Sunday, June 7, 2026

ഓര്‍ത്തോര്‍ത്തു ചിരിക്കുവാന്‍ ‘മിന്നല്‍’ പോലെ ബേസില്‍ സിനിമകള്‍

പുതിയ മലയാളസിനിമയ്ക്കു സുപരിചിതനാണ് ബേസില്‍ ജോസഫ്. സംവിധായകനായും അഭിനേതാവായും ഒരു പോലെ അദ്ദേഹം സിനിമാ ഇന്‍ഡ്രസ്ട്രിയില്‍ നിറഞ്ഞു നിൽക്കുന്നു. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ ‘മിന്നല്‍ മുരളി’യുടെ സംവിധായകന്‍. സമീപകാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമകള്‍ നിര്‍മ്മിച്ചും കഥാപാത്രമായും ബേസില്‍ ജോസഫ് തൊണ്ണൂറുകളിലെ ശ്രീനിവാസന്‍ സിനിമകളെയും അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടായ ഈ കാലത്ത് ഫാന്‍റസികളും ഇതിഹാസങ്ങളും അമാനുഷികവും അമൂര്‍ത്തവുമായ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളെയും വിശ്വസനീയമാം വിധത്തില്‍ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ കഴിയുന്നത് വലിയ വെല്ലുവിളിയും അതിനെ അതിജീവിക്കുന്നത് നേട്ടവുമാണ്. ‘മിന്നല്‍ മുരളി’ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തെ വെച്ചു കൊണ്ട് വിശ്വസനീയമാം വിധത്തില്‍ വിജയകരമാക്കിയ ബേസില്‍ വളരെ പെട്ടെന്നു തന്നെ സംവിധാന പട്ടികയില്‍ ഇടം പിടിക്കുകയായിരുന്നു. “ഒരു പ്രൊജക്റ്റായിട്ടാണ് ഓരോ സിനിമയെയും നമ്മള്‍ കാണുക. പക്ഷേ, ‘മിന്നല്‍ മുരളി’യെ സംബന്ധിച്ചിടത്തോളം ഞാന്‍ എന്‍റെ അറുപതാമത്തെ വയസ്സിലും ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. ഒരു പ്രൊജക്റ്റായ സിനിമ എന്നതിനപ്പുറം ഇമോഷനാണ്” എന്നു ബേസില്‍ സിനിമയെക്കുറിച്ച് അഭിമുഖത്തില്‍ പറയുന്നു.

മലയാളികളെ ഏറെ ചിരിപ്പിച്ച മറ്റൊരു ബേസില്‍ ചിത്രമായിരുന്നു ‘കുഞ്ഞിരാമായണം’. 2015 ൽ ബേസില്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായിരുന്നു കുഞ്ഞിരാമായണം. തീ പാറും തമാശകളുടെ രണ്ട് രാജാക്കന്മാര്‍ ഒന്നു ചേര്‍ന്ന സിനിമയായിരുന്നു കുഞ്ഞിരാമായണം. ബേസിലും വിനീത് ശ്രീനിവാസനും പിന്നെ ധ്യാന്‍ ശ്രീനിവാസനും. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മഭാവത്തില്‍ ചിത്രീകരിച്ച ഈ സിനിമ കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു.

മിന്നല്‍ മുരളിയാണ് ബേസില്‍ ജോസഫ് എന്ന സംവിധായകന് കരിയറില്‍ ഒരു ബ്രേക്ക് നല്‍കുന്നത്. “ഈ സിനിമയോട് പ്രവര്‍ത്തിച്ച എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ സിനിമയുടെ ഭാഗമായി വന്ന എല്ലാവരും തന്നെ ഈ ചിത്രം നന്നായി വരണമെന്ന് തുടക്കം മുതലേ എനിക് തോന്നിയിട്ടുണ്ട്. ഓരോ വിഭാഗത്തിലുള്ള ആളുകളും ഇതൊന്നു നന്നായി കാണണം എന്ന ആഗ്രഹത്തോടെയാണ് ജോലി ചെയ്തത്. അത് ഈ സിനിമയോടുള്ള ഇഷ്ടം കൊണ്ടാണോ, ക്രൂവിനോടുള്ള ഇഷ്ടം കൊണ്ടാണോ അതോ സിനിമയുടെ പ്രത്യേകത കൊണ്ടാണോ എന്നറിയില്ല”. മിന്നല്‍ മുരളി നല്കിയ ജനപ്രിയതയെ ഇരുകൈകളും നീട്ടി സ്വീകരിക്കുകയാണ് ബേസില്‍ ജോസഫ്.

മലയാള സിനിമ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന പുതുമുഖ സംവിധായകനാണ് ബേസില്‍ ജോസഫ്. സംവിധായകനായും അഭിനേതാവായും തിരക്കഥാകൃത്തായും മലയാള സിനിമയും ബേസില്‍ തരംഗം ഇന്ന് സജീവമാണ്. സിനിമയിലേക്ക് വരും മുന്‍പെ നിരവധി ഹ്രസ്വസിനിമകള്‍ക്ക് വേണ്ടി സംവിധായകനായും തിരക്കഥാകൃത്തായും അഭിനേതാവുമായി എത്തി. തിര എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍റെ സഹസംവിധായകനായും പ്രവര്‍ത്തിച്ചു. ഓര്‍ത്തോര്‍ത്തു ചിരിക്കുവാന്‍ ആസ്വദിക്കുവാന്‍ ബേസില്‍ സിനിമകളെ മലയാളി പ്രേക്ഷകര്‍ എന്നും കാത്തിരിക്കുന്നതിനുള്ള ഉദാഹരണങ്ങളാണ് മിന്നല്‍ മുരളിയടക്കമുള്ള സിനിമകള്‍.

spot_img

Hot Topics

Related Articles

Also Read

ചലച്ചിത്ര നിര്‍മ്മാതാവ് ബൈജു പണിക്കര്‍ അന്തരിച്ചു

0
1987-ല്‍ പുറത്തിറങ്ങിയ ‘ഒരു മെയ് മാസപ്പുലരിയില്‍’ എന്ന ചിത്രത്തിലെ നിര്‍മാതാക്കളില്‍ ഒരാളായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ നിരവധി സ്വതന്ത്ര്യ ടെലിവിഷന്‍ പ്രോഗ്രാമുകളുടെ നിര്‍മാതാവായിരുന്നു.

പുത്തൻ ട്രയിലറുമായി ‘ധീരൻ’

0
ചിയേഴ്സ് എന്റർടൈമെന്റിന്റെ ബാനറിൽ ലക്ഷ്മി മേനോനും ഗണേഷ് മേനോനും ചേർന്ന് നിർമ്മിക്കുന്ന’ ധീരൻ’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രയിലർ പുറത്തിറങ്ങി. ഒരു ഫൺ ആക്ഷൻ എന്റർടയിമെന്റ് മൂവിയാണ് ധീരൻ. ചിത്രത്തിന്റെ തിരക്കഥയും...

 ‘സീക്രട്ട്’ ജൂലൈ 26- ന് തിയ്യേറ്ററുകളിലേക്ക്

0
മോട്ടിവേഷണൽ ഡ്രാമജോണറിൽ തിയ്യേറ്ററിലേക്ക് എത്തുന്ന ചിത്രം സീക്രട്ട് എന്ന ചിത്രം ജൂലൈ 26 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.. എസ് എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാർവതി...

കാൻചലച്ചിത്ര വേദിയിൽ തിളങ്ങി ഇന്ത്യൻ സിനിമ; ഗ്രാന്റ് പ്രീ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയായി ‘ഓൾ വി...

0
മുംബൈ നഗരത്തിൽ ജീവിക്കുന്ന രണ്ട് നേഴ്സ്മാരുടെ ജീവിതകഥപറയുന്ന ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ചിത്രത്തിൽ കനി കുസൃതി പ്രഭ, ദിവ്യപ്രഭ അനു എന്നീ  കഥാപാത്രങ്ങളായി അഭിനയിച്ചു. ചിത്രത്തിന്റെ തിരക്കഥയും പായൽ കപാഡിയയുടെ ആണ്.

ധ്യാൻ ശ്രീനിവാസൻ, അന്ന രേഷ്മ രാജൻ പ്രധാനവേഷത്തിൽ എത്തുന്ന ‘കുടുംബസ്ത്രീയും കുഞ്ഞാടും’ ഉടൻ

0
പൂർണ്ണമായയും നർമ്മമുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന ചിത്രത്തിൽ വളരെക്കാലത്തിന്  ശേഷം നടത്തുന്ന പൂർവ്വവിദ്യാർഥി സംഗമവും അതിനോടനുബന്ധിച്ച് പ്രവാസകുടുംബത്തിലുണ്ടാകുന്ന അസ്വസ്ഥതക ളുമാണ് ചിത്രത്തിന്റെ കഥാതന്തു.