Sunday, June 7, 2026

നിത്യഹരിത ഗസൽ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു

സംഗീത ലോകത്ത് ഇമ്പമാർന്ന ഗാനങ്ങൾ കൊണ്ട് കോൾമയിർകൊള്ളിച്ച  ഗസൽ ഗായകൻ പങ്കജ് പങ്കജ് ഉധാസ് അന്തരിച്ചു. 72- വയസ്സായിരുന്നു. മകൾ നയാബ് ഉധാസ് ആണ് സോഷ്യൽ മീഡിയയിലൂടെ മരണവിവരം പുറംലോകത്തെ അറിയിച്ചത്. ബോളിവൂഡിലേക്ക് പങ്കജ് ഉധാസ് ആദ്യ ചുവട് വയ്ക്കുന്നത് 1986- ൽ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ഗസൽ ഗാനവർഷങ്ങളുടെ ഒരു യുഗപ്പിറവിയായി  പങ്കജ് ഉധാസ് നില കൊണ്ടു. മെലഡികൾ കൊണ്ട് ഗസൽ ലോകത്ത് പങ്കജ് ഉധാസ് നിറഞ്ഞു നിന്ന കാലമായിരുന്നു എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ ആദ്യവും. പ്രണയവും പ്രണയരാഹിത്യവും നിറഞ്ഞു തുളുമ്പുന്ന  പങ്കജ് ഉധാസിന്റെ ഈരടികളിൽ അഭിരമിക്കാത്ത സംഗീതാസ്വാദകർ വിരളം.

കുട്ടിക്കാലത്തെ സംഗീതത്തിൽ തത്പരനായിരുന്നു പങ്കജ് ഉധാസ്. ഗുജറാത്തിയിലെ ചർഖ് ഡി എന്ന ഗ്രാമത്തിലായിരുന്നു ജനനം. സംഗീതപാ രമ്പര്യത്തിന്റെ ഏറ്റവും ഉദാഹരണമായിരുന്നു പങ്കജ് ഉധാസിന്റെ മൂത്ത സഹോദരനായിരുന്ന മൻഹർ  ഉധാസ്. ഗാനരംഗത്ത് സജീവമായിരുന്ന മൻഹർ ഉധാസ് ഹിന്ദിയിലും ഗുജറാത്തിയിലുമായി മുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ചു എങ്കിലും അർഹിക്കുന്ന അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.

പാട്ടുകൾ പാടുന്നതിനെക്കാൾ ഗസൽ രംഗത്ത് ശ്രദ്ധയൂന്നിയത് കൊണ്ടാവണം പങ്കജ് ഉധാസ് വളരെവേഗം ആളുകൾക്കിടയിൽ സ്വീകരിക്കപ്പെട്ടു. ‘ചിട്ടി ആയി ഹേ’, ‘ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനെ ജൈസേ ബാൽ, ചുപ് കെ ചുപ് കെ, യൂൻ മേരേ  ഖാത്ക, സായ ബാങ്കർ, മൈഖാനെ സേ, ഖുതാരത്, തുജ രാഹ ഹൈ തൊ , ക്യാ മുജ്സേ ദോസ്തി, ഗൂൻഗാത്, ആൻസു തുടങ്ങിയ ഗാസലുകളിലൂടെ പങ്കജ് ഉധാസിനെ  വളരെ വേഗം ശ്രദ്ധിച്ചു തുടങ്ങി. മുംബൈ സെന്റ് സേവിയേഴ്സ് കോളേജിൽ വിദ്യാർഥിയായി എത്തിയ പങ്കജ് ഉധാസിനു സംഗീതത്തിനുള്ള വെള്ളവും വെളിച്ചവും അവിടെനിന്ന് ലഭിച്ചു. രാജകോട്ട്  സംഗീത നാടക അക്കാദമിയിൽ  നിന്ന് തബല, മാസ്റ്റർ നവരംഗിന്റെ കീഴിൽ ശാസ്ത്രീയ സംഗീതം എന്നിവ അഭ്യസിച്ചു. ആദ്യമായി പിന്നണി ഗാനം പാടുന്നത് ഉഷ ഖന്ന ഈണമിട്ട കാംനയിലാണ്. എന്നാൽ കാംന ശ്രദ്ധിക്കപ്പെട്ടില്ല. അതോട് കൂടി പങ്കജ് ഉധാസ് പൂർണമായും ഗസൽ ലോകത്തേക്ക് മടങ്ങുകയായിരുന്നു.

ഉറുദു പഠിച്ചതോട് കൂടി ഗസൽ വാദനം അനായസകരമാക്കി മാറ്റിയ പങ്കജ് ഉധാസ് അമേരിക്കയിലും കാനഡയിലുമായി ഗസൽ വസന്തത്തിന്റെ വിസ്മയം തീർത്തു. പിന്നീട് ഇന്ത്യയിലെത്തിയതിന് ശേഷം ഗസൽ ലോകത്തിന്റെ നിത്യസൌന്ദര്യം ഇവിടം തീർക്കുകയായിരുന്നു അദ്ദേഹം. ‘ആഹത്’ എന്ന ഗസൽ ആൽബത്തിലൂടെ 1980- ൽ തുടക്കം കുറിച്ച പങ്കജ് ഉധാസിന് പിന്നീട് ജൈത്രയാത്രയായിരുന്നു. ഗംഭീരമായ ആലാപന ശൈലി കൊണ്ട് സൈഗാളിനും ജഗജിത്ത് സിങ്ങിനും തലത്ത് മൂഹമ്മദിനുമൊപ്പം തുല്യ പാതയിലേക്ക് ഉയർന്നു വന്നു പങ്കജ് ഉധാസും. മുംബൈ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ 11 മണിക്കായിരുന്നു അന്ത്യം. ദീർഘനാളുകളായി ചികിത്സയിലായിരുന്നു.

spot_img

Hot Topics

Related Articles

Also Read

ആഷിക് അബൂ- ശ്യാം പുഷ്കരൻ ചിത്രം ‘റൈഫിൾ ക്ലബ്’ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ റിലീസ്

0
ആഷിഖ് അബൂ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘റൈഫിൾ ക്ലബി’ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. തോക്കുമേന്തി നിൽക്കുന്ന ദർശന രാജേന്ദ്രൻ ആണ് പോസ്റ്ററിൽ. ചിത്രത്തിന്റെ പോസ്റ്റർ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. റൈഫിൾ...

പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല, മഹേഷ് നാരായണന്‍

0
‘ഇതുവരെ ചെയ്തതില്‍ നിന്നു കുറച്ചൊന്നു മാറി ചെയ്ത സിനിമയാണ് അറിയിപ്പ്. ആ സിനിമ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം ഉണ്ട്. പലരാജ്യാന്തര മേളകളിലും തെരഞ്ഞെടുത്ത സിനിമയാണ്, പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല. സിനിമയില്‍ പങ്കാളികളായ എല്ലാവരോടും നന്ദി പറയുന്നു’.

ഭാവന, ഹണി റോസ്, ഉര്‍വശി കേന്ദ്രകഥാപാത്രങ്ങള്‍; ‘റാണി’ തിയ്യേറ്ററിലേക്ക്

0
പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന റാണി സെപ്തംബര്‍ 21- നു തിയ്യേറ്ററിലേക്ക് എത്തുന്നു.

ഓഗസ്ത് ഒന്നുമുതല്‍  പ്രദര്‍ശനത്തിനൊരുങ്ങി ‘ലാല’

0
സതീഷ് പി ബാബു സംവിധാനം ചെയ്ത ചിത്രം ‘ലാലാ’ ആഗസ്ത് ഒന്നുമുതല്‍ ഐസ്സ്ട്രീമിലൂടെ പ്രേക്ഷകരിലേക്ക്. സമൂഹത്തിലെ ജാതി വ്യവസ്ഥയും പാരമ്പര്യങ്ങളും കല്യാണവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘ലാലാ’.

ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രം ‘ഈ തനി നിറം’ ചിത്രീകരണം പൂർത്തിയായി

0
അനൂപ് മേനോൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ഈ തനി നിറം’ എന്ന  ഇൻവെസ്റ്റിഗേറ്റർ ത്രില്ലർ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. നടൻ മാത്രമല്ല, സംവിധായകനും ഗാനരചയിതാവും കൂടിയാണ് അനൂപ് മേനോൻ. ധനുഷ് ഫിലിംസിന്റെ ബാനറിൽ എസ്....