Wednesday, July 22, 2026

വേഷപ്പകർച്ചയുടെയും സസ്പെൻസുകളുടെയും ‘കിഷ്കിന്ധാകാണ്ഡം’

പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ കിഷ്കിന്ധാകാണ്ഡം. വിജയരാഘവനും ആസിഫ്അലിയും അപർണ ബാലമുരളിയും ജഗദീഷും ഒരുപോലെ മത്സരിച്ചഭിനയിച്ച സിനിമ. ഒരുപക്ഷേ, വിജയരാഘവൻ നിറഞ്ഞുനിന്ന ചിത്രം കൂടിയാണ് കിഷ്കിന്ധാകാണ്ഡം എന്നും അവകാശപ്പെടാം. നിമിഷനേരങ്ങൾക്കുള്ളിൽ കഥാപാത്രത്തിൽ നിന്നും മിന്നിമറയുന്ന വ്യത്യസ്ത ഭാവാഭിനയം കൊണ്ടുതന്നെ  വിജയരാഘവൻ എന്ന അഭിനേതാവിന്റെ കഴിവ് എടുത്തുകാട്ടുകയാണ് കിഷ്കിന്ധാകാണ്ഡം. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദിൻജിത്ത് അയ്യത്താൻ ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. തികച്ചും വ്യത്യസ്തമായ പ്രമേയം കൊണ്ടും ട്വിസ്റ്റ് കൊണ്ടും വേറിട്ട തിയ്യേറ്റർ അനുഭവം പ്രേക്ഷകർക്ക് നല്കാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചു.

കിഷ്കിന്ധാകാണ്ഡം എന്ന പേര് ഓർമയിലെത്തിക്കുന്നത് രാമായണവും അതിനകത്തെ വാനരന്മാരുമാണ്. പശ്ചാത്തലമായി കാടും വാനരന്മാരും കടന്നുവരുന്നത് കൊണ്ടാവണം ചിത്രത്തിന് കിഷ്കിന്ധാകാണ്ഡം എന്ന പേര് വീണത്. നേരെ മറിച്ച് രാമായണമായോ അതിലെ കിഷ്കിന്ധാകാണ്ഡവുമായി  സിനിമയ്ക്ക് ബന്ധമില്ലെന്നതാണ് മറ്റൊരു വസ്തുത. പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും കഥാപാത്രങ്ങലെക്കൊണ്ടും മികച്ചൊരു ത്രില്ലർ മൂഡിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുവാൻ കഴിഞ്ഞതാണ് സിനിമയുടെ വിജയം. മുൻപും ആസിഫ്അലി പൊലീസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ടതുപോലെ ഈ കഥാപാത്രത്തിലും തന്റെ ഉത്തരവാദിത്തം പൂർണമാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

കിഷ്കിന്ധാകാണ്ഡത്തിൽ ഏറ്റവും ഉദ്വോഗം നിറഞ്ഞ കഥാപാത്രം വിജയരാഘവന്റെ അപ്പുപിള്ള എന്ന കഥാപാത്രമായിരുന്നു. തന്റെ കയ്യിൽ നിന്നുതന്നെ നഷ്ടപ്പെട്ടുപോയ ഒർമ്മയും വ്യക്തിത്വവും അപ്പുപിള്ള ആർക്കും പിടികൊടുക്കുന്നില്ല, സിനിമയുടെ അവസാനഭാഗം വരെയും. പ്രേക്ഷകരുടെ ജിജ്ഞാസയും മനസ്സും സിനിമയിൽ സഞ്ചരിക്കുന്നത് അപർണ്ണ എന്ന കഥാപാത്രത്തോടൊപ്പമാണ്. അവളുടെ അന്വേഷണവും കണ്ടെത്തലുകളും പ്രേക്ഷകരെയും ഇനിയെന്ത് എന്ന ആകാംക്ഷയുടെ മുനമ്പിൽ നിർത്തിക്കുന്നു.

പട്ടാളത്തിൽ നിന്നും വിരമിച്ച അപ്പുപിള്ളയെയും അയാളുടെ വനംവകുപ്പ് ജീവനക്കാരനായ മകൻ അജയചന്ദ്രനെയും അയാൾ വിവാഹംകഴിച്ച അപർണ്ണ എന്ന പെൺകുട്ടിയെയും ഒപ്പം പ്രേക്ഷകരെയും ദുരൂഹത നിറഞ്ഞ അന്തരീക്ഷത്തിലേക്ക്  വളരെ കൃത്യമായി കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അജയചന്ദ്രന്റെ ആദ്യഭാര്യയുടെ കാൻസർ മൂലമുള്ള മരണവും ചച്ചു എന്ന അവരുടെ മകനെ ദുരൂഹസാഹചര്യത്തിൽ കാണാതാകുന്നതും തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പട്ടാളക്കാരനായ അപ്പുപിള്ളയുടെ തോക്ക് പൊലീസ് സ്റ്റേഷനിൽ സറണ്ടർ ചെയ്യണമെന്ന അറിയിപ്പും തോക്ക് ആ സമയം കാണാതാകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കിഷ്കിന്ധാകാണ്ഡത്തിൽ.

ത്രില്ലർ പൊലിസ് കഥകൾ മലയാളത്തിൽ നിരവധി പുറത്തിറങ്ങിയിട്ടു ണ്ടെങ്കിലും കിഷ്കിന്ധാകാണ്ഡം വേറിട്ടൊരു ദൃശ്യാനുഭവം നല്കി. ദിൻജിത്തിന്റെ സംവിധാനവും ബാഹുൽ രമേഷിന്റെ തിരക്കഥയും മികച്ച അഭിനേതാക്കളും കരുത്തുറ്റ കഥാപ്രമേയവും കൊണ്ട് കൊണ്ട് ദൃഡമാണ് കിഷ്കിന്ധാകാണ്ഡം. മുജീബ് മജീദിന്റെ സംഗീതവും സൂരജ് ഇ എസിന്റെ എഡിറ്റിങും ശ്രദ്ധേയമായിരുന്നു. ഗുഡ്വിൽ എന്റർ ടൈമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജ് ആണ് ചിത്രത്തിന്റെ നിർമ്മാണം. അശോകൻ, മേജർ രവി, ജഗദീഷ്, വൈഷ്ണവി രാജ്, ശെബയിൻ ബെനസൻ, നിഷാൻ, മാസ്റ്റർ ആരവ്, കോട്ടയം രമേശ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ തിരകഥാകൃത്തായ ബാഹുൽ രമേശ് ആണ് ഛായാഗ്രഹണവും നിർവഹിച്ചത്.

spot_img

Hot Topics

Related Articles

Also Read

തിയ്യേറ്ററുകളെ ആവേശത്തിലാഴ്ത്തിയ ‘എമ്പുരാൻ’ ഇനി ഒ ടി ടി യിലേക്ക്

0
ബ്രഹ്മാണ്ഡ മലയാള ചിത്രമായ എമ്പുരാൻ ഇനി പ്രേക്ഷകരെ  ആവേശത്തിലാഴ്ത്താൻ ഒ ടി ടി യിലേക്ക്. ഏപ്രിൽ 4  നു ജിയോ ഹോട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. വമ്പൻ വിവാദങ്ങൾക്കിടയിലും തിയ്യേറ്റർ നിറഞ്ഞോടിയ ചിത്രമാണ്...

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ മനംകവർന്ന് നിമിഷ സജയൻ

0
ഒരു കുപ്രസിദ്ധപയ്യന്‍, ചോല തുടങ്ങിയ സിനിമകളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിമിഷ സജയനെ തേടിയെത്താന്‍ കാലതാമസമുണ്ടായില്ല.

വില്ലനില്‍ നിന്നും കൊമേഡിയനില്‍ നിന്നും നായകനിലേക്ക് ചുവടു വെച്ച് അബു സലീം

0
തനിക്ക് ഏറ്റവും പ്രിയങ്കരനായ ഹോളിവുഡ് താരം  അര്‍നോള്‍ഡ് ശിവശങ്കരന്‍റെ പേരിലുള്ള ചിത്രത്തില്‍ നായകനായി എത്തുന്നതിന്‍റെ ത്രില്ലിലാണ് നടന്‍ അബു സലീം. നിരവധി സിനിമകളില്‍ വില്ലനായും കൊമേഡിയനായും മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ് ഇദ്ദേഹം.

നടി മീന ഗണേഷ് അന്തരിച്ചു

0
നിരവധി അമ്മ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സിനിമ- സീരിയൽ നടി മീന ഗണേഷ് അന്തരിച്ചു. 81- വയസ്സായിരുന്നു. ഷോർണൂരിലെ ആശുപത്രിയിൽ വെച്ച് പുലർച്ചെ 1. 20 ഓടെ ആയിരുന്നു അന്ത്യം. നാടകകൃത്തും സംവിധായകനും നടനുമായിരുന്നു...

വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’

0
വണ്ടര്‍ഫ്രെയിംസ് ഫിലിംലാന്‍ഡിന്‍റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ‘ജലധാര പമ്പ് സെറ്റ് സിന്‍സ് 1962’ എന്ന ചിത്രത്തില്‍ ഉര്‍വശിയും, ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.