Wednesday, July 22, 2026

നിത്യഹരിത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

സംഗീത ലോകത്ത് ഇമ്പമാർന്ന ഗാനങ്ങൾ കൊണ്ട് കോൾമയിർകൊള്ളിച്ച  ഗസൽ ഗായകൻ പങ്കജ് പങ്കജ് ഉധാസ് അന്തരിച്ചു. 72- വയസ്സായിരുന്നു. മകൾ നയാബ് ഉധാസ് ആണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം പുറംലോകത്തെ അറിയിച്ചത്. ബോളിവൂഡിലേക്ക് പങ്കജ് ഉധാസ് ആദ്യ ചുവട് വയ്ക്കുന്നത് 1986- ൽ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഗസൽ ഗാനവർഷങ്ങളുടെ ഒരു യുഗപ്പിറവിയായി  പങ്കജ് ഉധാസ് നില കൊണ്ടു. മെലഡികൾ കൊണ്ട് ഗസൽ ലോകത്ത് പങ്കജ് ഉധാസ് നിറഞ്ഞു നിന്ന കാലമായിരുന്നു എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും. പ്രണയവും പ്രണയരാഹിത്യവും നിറഞ്ഞു തുളുമ്പുന്ന  പങ്കജ് ഉധാസിന്റെ ഈരടികളിൽ അഭിരമിക്കാത്ത സംഗീതാസ്വാദകർ വിരളം.

കുട്ടിക്കാലത്തെ സംഗീതത്തിൽ തത്പരനായിരുന്നു പങ്കജ് ഉധാസ്. ഗുജറാത്തിയിലെ ചർഖ് ഡി എന്ന ഗ്രാമത്തിലായിരുന്നു ജനനം. സംഗീതപാ രമ്പര്യത്തിന്റെ ഏറ്റവും ഉദാഹരണമായിരുന്നു പങ്കജ് ഉധാസിന്റെ മൂത്ത സഹോദരനായിരുന്ന മൻഹർ  ഉധാസ്. ഗാനരംഗത്ത് സജീവമായിരുന്ന മൻഹർ ഉധാസ് ഹിന്ദിയിലും ഗുജറാത്തിയിലുമായി മുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ചു എങ്കിലും അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.

പാട്ടുകൾ പാടുന്നതിനെക്കാൾ ഗസൽ രംഗത്ത് ശ്രദ്ധയൂന്നിയത് കൊണ്ടാവണം പങ്കജ് ഉധാസ് വളരെവേഗം ആളുകൾക്കിടയിൽ സ്വീകരിക്കപ്പെട്ടു. ‘ചിട്ടി ആയി ഹേ’, ‘ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനെ ജൈസേ ബാൽ, ചുപ് കെ ചുപ് കെ, യൂൻ മേരേ  ഖാത്ക, സായ ബാങ്കർ, മൈഖാനെ സേ, ഖുതാരത്, തുജ രാഹ ഹൈ തൊ , ക്യാ മുജ്സേ ദോസ്തി, ഗൂൻഗാത്, ആൻസു തുടങ്ങിയ ഗാസലുകളിലൂടെ പങ്കജ് ഉധാസിനെ  വളരെ വേഗം ശ്രദ്ധിച്ചു തുടങ്ങി. മുംബൈ സെന്റ് സേവിയേഴ്സ് കോളേജിൽ വിദ്യാർഥിയായി എത്തിയ പങ്കജ് ഉധാസിനു സംഗീതത്തിനുള്ള വെള്ളവും വെളിച്ചവും അവിടെനിന്ന് ലഭിച്ചു. രാജകോട്ട്  സംഗീത നാടക അക്കാദമിയിൽ  നിന്ന് തബല, മാസ്റ്റർ നവരംഗിന്റെ കീഴിൽ ശാസ്ത്രീയ സംഗീതം എന്നിവ അഭ്യസിച്ചു. ആദ്യമായി പിന്നണി ഗാനം പാടുന്നത് ഉഷ ഖന്ന ഈണമിട്ട കാംനയിലാണ്. എന്നാൽ കാംന ശ്രദ്ധിക്കപ്പെട്ടില്ല. അതോട് കൂടി പങ്കജ് ഉധാസ് പൂർണമായും ഗസൽ ലോകത്തേക്ക് മടങ്ങുകയായിരുന്നു.

ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം. ‘ആഹത്’ എന്ന ഗസൽ ആൽബത്തിലൂടെ 1980- ൽ തുടക്കം കുറിച്ച പങ്കജ് ഉധാസിന് പിന്നീട് ജൈത്രയാത്രയായിരുന്നു. ഗംഭീരമായ ആലാപന ശൈലി കൊണ്ട് സൈഗാളിനും ജഗജിത്ത് സിങ്ങിനും തലത്ത് മൂഹമ്മദിനുമൊപ്പം തുല്യ പാതയിലേക്ക് ഉയർന്നു വന്നു പങ്കജ് ഉധാസും. മുംബൈ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ 11 മണിക്കായിരുന്നു അന്ത്യം. ദീർഘനാളുകളായി ചികിത്സയിലായിരുന്നു.

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്ര ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു

0
മലയാള സിനിമയ്ക്കും മലയാളികൾക്കും ഗൃഹാതുരത്വമുണർത്തുന്ന ഒട്ടനവധി പാട്ടുകൾ സമ്മാനിച്ച ചലച്ചിത്ര ഗാനരചയിതാവും തിരക്കഥാകൃത്തുമായ  മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78- വയസ്സായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിൽ വെച്ചായിരുന്നു മരണം. നാനൂറിലേറെ സിനിമാഗാനങ്ങളും...

പ്രശസ്ത നാടക- സിനിമ  നടൻ എം സി ചാക്കോ അന്തരിച്ചു

0
1977- ൽ  പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തിയ്യേറ്റേഴ്സ് ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്.

പുത്തൻ ട്രയിലറുമായി ‘ധീരൻ’

0
ചിയേഴ്സ് എന്റർടൈമെന്റിന്റെ ബാനറിൽ ലക്ഷ്മി മേനോനും ഗണേഷ് മേനോനും ചേർന്ന് നിർമ്മിക്കുന്ന’ ധീരൻ’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി. ഒരു ഫൺ ആക്ഷൻ എന്റർടയിമെന്റ് മൂവിയാണ് ധീരൻ. ചിത്രത്തിന്റെ തിരക്കഥയും...

ജയിലര്‍ എത്തുന്നു; വീണ്ടും തലൈവർ രജനികാന്ത് മാജിക്

0
രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം തീയേറ്ററുകൾ ഇളക്കിമറിക്കാൻ തലൈവർ എത്തുന്നു.

‘ബ്രോ കോഡി’ല്‍ അനൂപ് മേനോന്‍, ദിലീഷ് പോത്തന്‍, ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍’;  തിരക്കഥ- സംവിധാനം ബിബിന്‍ കൃഷ്ണ

0
21 ഗ്രാംസ് എന്ന ക്രൈം മൂവിക്ക് ശേഷം ഇതേ ബാനറില്‍ നിര്‍മ്മിയ്ക്കുന്ന ചിത്രമാണ് ‘ബ്രോ കോഡ്’. ഇതേ ബാനറില്‍ ഒരുങ്ങിയ മറ്റൊരു ചിത്രം ഫീനിക്സ് റിലീസ് ചെയ്യാനിരിക്കവേ ആണ് ‘ബ്രോ കോഡ്’ പ്രഖ്യാപിച്ചു കൊണ്ട് ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് രംഗത്ത് എത്തുന്നത്.