Thursday, April 23, 2026

കയ്യെത്താകൊമ്പത്തെ പാട്ടുകാരി

ഒരു ചിരികണ്ടാല്‍ കണികണ്ടാല്‍ അത് മതി. മഞ്ജരി എന്ന മലയാള സിനിമയുടെ പ്രിയ ചലച്ചിത്ര പിന്നണി ഗായിക സമ്മാനിച്ചത് മനോഹരമായ ഗാനങ്ങളാണ്. 2005 ല്‍ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയപ്പോള്‍ മഞ്ജരിയെ തേടി നിരവധി ഗാനങ്ങളും സിനിമയില്‍ നിന്നും എത്തി. മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്നു മഞ്ജരി. അത്രയും പ്രിയമുള്ള ഗാനങ്ങളും അവര്‍ നമുക്ക് സമ്മാനിച്ചു. 2005 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമായ ‘അച്ചുവിന്‍റെ അമ്മ’യിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മഞ്ജരി ആലപിച്ച ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തി ലെ “താമരക്കുരുവിക്ക് തട്ടമിട്” എന്ന ഗാനം ആളുകള്‍ ഹൃദ്യം കൊണ്ട് ഏറ്റെടുക്കുകയായിരുന്നു. വ്യത്യസ്തമായ ആലാപന മികവായിരുന്നു മഞ്ജരി എന്ന ഗായികയുടെ പ്രത്യേകത. ശാസ്ത്രീയ സംഗീതത്തില്‍ തികഞ്ഞ അറിവ് നേടിയ മഞ്ജരി രാജ്യത്തിനകത്തും പുറത്തുമായി നിരവധി  വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

ഗായിക മാത്രമല്ല, അഭിനേത്രി കൂടിയാണ് മഞ്ജരി. അനുരാഗം എന്ന സംഗീത ആല്‍ബത്തിലാണ് മഞ്ജരി പാടി അഭിനയിച്ചിട്ടുള്ളത്. ഇതിലെ മഞ്ഞുപെയ്ത രാവില്‍ എന്ന ഗാനം ഈണമിട്ടതും മഞ്ജരിയാണ്. കൂടാതെ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം എന്ന ചിത്രത്തിലും മഞ്ജരി പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആദ്യമായി അഭിനയിച്ചത് വി കെ പ്രകാശ് സംവിധാനം ചെയ്തു ജയസൂര്യ നായകനായ പോസിറ്റീവ് എന്ന ചിത്രത്തിലാണ്. മെലഡികളും അടിച്ചുപൊളി പാടുകളും ഒരുപോലെ ആസ്വദിച്ച് പാടുന്ന ഗായിക കൂടിയാണ് മഞ്ജരി . പാട്ട് പാടുമ്പോള്‍ അതിന്‍റെ സംഗീതത്തിന്റെയും വരികളുടെയും അര്‍ത്ഥത്തെയും ആത്മാവിനെയും ഉള്‍ക്കൊണ്ടാണ് മഞ്ജരി പാടിയിട്ടുള്ളത്. മാത്രമല്ല, പാട്ടുള്ള സിനിമയിലെ കഥയെയും കഥാപാത്ര പശ്ചാതലത്തെയും സന്ദര്‍ഭത്തെയും മഞ്ജരി കൃത്യമായി മനസ്സിലാക്കിക്കൊണ്ട് പാടും. പാട്ടിന്‍റെ വിജയത്തിനു പിന്നിലെ ഈ രഹസ്യത്തെ തന്‍റെ ആലാപന ശൈലിയില്‍  ഉപയോഗിക്കുവാന്‍ മഞ്ജരിക്കു കഴിഞ്ഞിട്ടുണ്ട്. 

മഞ്ജരി ആലപിച്ച മകള്‍ക്ക് എന്ന ചിത്രത്തിലെ പാട്ട് മലയാളികളുടെ മനസ്സില്‍ തീര്‍ത്ത നൊമ്പരത്തെ ഇന്നും അതേ പടി നിലനില്‍ക്കുന്നു. മുകിലിന്‍ മകളെ എന്ന ഗാനം പ്രേക്ഷക മനസ്സുകളിലേക്ക് അതിനു ലഭിക്കേണ്ട വൈകാരികതയെ ഉത്തേജിപ്പിക്കുവാന്‍ മഞ്ജരിക്കു കഴിഞ്ഞിട്ടുണ്ട്. മെലഡി ആയാലും അടിപൊളി പാട്ട് ആയാലും ഗായകര്‍ അതിനോടു നീതി പുലര്‍ത്തണമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്ന മഞ്ജരി തന്‍റെ പാട്ടിലും അതേ രീതിയെ ആണ് പിന്തുടരുന്നത്. പൃഥ്വിരാജ് നായകനായ ഉറുമി എന്ന ചിത്രത്തിലെ മഞ്ജരി പാടിയ ചിമ്മി ചിമ്മി എന്ന ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ തേടിവരുമ്പോഴും ഗസലിനെ ഒത്തിരി സ്നേഹിക്കുന്ന ഗായികകൂടിയാണ് മഞ്ജരി.

അനന്തഭദ്രത്തിലെ എം ജി ശ്രീകുമാറിനൊപ്പം പാടിയ “പിണക്കമാണോ എന്നോടിണക്കമാണോ അടുത്തു വന്നാലും” എന്ന പാട്ടു മികച്ച യുഗ്മഗാനങ്ങളുടെ ജനപ്രിയ ഹിറ്റുകളില്‍ ഇടം നേടി. ദൈവനാമത്തില്‍ എന്ന ചിത്രത്തിലെ ഏഴാം ബഹറിന്‍റെ,പൊന്‍മുടിപ്പുഴയോരത്ത് എന്ന സിനിമയിലെ ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍, ക്ലാസ്സ്മേറ്റ്സ് ലെ ചില്ല് ജാലക വാതിലിന്‍, കറുത്ത പക്ഷികളിലെ മഴയില്‍ രാത്രി മഴയില്‍, ഫോട്ടോ  ഗ്രാഫറിലെ എന്തേ കണ്ണന് കറുപ്പ് നിറം, രസതന്ത്രത്തിലെ ആറ്റിന്‍കരയോരത്ത്, വടക്കും നാഥനിലെ പാഹിപരം പൊരുളേ, വീരാളിപ്പട്ടിലെ ആലിലയും കാല്‍ത്തളയും, എബ്രഹാം ആന്ഡ് ലിങ്കണ്‍ എന്ന ചിത്രത്തിലെ ഉഡുരാജമുഖി മൃഗരാജകടി, വിനോദയാത്രയിലെ കയ്യെത്താ കൊമ്പത്ത്, ഹലോ എന്ന ചിത്രത്തിലെ മഴവില്ലിന്‍ നീലിമ കണ്ണില്‍, നോവല്‍ എന്ന ചിത്രത്തിലെ ഒന്നിനുമല്ലാതെ, പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രത്തിലെ മൊഴികളും മൌനങ്ങളും, തുടങ്ങി മഞ്ജരി ആലപിച്ച ഗാനങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. മലയാളികള്‍ക്കിടയില്‍ ഇത്രയും ഗാനങ്ങള്‍ കൊണ്ട് തന്നെ  ചുരുങ്ങിയ കാലത്തിനിടയില്‍ സ്ഥാനം നേടാന്‍ മഞ്ജരിക്ക് കഴിഞ്ഞിട്ടുണ്ട്.

spot_img

Hot Topics

Related Articles

Also Read

പാട്ടിന്റെ അമരത്തെ അനശ്വര ഭാവഗായകൻ; പി. ജയചന്ദ്രന് വിട..

0
പാട്ടിന്റെ അമരത്ത് ഭാവഗാനാലാപനത്തിന്റെ വെന്നിക്കൊടി പാറിച്ച അനശ്വര ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. മലയാളി മനസ്സുകളിൽ പ്രണയത്തിന്റെ ഭാവജ്ജ്വാല പകർന്ന പാട്ടുകാരൻ. പാടിയ പാട്ടുകളെല്ലാം ഹിറ്റ്. രാഗസുന്ദരമായ ശബ്ദാഡ്യം കൊണ്ട് അദ്ദേഹം പാടിയ...

അത്രമാത്രം ആത്മബന്ധമുള്ള വ്യക്തി; സിദ്ദിഖിനെ അനുസ്മരിച്ച് മുകേഷ്

0
"ജീവിതത്തിൽ മദ്യപിക്കുകയോ സി​ഗരറ്റ് വലിക്കുകയോ ചെയ്യാത്ത ആളായിരുന്നു. കരൾ മാറ്റിവെച്ചാൽ മതി, അത് ആ ആശുപത്രിയിൽത്തന്നെ ചെയ്യാം. ബാക്കി എല്ലാം ഓ.കെ ആണ് എന്നുപറഞ്ഞിരിക്കുമ്പോഴാണ് രണ്ടു ദിവസം മുമ്പ് ഹൃദയാഘാതം സംഭവിക്കുന്നത്.

‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലാ’യി പാട്ടിന്‍റെ വിജയതിലകം

0
അഞ്ചുമണിക്കൂറിനുള്ളില്‍ അറുപത്തിയൊന്‍പത് ഗാനങ്ങള്‍ക്ക് ശ്രുതിയിട്ടുകൊണ്ട് ലോകറെക്കോര്‍ഡിലേക്ക് കുതിച്ചു കയറിയ ഗായിക. അമേരിക്കയിലെ ഇന്‍റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം നേടിയപ്പോള്‍ വൈക്കം വിജയലക്ഷ്മിയുടെ ജീവിതത്തില്‍ സംഗീതം പത്തരമാറ്റായി.

‘കെ ജി എഫി’ന്റെ യഷ് ഇനി ‘ടോക്സിക്കി’ൽ; സംവിധായികയായി ഗീതുമോഹൻദാസ്

0
നടൻ യഷ് നായകനായ പുതിയ ചിത്രം അനൌൺസ്മെന്റ് ചെയ്തു. ‘ടോക്സിക്- എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപസ്’ എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഗീതുമോഹൻദാസ് ആണ്.

‘മഹാറാണി’യിൽ നർമ്മവുമായി ഷൈനും റോഷനും; ട്രയിലർ പുറത്ത്

0
ജി മാർത്താണ്ഡന്റെ കോമഡി എന്റർടൈമെന്റ്  ചിത്രമായ മഹാറാണിയുടെ ട്രയിലർ റിലീസായി. ഇതിന് മുൻപ് പുറത്തിറങ്ങിയ ടീസറുകളും ഗാനങ്ങളും പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.