Sunday, June 7, 2026

മലയാള സിനിമയുടെ സൗകുമാര്യം

ഉശിരുള്ള ഡയലോഗുകൾ കൊണ്ട് ധാർഷ്ട്യമുള്ള കഥാപാത്രങ്ങളെ സമ്പന്നമാക്കിയ അതുല്യ നടനാണ് സുകുമാരൻ. എഴുപതുകളുടെയും എൺപതുകളുടെയും കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ നായകനായും പ്രതിനായകനായും ഇദ്ദേഹം നിറഞ്ഞു നിന്നു. സുകുമാരന്‍റെ കഥാപാത്രങ്ങൾക്ക് മുൻപുള്ള സിനിമയിലെ കാമുക ഹൃദയങ്ങൾ മരം ചുറ്റിപ്പാട്ടുകൾ പാടി കാല്പനികമായി നായികാ നായകന്മാര്‍ പ്രണയിച്ചപ്പോൾ സുകുമാരൻ നായകനായ ‘ശാലിനി എന്‍റെ കൂട്ടുകാരിയിലെ’ ജയദേവനെപ്പോലെ ‘ എനിക്ക് നിന്നെ ഇഷ്ടമാണെ’ന്ന് നായികമാരോട് താളമേളക്കൊഴുപ്പിന്‍റെ അകമ്പടിയില്ലാതെ തുറന്നു പറഞ്ഞു. ധിക്കാരിയുടെ സ്വരത്തിൽ ക്ഷുഭിത യൗവനത്തിന്‍റെ മുഖവുമായി കടന്നു വന്ന സുകുമാരൻ വെള്ളിത്തിരയിൽ നായക സങ്കൽ പ്പത്തിന്‍റെ പുതിയ തിരുത്തായിരുന്നു. സുകുമാരൻ കടന്നു വന്ന കാലവും മാറ്റത്തിന്‍റെ വ്യൂഹമണിഞ്ഞിരുന്നു. ആ മാറ്റം മനുഷ്യരിലും രാഷ്ട്രീയത്തിലുമെന്ന പോലെ കലയിലുമുണ്ടായി. സമൂഹത്തിന്‍റെ പഴകി ദ്രവിച്ച മാമൂലുകളെ സഹസ്ര കോടി ജനങ്ങൾ ചോദ്യം ചെയ്തപ്പോൾ അതിന്‍റെ പ്രതിധ്വനി സിനിമയിലും ഒന്നാകെ പിടിച്ചുലച്ചു. ജയനും സോമനും സുകുമാരനും തിന്മയ്‌ക്കെതിരെ ചോദ്യം ചെയ്യുന്ന കഥാപാത്രങ്ങളായി വേഷമിട്ടു.

നടൻ മാത്രമല്ല നിർമാതാവ് കൂടിയാണ് സുകുമാരൻ. കലാപരമായി യാതൊരു കഴിവും പഠനകാലത്തു സുകുമാരൻ പ്രകടമാക്കിയിരുന്നില്ല. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ  എം എ പൂർത്തിയാക്കി. പിന്നീട് കാസറഗോഡ് ഗവണ്മെന്‍റ കോളേജിലും നാഗർകോവിൽ ക്രിസ്ത്യൻ കോളേജിലും അധ്യാപകനായി ജോലി ചെയ്തു. എം ടി സംവിധാനം ചെയ്ത നിർമാല്യത്തിലാണ് സുകുമാരൻ ആദ്യമായി അഭിനയിക്കുന്നത്. മുൻപ് അഭിനയിച്ചു ശീലമോ മറ്റൊ ഇല്ലെങ്കിലും തനിക്ക് കഥാപാത്രത്തെ ഉൾക്കൊണ്ടു അഭിനയിച്ചു വിജയിപ്പിക്കാൻ കഴിയുമെന്ന ആത്മ വിശ്വാസം സുകുമാരന് ഉണ്ടായിരുന്നു. ധിക്കാരിയായ ‘അപ്പു’ എന്ന കഥാപാത്രത്തിന്‍റെ വേഷം അദ്ദേഹം ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.

 ‘നിർമാല്യ’ത്തിന് നിരവധി അംഗീകാരങ്ങൾ കിട്ടിയെങ്കിലും അതിനു ശേഷം സുകുമാരനെ തേടി പ്രസക്തമായ കഥാപാത്രങ്ങളുള്ള സിനിമകൾ വന്നില്ല. തിരിച്ചു അധ്യാപക ജോലിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങിയപ്പോഴാണ് 1977ൽ ‘ശംഖ്പുഷ്പം’ എന്ന സിനിമയിൽ മികച്ച വേഷം അഭിനയിക്കാൻ ക്ഷണം കിട്ടുന്നത്. ആ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും  സുകുമാരൻ മറ്റ് മുൻനിര താരങ്ങൾക്കൊപ്പം കടന്നു വരികയും അഭിനയ കലയിൽ തന്‍റെ ഇരിപ്പിടം കണ്ടെത്തുകയും ചെയ്തു. അതിനു ശേഷം നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാൻ സുകുമാരനു കഴിഞ്ഞു. ‘നിർമ്മാല്യ’ത്തിലെ അപ്പു  (1973), ‘അയോദ്ധ്യ’യിലെ അതിഥിവേഷം (1975), ‘ബന്ധന’ത്തിലെ ഉണ്ണികൃഷ്ണ മേനോൻ  (1978),’അംഗീകാര’ത്തിലെ രവി  (1977), ‘ഈ മനോഹരതീര’ത്തിലെ ചന്ദ്രശേഖര മേനോൻ (1978), ‘കൽപ്പവൃക്ഷ’ത്തിലെ അജയൻ /വാസു  (1978), ‘കാത്തിരുന്ന നിമിഷ’ത്തിലെ രഘു (1978), ‘കഴുകനി’ലെ ഗോപി  (1979), ‘ആഗമന’ത്തിലെ ജോർജ് തോമസ്  (1980),’അങ്ങാടി’യിലെ ഗോപി (1980), ‘മദാലസ’യിലെ പട്ടാളം വാസു (1978)’മണ്ണി’ലെ കൃഷ്‌ണൻ നായരുടെ മകൻ (1978) ‘ഇടിമുഴക്ക’ത്തിലെ കൃഷ്ണൻ തിരുമേനി (1980), ‘ഒരിക്കൽക്കൂടി’യിലെ സോമൻ (1981),’സംഘർഷ’ത്തിലെ ജഗദീഷ്(1981),’ചാകര’യിലെ ദേവരാജൻ (1980),’അഹിംസ’യിലെ ദേവൻ (1981),’പിൻഗാമി’യിലെ ജോർജ് മാത്യു (1994), ‘രാജധാനി’യിലെ രാധാകൃഷ്ണൻ (1994), ‘ഭരണകൂട’ത്തിലെ കമ്മീഷണർ വേണു ഗോപാൽ (1994), ‘ബോക്സർ’ലെ ജോൺ സാമുവേൽ(1995), ‘ശാലിനി എന്‍റെ കൂട്ടുകാരി’യിലെ ജയദേവൻ (1980),എന്നിവ സുകുമാരൻ അഭിനയിച്ച കഥാപാത്രങ്ങളാണ്.

 നായകനായും വില്ലനായും അനായാസേന അഭിനയിച്ചു ഫലിപ്പിക്കാനുള്ള സുകുമാരന്‍റെ നടന വൈഭവം അഭിനന്ദനാർഹം തന്നെ. നീണ്ട ഡയലോഗുകൾ ആരാധകർക്ക്  ഹരമായിരുന്നു. 1978 ൽ എം ടിയുടെ ‘ബന്ധനം’ എന്ന ചിത്രത്തിലെ അഭിനയത്തിന് സുകുമാരന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും താരോദയം ഉണ്ടായപ്പോൾ പ്രതിനായക സ്ഥാനത്തേക്ക് സുകുമാരൻ മാറിയെങ്കിലും അദ്ദേഹം അവരെ മുൻ നിർത്തി രണ്ട് സിനിമകൾ നിർമ്മി ക്കുകയുണ്ടായി. കെ ജി ജോർജ്ജ് ആയിരുന്നു ‘ഇരകൾ’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ. പിന്നീട് ഈ ചിത്രത്തിനു 1985 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു.ഭാര്യ മല്ലികയുടെയും തന്‍റെയും പേരിലെ ആദ്യാക്ഷരത്തിൽ തുടങ്ങുന്ന എം എസ് ബാനറിലാണ് സുകുമാരൻ ‘ഇരകൾ’ നിർമിച്ചിട്ടുള്ളത്.രണ്ടാമത്തെ ചിത്രമായ ‘പടയ ണി’ ടി എസ് മോഹൻ സംവിധാനം ചെയ്ത ചിത്രമാണ്. ഈ ചിത്രവും മക്കളായ ഇന്ദ്രജിത്തിന്‍റെയും പൃഥിരാജിന്‍റെയും പേരിലുള്ള ഇന്ദ്രരാജ് ബാനറിലാണ് സുകുമാരൻ നിർമിച്ചിരിക്കുന്നത്. ശോഭന, മോഹൻലാൽ, മമ്മൂട്ടി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

 ശിബിരമായിരുന്നു സുകുമാരൻ അഭിനയിച്ച അവസാന ചിത്രം.അവസാനമായി പുറത്തിറങ്ങിയ ചിത്രം വംശവും.1997 ജൂൺ 16നു അദ്ദേഹം മലയാള ചലച്ചിത്ര ലോകത്തോട് വിടപറഞ്ഞു. ഏത് വിഷയത്തിലും വ്യക്തമായ നിലപാടും അഭിപ്രായവും സുകുമാരൻ പ്രകടിപ്പിച്ചിരുന്നു. അതായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം. സിനിമയിലെന്ന പോലെ കാർക്കശ്യം ജീവിതത്തിലും ഉണ്ടായിരുന്നു. നല്ല വായനക്കാരനും പ്രാസംഗികനുമായിരുന്നു അദ്ദേഹം. തൊഴിൽപരമായും മറ്റും തിരിച്ചടികൾ നേരിടേണ്ടി വന്നെങ്കിലും അതിലൊന്നും ആ കലാകാരൻ പതറിയില്ല. മക്കളിലും അവരുടെ ഭാവിയിലുമായിരിക്കും ഇനി തന്‍റെ വിജയമെന്നും ഡേറ്റിനായി സംവിധായകർ അവരെ കാത്തു നിൽക്കുന്ന കാലമുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു. ആ പ്രവചനം അസ്ഥാനത്തായില്ല. ചലച്ചിത്ര ലോകത്തെ മിന്നും താരമാണിന്നവർ. ഇന്ദ്ര ജിത്തും പൃഥ്വിരാജും അച്ഛന്‍റെയും അമ്മയുടെയും പേരും  യശസ്സും വാനോളമുയർത്തി.  മലയാള സിനിമയുടെ അഭിമാനവും അനുഗ്രഹമാണ് ഇന്നും ഈ താരകുടുംബം.

spot_img

Hot Topics

Related Articles

Also Read

ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’; ട്രയിലർ റിലീസ്

0
ബേസിൽ ജോസഫും ലിജോ മോളും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘പൊന്മാൻ’ന്റെ ട്രയിലർ പുറത്ത്. ജി. ആർ. ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ ‘ എന്ന ചെറുകഥയെ മുൻനിർത്തിക്കൊണ്ട് ജ്യോതിഷ് ശങ്കർ ആണ് ചിത്രം സംവിധാനം...

പെൺജീവിതങ്ങളുടെ ചില നേർക്കാഴ്ചകൾ

0
(മനോരഥങ്ങൾ- ഭാഗം മൂന്ന്) ജീവിതങ്ങളെ പച്ചയായി ആവിഷ്കരിക്കുന്നതിൽ പ്രത്യേക കഴിവാണ് സംവിധായകൻ ശ്യാമപ്രസാദിന്. കഥയുടെ സത്ത ചോരാതെ ആത്മാവിനെ ഉള്ളം കയ്യിലൊതൂക്കിക്കൊണ്ട് സിനിമയായി ചിത്രീകരിക്കുമ്പോൾ കഥാപാത്രങ്ങൾ ഓരോന്നായി ഇറങ്ങി വന്നു. അക്ഷരങ്ങളിലൂടെ സങ്കൽപ്പിച്ചെടുത്ത കഥാപാത്രങ്ങൾ...

“ലോക- ചാപ്റ്റർ വൺ: ചന്ദ്ര”യിൽ നസ്ലിനും കല്യാണി പ്രിയദർശനും പ്രധാനകഥാപാത്രങ്ങൾ

0
നസ്ലിനെയും  കല്യാണി പ്രിയദർശനെയും പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് ഡൊമിനിക് അരുൺ എഴുതി സംവിധാനം ചെയ്യുന്ന “ലോക- ചാപ്റ്റർ വൺ: ചന്ദ്ര” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തിറങ്ങി. ദുൽഖർ സല്മാന്റെ വേഫെറർ ഫിലിംസ്...

‘ബന്നേർഘട്ട’ യ്ക്കു ശേഷം ‘ഉയിർപ്പ്’; ത്രില്ലറുമായി വിഷ്ണു നാരായണൻ രചനയും സംവിധാനവും

0
പ്രേക്ഷക ശ്രദ്ധ നേടിയ ‘ബന്നോർഘട്ട’ യ്ക്കു ശേഷം വിഷ്ണു നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘ഉയിർപ്പിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഒരു സ്ലാഷർ ത്രില്ലർ ചിത്രമാണ് ഉയിർപ്പ്.

നര്‍മത്തില്‍ പൊതിഞ്ഞ ‘മാസ്റ്റര്‍ പീസ്’; വെബ് സീരീസ് ട്രൈലര്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍

0
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ വെബ് സീരീസ് ‘മാസ്റ്റര്‍ പീസി’ന്‍റെ ട്രൈലര്‍ പുറത്തിറങ്ങി. ഡിസ്നി പ്ലസിന്‍റെ തന്നെ മുന്‍പിറങ്ങിയ മലയാളം വെബ് സീരീസായ ‘കേരള ക്രൈം ഫയല്‍സ്’ ഏറെ ജനപ്രീതി നേടിയിരുന്നു. എന്നാല്‍ കേരള ക്രൈം ഫയല്‍സില്‍ നിന്നും തീര്‍ത്തൂം വ്യത്യസ്തമായ പ്രമേയവുമായാണ് ഡിസ്നി ഹോട്ട്സ്റ്റാര്‍ മാസ്റ്റര്‍ പീസിലൂടെ വരുന്നത്.