Wednesday, July 22, 2026

കയ്യെത്താകൊമ്പത്തെ പാട്ടുകാരി

ഒരു ചിരികണ്ടാല്‍ കണികണ്ടാല്‍ അത് മതി. മഞ്ജരി എന്ന മലയാള സിനിമയുടെ പ്രിയ ചലച്ചിത്ര പിന്നണി ഗായിക സമ്മാനിച്ചത് മനോഹരമായ ഗാനങ്ങളാണ്. 2005 ല്‍ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയപ്പോള്‍ മഞ്ജരിയെ തേടി നിരവധി ഗാനങ്ങളും സിനിമയില്‍ നിന്നും എത്തി. മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്നു മഞ്ജരി. അത്രയും പ്രിയമുള്ള ഗാനങ്ങളും അവര്‍ നമുക്ക് സമ്മാനിച്ചു. 2005 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രമായ ‘അച്ചുവിന്‍റെ അമ്മ’യിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മഞ്ജരി ആലപിച്ച ഗാനങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രത്തി ലെ “താമരക്കുരുവിക്ക് തട്ടമിട്” എന്ന ഗാനം ആളുകള്‍ ഹൃദ്യം കൊണ്ട് ഏറ്റെടുക്കുകയായിരുന്നു. വ്യത്യസ്തമായ ആലാപന മികവായിരുന്നു മഞ്ജരി എന്ന ഗായികയുടെ പ്രത്യേകത. ശാസ്ത്രീയ സംഗീതത്തില്‍ തികഞ്ഞ അറിവ് നേടിയ മഞ്ജരി രാജ്യത്തിനകത്തും പുറത്തുമായി നിരവധി  വേദികളില്‍ സംഗീത പരിപാടികള്‍ അവതരിപ്പിച്ചു.

ഗായിക മാത്രമല്ല, അഭിനേത്രി കൂടിയാണ് മഞ്ജരി. അനുരാഗം എന്ന സംഗീത ആല്‍ബത്തിലാണ് മഞ്ജരി പാടി അഭിനയിച്ചിട്ടുള്ളത്. ഇതിലെ മഞ്ഞുപെയ്ത രാവില്‍ എന്ന ഗാനം ഈണമിട്ടതും മഞ്ജരിയാണ്. കൂടാതെ സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത വര്‍ത്തമാനം എന്ന ചിത്രത്തിലും മഞ്ജരി പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആദ്യമായി അഭിനയിച്ചത് വി കെ പ്രകാശ് സംവിധാനം ചെയ്തു ജയസൂര്യ നായകനായ പോസിറ്റീവ് എന്ന ചിത്രത്തിലാണ്. മെലഡികളും അടിച്ചുപൊളി പാടുകളും ഒരുപോലെ ആസ്വദിച്ച് പാടുന്ന ഗായിക കൂടിയാണ് മഞ്ജരി . പാട്ട് പാടുമ്പോള്‍ അതിന്‍റെ സംഗീതത്തിന്റെയും വരികളുടെയും അര്‍ത്ഥത്തെയും ആത്മാവിനെയും ഉള്‍ക്കൊണ്ടാണ് മഞ്ജരി പാടിയിട്ടുള്ളത്. മാത്രമല്ല, പാട്ടുള്ള സിനിമയിലെ കഥയെയും കഥാപാത്ര പശ്ചാതലത്തെയും സന്ദര്‍ഭത്തെയും മഞ്ജരി കൃത്യമായി മനസ്സിലാക്കിക്കൊണ്ട് പാടും. പാട്ടിന്‍റെ വിജയത്തിനു പിന്നിലെ ഈ രഹസ്യത്തെ തന്‍റെ ആലാപന ശൈലിയില്‍  ഉപയോഗിക്കുവാന്‍ മഞ്ജരിക്കു കഴിഞ്ഞിട്ടുണ്ട്. 

മഞ്ജരി ആലപിച്ച മകള്‍ക്ക് എന്ന ചിത്രത്തിലെ പാട്ട് മലയാളികളുടെ മനസ്സില്‍ തീര്‍ത്ത നൊമ്പരത്തെ ഇന്നും അതേ പടി നിലനില്‍ക്കുന്നു. മുകിലിന്‍ മകളെ എന്ന ഗാനം പ്രേക്ഷക മനസ്സുകളിലേക്ക് അതിനു ലഭിക്കേണ്ട വൈകാരികതയെ ഉത്തേജിപ്പിക്കുവാന്‍ മഞ്ജരിക്കു കഴിഞ്ഞിട്ടുണ്ട്. മെലഡി ആയാലും അടിപൊളി പാട്ട് ആയാലും ഗായകര്‍ അതിനോടു നീതി പുലര്‍ത്തണമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്ന മഞ്ജരി തന്‍റെ പാട്ടിലും അതേ രീതിയെ ആണ് പിന്തുടരുന്നത്. പൃഥ്വിരാജ് നായകനായ ഉറുമി എന്ന ചിത്രത്തിലെ മഞ്ജരി പാടിയ ചിമ്മി ചിമ്മി എന്ന ഗാനവും സൂപ്പര്‍ ഹിറ്റായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ തേടിവരുമ്പോഴും ഗസലിനെ ഒത്തിരി സ്നേഹിക്കുന്ന ഗായികകൂടിയാണ് മഞ്ജരി.

അനന്തഭദ്രത്തിലെ എം ജി ശ്രീകുമാറിനൊപ്പം പാടിയ “പിണക്കമാണോ എന്നോടിണക്കമാണോ അടുത്തു വന്നാലും” എന്ന പാട്ടു മികച്ച യുഗ്മഗാനങ്ങളുടെ ജനപ്രിയ ഹിറ്റുകളില്‍ ഇടം നേടി. ദൈവനാമത്തില്‍ എന്ന ചിത്രത്തിലെ ഏഴാം ബഹറിന്‍റെ,പൊന്‍മുടിപ്പുഴയോരത്ത് എന്ന സിനിമയിലെ ഒരു ചിരി കണ്ടാല്‍ കണി കണ്ടാല്‍, ക്ലാസ്സ്മേറ്റ്സ് ലെ ചില്ല് ജാലക വാതിലിന്‍, കറുത്ത പക്ഷികളിലെ മഴയില്‍ രാത്രി മഴയില്‍, ഫോട്ടോ  ഗ്രാഫറിലെ എന്തേ കണ്ണന് കറുപ്പ് നിറം, രസതന്ത്രത്തിലെ ആറ്റിന്‍കരയോരത്ത്, വടക്കും നാഥനിലെ പാഹിപരം പൊരുളേ, വീരാളിപ്പട്ടിലെ ആലിലയും കാല്‍ത്തളയും, എബ്രഹാം ആന്ഡ് ലിങ്കണ്‍ എന്ന ചിത്രത്തിലെ ഉഡുരാജമുഖി മൃഗരാജകടി, വിനോദയാത്രയിലെ കയ്യെത്താ കൊമ്പത്ത്, ഹലോ എന്ന ചിത്രത്തിലെ മഴവില്ലിന്‍ നീലിമ കണ്ണില്‍, നോവല്‍ എന്ന ചിത്രത്തിലെ ഒന്നിനുമല്ലാതെ, പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രത്തിലെ മൊഴികളും മൌനങ്ങളും, തുടങ്ങി മഞ്ജരി ആലപിച്ച ഗാനങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. മലയാളികള്‍ക്കിടയില്‍ ഇത്രയും ഗാനങ്ങള്‍ കൊണ്ട് തന്നെ  ചുരുങ്ങിയ കാലത്തിനിടയില്‍ സ്ഥാനം നേടാന്‍ മഞ്ജരിക്ക് കഴിഞ്ഞിട്ടുണ്ട്.

spot_img

Hot Topics

Related Articles

Also Read

തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; ‘ഒരു സർക്കാർ ഉത്പന്നമാണ് റിലീസാവാനുള്ള പുതിയ ചിത്രം

0
തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. 49 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ബുധനാഴ്ച രാവിലെ  പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മാർച്ച് 8 ന് റിലീസാ വാനിരുന്ന ഒരു സർക്കാർ ഉത്പന്ന’മാണ് ഏറ്റവും പുതിയ ചിത്രം.

ഷെയ്ൻ നിഗവും  മഹിമ നമ്പ്യാരും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്സി’ലെ ഗാനം ‘ഏദൻ പൂവേ’ റിലീസായി

0
ആർ ഡി  എക്സിന്റെ വിജയത്തിന് ശേഷം ഷെയ്ൻ നിഗവും മഹിമ നമ്പ്യാരും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലിറ്റിൽ ഹാർട്സിലെ ഗാനം  ‘ഏദൻ പൂവേ’ എന്നു തുടങ്ങുന്ന ഗാനം റിലീസായി.

സകല ‘വില്ലത്തരങ്ങളു’മുള്ള വില്ലന്‍; മലയാള സിനിമ കുണ്ടറ ജോണിയെ ഓര്‍ക്കുന്നു, ഓര്‍മ്മകളുടെ വെള്ളിത്തിരയിലൂടെ

0
രൂപത്തിലും ഭാവത്തിലും മാത്രമല്ല, ഓരോരോ ശരീര ചേഷ്ടകളിലും ‘ഞാന്‍ വില്ലനാ’ണെന്ന് ധ്വനിപ്പിക്കുന്ന നടന്‍. കഥാപാത്രങ്ങളെ ശരീരഭാഷയോടൊപ്പം ചേര്‍ത്തിണക്കിക്കൊണ്ട് പോകുന്ന ഭാവഗരിമ.

വീണ്ടും സിനിമയില്‍ ചുവടുറപ്പിച്ച് വാണിവിശ്വനാഥ്; ചിത്രീകരണം ആരംഭിച്ചു

0
മലയാള സിനിമയുടെ ഒരുകാലത്ത് പോലീസ് വേഷങ്ങളില്‍ എത്തി കിടിലന്‍ ഡയലോഗുകള്‍ കൊണ്ട് വെള്ളിത്തിരയെ ത്രസിപ്പിച്ച വാണി വിശ്വനാഥ് നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക്.

‘അമ്മ’യിൽ ഇനിമുതൽ വനിതകൾ; ശ്വേതാ മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനൽ സെക്രട്ടറി, ഉണ്ണി ശിവപാൽ ട്രഷറർ

0
മുപ്പത്തിമൂന്ന് വർഷത്തെ ഭരണചരിത്രത്തിന് ശേഷം മലയാള ചലച്ചിത്ര സംഘടനയായ ‘അമ്മ’യിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ശ്വേതാ മേനോൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ‘അമ്മ’സംഘടനയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്...