിനിമകളെയാണ് സ്പിന്‍ ഓഫ് എന്നു വിശേഷിപ്പിക്കുന്നത്.