Thursday, April 23, 2026

മനുഷ്യത്വമില്ലായ്മയുടെ ‘ശിലാലിഖിത’ങ്ങൾ

ഭീതിദമായ മനുഷ്യത്വമില്ലായ്മയുടെ ചരിത്രലിഖിതങ്ങൾക്ക് മനുഷ്യവംശത്തിന്റെ ജീവകോശങ്ങളുടെ ജനനത്തോളം പഴക്കമുണ്ട്. ചരിത്രങ്ങളിലും സാഹിത്യത്തിലുമെല്ലാം അത് പലപ്പോഴായി എഴുതിച്ചേർക്കപ്പെടുകയും ചെയ്തു. എന്നാൽ ചരിത്രത്തിൽ പോലും അട യാളപ്പെടുത്താതെ പോകുന്ന മനുഷ്യത്വമില്ലായ്മയുടെയും സ്വാർഥതയുടെയും കഥ നിമിഷംപ്രതി നടന്നു കൊണ്ടിരിക്കുന്നു. കാലത്തിന്റെ ഈ നീതികേട് ആണ് എം ടി യുടെ ശിലാലിഖിതം എന്ന ചെറുകഥ. എം ടിയുടെ കഥകളെ മുൻനിർത്തി ആന്തോളജി സീരീസ് പുറത്തിറങ്ങിയപ്പോൾ അതിലൊന്ന് മനുഷ്യമനസ്സിനെ പിടിച്ചുലക്കിയ ശിലാലിഖിതവും ഉണ്ട്.  ഈ കഥയുടെ ആത്മാoശം ചോർന്നു പോകാതെ ചലച്ചിത്ര ഭാഷയിലേക്ക് സംവിധാനം ചെയ്യുന്നതിൽ എല്ലായ്പ്പോഴുമെന്ന പോലെ സംവിധായകൻ പ്രിയദർശൻ വിജയിച്ചിരിക്കുന്നു.

ചരിത്രാന്വേഷകനായ പ്രൊഫ: ഗോപാലൻകുട്ടിയായി എത്തിയത് ബിജു മേനോൻ ആണ്. കാലബന്ധിതമായി ഈ അസമത്വവും മനുഷ്യത്വമില്ലായ്മയും നിർബാധം തുടർന്ന് പോരുന്നിടത്താണ് ശിലാലിഖിതത്തിന് പ്രസക്തിയേറുന്നത്. അമ്മയോട് ടൌണിൽ പുതിയൊരു വീടെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ജനിച്ചുവളർന്ന തറവാട് വിൽക്കുവാൻ പ്രേരിപ്പിക്കുന്നതും കടവിൽ ആത്മഹത്യ ചെയ്യാനായി ചാടിയ അയാളുടെ മുറപ്പെണ്ണും പഴയ കാമുകിയുമായ നാരായണിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിന്നും മുഖം തിരിക്കുന്നതും വേദനജനകമായി അവതരിപ്പിച്ചിരിക്കുന്നു. അയാളുടെ മകൾ രേണു അച്ഛന്റെ മനുഷ്യത്വമില്ലായ്മയ്ക്കു നേരെ ചൂണ്ടുന്ന ചൂണ്ടുവിരൽ ഒരു സമൂഹത്തിന്റെ മുഴുവനായി മാറുന്നു.

മാളുവമ്മ  എന്ന ഗോപാലൻകുട്ടിയുടെ അമ്മ വേഷത്തിൽ എത്തിയ ശാന്തി കൃഷ്ണയുടെ അഭിനയവും പ്രശംസനീയമാണ്. ആധുനികതയിൽ നിന്നുള്ള വിടുതൽ ആണ് തറവാട് പൊളിച്ചു നഗരത്തിലേക്ക് ജീവിതത്തെ പറിച്ചു നടാനുള്ള ഗോപാലൻകുട്ടിയുടെ വ്യഗ്രത. അതിനിടയിൽ എങ്ങോ നഷ്ടപ്പെട്ടു പോകുന്ന മാനുഷിക മൂല്യങ്ങളുടെയും  പ്രതീക്ഷകളുടെയും  കണികയായി അവശേഷിക്കുന്നത്  അയാളുടെ മകൾ രേണുവിലും. വരും  തലമുറകളിലേക്ക് മനുഷികവികാരം പ്രതീക്ഷിക്കുന്ന സിനിമ കാഴ്ചക്കാരായ പ്രേക്ഷകരെയൊ വായനക്കാരെയോ നിരാശപ്പെടുത്തിയിട്ടില്ല, എം. ടിയും സംവിധായകനായ പ്രിയദർശനും.

ഭൂതകാല ഓർമ്മകളുടെ വേട്ടയാടൽ ഗോപാലൻകുട്ടിയെ അപ്പാടെ വിഴുങ്ങുമ്പോൾ അതിൽ നിന്നും യാഥാർഥ്യത്തിൽ നിന്നുമുള്ള അയാളുടെ ഒളിച്ചോടലിനെ കൃത്യമായി ഒടുക്കം തടുത്തുനിർത്തുന്നുണ്ട് , മകൾ രേണു. ഗോപാലൻകുട്ടിയിൽ മാത്രമല്ല, പെൺകുട്ടിയുടെ മരണാസന്നമായ കിടപ്പ് കണ്ടിട്ടും ചെറുവിരലനക്കാത്ത സ്വാർഥതയുടെ ഒരു വലിയ സമൂഹമുണ്ട്, ആ തറവാടിന്റെ മുറ്റത്തും ഉമ്മറത്തും.  എം ടി യുടെ കഥാപാത്രങ്ങളെ, കഥയുടെ സത്തയെ സ്വാംശീകരിച്ച് വളരെ ക്രിയേറ്റീവ് ആയി സ്ക്രീനിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് പ്രിയദർശന്. ചിത്രത്തിൽ ബിജുമേനോൻ ഗോപാലൻകുട്ടിയായി നിറഞ്ഞു നിന്നപ്പോൾ ശാന്തി കൃഷ്ണയും നിള ഭാരതിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മലയാള സാഹിത്യത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട ശിലാലിഖിതം ചലച്ചിത്ര ലോകത്തും മനോരഥങ്ങളിലൂടെ വളരെ സുന്ദരമായി ആലേഖനം ചെയ്യപ്പെട്ടു.

spot_img

Hot Topics

Related Articles

Also Read

സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിദ്ധാര്‍ഥ് ശിവ ‘എന്നിവരു’മായി സെപ്തംബര്‍ 29- നു വരുന്നു

0
സിദ്ധാര്‍ഥ് ശിവ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ‘എന്നിവരു’ടെ ട്രൈലര്‍ പുറത്തിറങ്ങി. 2020 ല്‍ സിദ്ധാര്‍ഥ് ശിവയ്ക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണിത്.

സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ മൂവി ‘കമോന്ദ്ര ഏലിയൻ’ ഒക്ടോബർ 31 നു തിയ്യേറ്ററുകളിലേക്ക്

0
നന്ദകുമാർ ഫിലിംസിന്റെ ബാനറിൽ ക്രൌഡ് ഫണ്ട് വഴി നിർമ്മിച്ച സയൻസ് ഫിക്ഷൻ ക്രൈം ത്രില്ലർ മൂവി ‘കമോന്ദ്ര ഏലിയൻ’ ഒക്ടോബർ 31 നു തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും. ശാസ്ത്രവും ദൈവ ചിന്തയും ഇടകലർന്ന...

“എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു”; എം ടിയുടെ ഓർമ്മകളിൽ മമ്മൂട്ടി

0
മലയാളത്തിന്റെ പ്രിയങ്കരൻ എം ടി വാസുദേവൻ നായർ വിടവാങ്ങിയപ്പോൾ നോവലുകളിലൂടെ സിനിമകളിലൂടെ ഓരോ കഥാപാത്രങ്ങളെ ഓർത്തെടുക്കുകയാണ് വായനക്കാർ. അദ്ദേഹത്തിന്റെ കഥകളെ, കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ അഭിനേതാക്കളും അദ്ദേഹത്തെ ഒരത്തെടുക്കുന്നു. എം ടി യുടെ...

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി കുണ്ടന്നൂരിലെ കുത്സിത ലഹള

0
ലുക് മാൻ അവറാൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം കുണ്ടന്നൂരിലെ കുത്സിത ലഹളയുടെ ഫസ്റ്റ് ലുക് പോസ്റ്റർ റിലീസായി. കേഡർ സിനി ക്രിയേഷൻസിന്റെ ബാനറിൽ അക്ഷയ് അശോക് രചനയും  സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ തിയ്യേറ്ററിലേക്ക് എത്തും.

ബിജു മേനോന്‍, സുരേഷ് ഗോപി, മിഥുന്‍ മാനുവല്‍ തോമസ്, ലിസ്റ്റില്‍ തോമസ് ചിത്രം ഗരുഡന്‍; പൂര്‍ത്തിയായി

0
കളിയാട്ടം, പത്രം, ക്രിസ്ത്യന്‍ ബ്രദര്‍സ്, എഫ് ഐ ആര്‍, ട്വന്‍റി ട്വന്‍റി, രാമരാവണന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്കൊടുവില്‍  ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിച്ചു അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.