69- ദേശീയ പുരസ്കാരത്തില്‍ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത വിഷ്ണു മോഹന് ലഭിച്ചു. വിഷ്ണുവിന് ഈ അംഗീകാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിലെ നായകനായി അഭിനയിച്ച ഉണ്ണി മുകുന്ദന്‍ പറഞ്ഞു. മേപ്പടിയാന്‍റെ നിര്‍മാതാവ് കൂടിയാണ് ഉണ്ണി മുകുന്ദന്‍. ‘ജീവിതത്തില്‍ ഇത്രയധികം ടെന്‍ഷന്‍ ഉണ്ടായിട്ടില്ല വളരെയധികം സന്തോഷം. വളരെ കഷ്ടപ്പെട്ടു ചെയ്ത സിനിമയാണ് മേപ്പടിയാന്‍. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. തുടക്കം മുതല്‍ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. പ്രൊഡക്ഷനെക്കുറിച്ച് വലിയ ധാരണ ഉണ്ടായിരുന്നില്ല. പക്ഷേ വിഷ്ണു സംവിധായകന്‍ എന്നതിലുപരി കൂടെ നിന്നു. ദേശീയ തലത്തില്‍ വിഷ്ണുവിന് ഇത്ര വലിയ അംഗീകാരം കിട്ടുന്നത് തനിക്ക് അവാര്‍ഡ് കിട്ടുന്നതിന് തുല്യമാണ്. സിനിമ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി- ഉണ്ണിമുകുന്ദന്‍ പറഞ്ഞു.
Also Read
ആനന്ദ് ഏകർഷിയുടെ ആട്ടം; ട്രയിലർ റിലീസ്
ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയ് നിർമ്മിച്ച് നവാഗത സംവിധായകൻ ആനന്ദ് ഏകർഷി രചനയും സംവിധാനം ചെയ്യുന്ന ചിത്രം ‘ആട്ട’ത്തിന്റെ ട്രയിലർ റിലീസായി. ചേംബർ ഡ്രാമ വിഭാഗത്തിൽ പെട്ട ചിത്രമാണ് ആട്ടം.
‘വാനപ്രസ്ഥത്തിന്റെ കാലത്താണ് ഷാജി സര്‍ എന്ന സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ഉണ്ടായത്’ ഷാജി എൻ. കരുണിനെ അനുസ്മരിച്ച് മോഹൻലാൽ
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
മലയാളസിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേര്‍ത്തുപിടിച്ച, ഷാജി എന്‍ കരുണ്‍ സർ നമ്മെ വിട്ടുപിരിഞ്ഞു. 'നേരം പുലരുമ്പോള്‍', പഞ്ചാഗ്‌നി, 'ഒന്നുമുതല്‍ പൂജ്യം വരെ' - ഈ...
‘അഭിരാമി’യായി ഗായത്രി സുരേഷ്; ടീസർ റിലീസ്
മുഷ്ത്താൻ റഹ്മാൻ കരിയാടൻ സംവിധാനം ചെയ്ത് ഗായത്രി സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം അഭിരാമി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിലെ ടൈറ്റിൽ റോളിൽ തന്നെയാണ് ഗായത്രി സുരേഷ് എത്തുന്നത്.
മാപ്പിളപ്പാട്ടിന്‍റെ ‘ഇശല്‍’ ഗായിക വിളയില്‍ ഫസീല അന്തരിച്ചു
സിനിമയില്‍ ആദ്യമായി ഗായികയായി അരങ്ങേറ്റം കുറിക്കുന്നത് എം എസ് വിശ്വനാഥന്‍റെ സംഗീതത്തില്‍ ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിലെ പി ടി അബ്ദുറഹ്മാന്‍ രചിച്ച ‘അഹദവനായ പെരിയോനെ’ എന്ന ഗാനം പാടിക്കൊണ്ടായിരുന്നു.
‘എപ്പോഴും നല്ല സിനിമകൾ ചെയ്യാൻ ഗംഗേട്ടൻ പ്രേരിപ്പിക്കുമായിരുന്നു’- സംവിധായകന്‍ ജയരാജ്
'ഡൽഹിയിൽ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്ന സമയത്തൊക്കെ അദ്ദേഹത്തിന്‍റെ സാന്നിധ്യം അവിടെ എപ്പോഴുമുണ്ടായിരുന്നു. അവിടെയൊക്കെ മലയാളത്തിന്‍റെ ഒരു സാന്നിധ്യമായിരുന്നു അദ്ദേഹം'







