Wednesday, July 22, 2026

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു; പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പില്‍ മലയാളികള്‍

“എന്‍റെ അടുത്ത സിനിമയ്ക്കായി ഞാന്‍ ശ്രീനിക്കൊപ്പം ഇരിക്കുന്നു”, അനൂപ് സത്യനോട് സത്യന്‍ അന്തിക്കാട് പറഞ്ഞ ഈ വാക്കുകളും  ഇരു കുടുംബങ്ങളും ഒന്നിച്ചിരുന്നുള്ള ചിത്രവും അനൂപ് സത്യന്‍ ഫേസ് ബുക്കില്‍ പങ്ക് വച്ചു. സത്യന്‍ അന്തിക്കാടിന്‍റെ ഭാര്യ നിമ്മിയെയും ശ്രീനിവസന്‍റെ ഭാര്യ വിമലയെയും ചിത്രത്തില്‍ കാണാം. സത്യന്‍ അന്തിക്കാടിന്‍റെ അന്തിക്കാടുള്ള വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.1986- ല്‍ പുറത്തിറങ്ങിയ ടി പി ബാലഗോപാലന്‍ എം എ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസനും സത്യന്‍ അന്തിക്കാടും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സ്വന്തമായി. നാടോടിക്കാറ്റ്, പട്ടണത്തില്‍ പ്രവേശം, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, മകള്‍, ഞാന്‍ പ്രകാശനാണ്, തുടങ്ങിയവ ഉദാഹരണങ്ങള്‍. ഞാന്‍ പ്രകാശനാണ് എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചിട്ടുള്ളത്.

spot_img

Hot Topics

Related Articles

Also Read

എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് കടന്ന് ബ്രദേഴ്സ് മ്യൂസിക് ക്ലബ്; നവംബർ 18- ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം

0
എഴുപത്തിയഞ്ചാം വാർഷികത്തിലേക്ക് കടന്ന് ബ്രദേഴ്സ് മ്യൂസിക് ക്ലബ്; നവംബർ 18- ന് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം

മാധവ് സുരേഷ് ഗോപി നായകൻ; ‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ച് ചെയ്ത് സുരേഷ് ഗോപി

0
‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ചങ് സുരേഷ് ഗോപിയും വഹിത്രത്തിന്റെ നിർമ്മാതാവ് ആർ ബു ചൌധരിയും ചേർന്ന്  നിർവഹിച്ചു.

‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ മെയ് 31 ന് തിയ്യേറ്ററുകളിലേക്ക്

0
നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യുടെ റിലീസ് പ്രഖ്യാപിച്ചു. മെയ് 31 ന് ചിത്രം  തിയ്യേറ്ററുകളിലേക്ക് പ്രദർശനത്തിന് എത്തും.

സോമന്‍റെ കൃതാവ് ഒക്ടോബറില്‍ തിയ്യേറ്ററിലേക്ക്

0
വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന സോമന്‍റെ കൃതാവ് ഒക്ടോബര്‍ 6- നു പ്രേക്ഷകരിലേക്ക് എത്തുന്നു. രോഹിത് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമഡി എന്‍റര്‍ടൈനറാണ്. കുട്ടനാട്ടുകാരനായ ഒരു കൃഷിയോഫീസറുടെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് ചിത്രത്തില്‍ എത്തുന്നത്

മലയാള സിനിമയുടെ അന്ത്യാഞ്ജലി- പി വി ഗംഗാധരന്‍ വിടപറഞ്ഞു

0
ജനപ്രിയ സിനിമകളുടെ അമരക്കാരനായിമാറിയ പി വി ഗംഗാധരന്‍ തൊട്ടതെല്ലാം പൊന്നാക്കി. അദ്ദേഹത്തെ അടുത്തറിഞ്ഞവരെല്ലാം ബഹുമാനത്തോടെ പി വി ജി എന്നു വിളിച്ചു.