Thursday, April 23, 2026

‘ഒരുത്തി’ പ്രതിബന്ധങ്ങളെ കരിച്ചുകളയും ‘തീ’

മലയാള സിനിമയുടെ യുവത്വത്തിന് ആവേശമായിരുന്ന നവ്യ നായരുടെ പത്തുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവാണ് ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇത്രയും കാലയളവിന് ശേഷവും നവ്യാനായര്‍ എന്ന അഭിനയ പ്രതിഭയെ മാറിവന്ന പ്രേക്ഷക സമൂഹം എങ്ങനെ ഏറ്റെടുക്കുമെന്ന ആകാംക്ഷ കൂടിയുണ്ട് ചിത്രത്തില്‍. കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിന്‍റെ ബോട്ടില്‍ ടിക്കെറ്റ് കളക്ടറായി ജോലി ചെയ്യുന്ന രാധാമണി എന്ന കഥാപാത്രമായാണ് നവ്യാനായര്‍ ബിഗ് സ്ക്രീനിലെത്തുന്നത്. മികച്ച അഭിനയ പാടവം കൊണ്ട് ഇടവേളയ്ക്ക് ശേഷം ഇരുത്തം വന്ന അഭിനേത്രിയായി നവ്യാനായര്‍ മാറിയിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ചിത്രം.

റിയലിസ്റ്റിക് സിനിമയും കഥാപാത്രങ്ങളും അതിനോത്ത അഭിനയ മികവുമാണ് ‘ഒരുത്തി ‘ യെ വ്യത്യസ്തമാക്കുന്നത്. രാധാമണി എന്ന കഥാപാത്രത്തെ അത്രത്തോളം തന്നെ തൻമയത്വതോടെ വെള്ളിത്തിരയിലേക്ക് കൊണ്ട് വരാന്‍ നവ്യാനായര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ രാധമണിയാണ് കേന്ദ്രകഥാപാത്രം. രാധാമണിയും ഭര്‍ത്താവ് ശ്രീകുമാറും രണ്ടു മക്കളും ഭര്‍ത്താവിന്‍റെ അമ്മയ്ക്കുമൊപ്പമുള്ള ഇടത്തരം കുടുംബമാണ് ഇവരുടേത്. ഭര്‍ത്താവ് ശ്രീകുമാറും രാധാമണിയും ചേര്‍ന്ന് തുഴഞ്ഞ് കൊണ്ട് പോകുന്ന ജീവിതത്തിന്‍റെ ആടിയുലച്ചിലുകളെയും പ്രതിരോധങ്ങളെയും മികവോടെ  ചിത്രീകരിച്ചിരിക്കുന്നു. 

ജീവിക്കാന്‍ തത്രപ്പെടുന്നവരുടെയും പണം സംമ്പാദിക്കുവാന്‍ വിശ്രമമില്ലാതെ എല്ലുമുറിയെ പണിയെടുക്കുന്നവരുടെ ഇടയിലേക്കുമാണ് ചതി വേഗത്തില്‍ എത്തുന്നത്. രാധാമണിയുടെ മകള്‍ക്ക് സുഖമില്ലാതെ ആശുപത്രിയിലാകുന്നതോടെയാണ് രാധാമണിയും ഭര്‍ത്താവും ചതിയ്ക്കപ്പെടുന്നത്. തുടര്‍ന്ന് സംഘര്‍ഷഭരിതമായ ജീവിത മുഹൂര്‍ത്തങളിലൂടെ കടന്നു പോകുന്ന നിമിഷങ്ങളെയാണ് ചിത്രത്തിലെ ത്രില്ലിംഗ്. 

കുടുംബ പശ്ചാത്തലം കൊണ്ട് മാത്രമല്ല, രാഷ്ട്രീയ ജീവിതത്തിന്‍റെ ചിത്രം കൂടി എസ് ഐ ആന്‍റണിയുടെ ഔദ്യോഗിക ജീവിതത്തിലൂടെ സിനിമയില്‍ പറയുന്നു. വിനായകന്‍റെ മികച്ച കഥാപാത്രമാണ് എസ് ഐ ആന്‍റണിയുടേത്. പുറമെ പരുക്കന്‍ മനോഭാവമെന്ന് തോന്നിക്കുമെങ്കിലും നീതിയുടെ പക്ഷാകാരനാണ് താനെന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. വിനായകന്‍ വളരെ സമര്‍ത്ഥമായി ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിച്ചിരിക്കുന്നു. വ്യത്യസ്തമായ ആശയവും ആഖ്യാനശൈലിയും കൊണ്ട് മികച്ച കലാസൃഷ്ടിയാണ് ‘ഒരുത്തി’. കൃത്യമായി സമൂഹത്തെക്കുറിച്ച് പ്രേക്ഷകരോട് സംവദിക്കുന്ന ചിത്രം. കലാപരമായി ഏറെ പ്രത്യേകതകള്‍ കൊണ്ട് ഈ ചിത്രം വേറിട്ട് നില്‍ക്കുന്നു. 

‘ഒരുത്തി ‘എന്ന സിനിമയുടെ പേരിനു തന്നെയുണ്ട് സവിശേഷത. ഒരു സ്ത്രീയെ വിശേഷിപ്പിക്കുന്ന സ്ത്രീലിംഗ പദമാണ് ഒരുത്തി. എന്നാല്‍ സംവിധായകന്‍ വി കെ പ്രകാശ് ഉപയോഗിച്ചിരിക്കുന്നത് ‘ഒരുത്തീ ‘ എന്നാണ്. പെണ്ണ് തീ ആയി മാറുന്ന സാഹചര്യത്തെയാണ് ഇവിടെ പറഞ്ഞു വയ്ക്കുന്നത്. ‘രാധാമണി എന്ന ഒരുത്തി’യില്‍ നിന്നും ‘ഒരുത്തീ’യിലേക്കുള്ള പരകായ പ്രവേശമാണ് ചിത്രത്തിന്‍റെ കാതല്‍. വി കെ പ്രകാശിന്‍റെ മികച്ച സംവിധാനവും സുരേഷ് ബാബുവിന്‍റെ കാമ്പുള്ള തിരക്കഥയും പ്രഗത്ഭരായ അഭിനേതാക്കളും ശക്തമായ കാഥാപാത്രങ്ങളും കൊണ്ട് സിനിമ പ്രേക്ഷകകയ്യടി നേടി. യാഥാര്‍ഥ സംഭവമാണ് ചിത്രത്തിന്‍റെ  പിറവിക്ക് ആധാരം എന്നു തിരക്കഥകൃത്ത് പറയുന്നു. ഗോപി സുന്ദറിന്‍റെ സംഗീത പാടവവും ലിജോ പോളിന്‍റെ ക്യാമറയും ജിംഷി ഖാലിദിന്‍റെ ഛായാഗ്രഹണവും ഒന്നിനോടൊന്ന് മെച്ചമായിരുന്നു. മലയാള സിനിമയിലെ വേറിട്ട് നില്‍ക്കുന്ന ചിത്രം, കൂടാതെ നവ്യയുടെ അഭിനയ രംഗത്തേക്കുള്ള രണ്ടാമത്തെ ചുവടുവയ്പ്പും സിനിമയ്ക്കു മാറ്റ് കൂട്ടി .

spot_img

Hot Topics

Related Articles

Also Read

ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായെത്തുന്ന ‘പൊങ്കാല’ ഡിസംബർ 5-ന് തിയ്യേറ്ററുകളിൽ

0
എ. ബി. ബിനിൽ സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി പ്രധാന കഥാപാത്രമായെത്തുന്ന 'പൊങ്കാല' ഡിസംബർ 5-ന് തിയ്യേറ്ററുകളിൽ റിലീസ് ചെയ്യും. ഒരു ആക്ഷൻ കോമഡി ത്രില്ലർ ചിത്രമാണ് പൊങ്കാല.  2000-കളിൽ വൈപ്പിൻ മുനമ്പം...

പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തിയ ആ ‘നദികളില്‍ സുന്ദരി യമുന’ ആര്?

0
ഗ്രാമീണ ജീവിതത്തിന്‍റെ അവശേഷിച്ച നന്മയുടെയും നിഷ്കളങ്കതയുടെയും സ്നേഹവും സൌഹൃദവും കൃത്യമായി ഒപ്പിയെടുത്ത ചിത്രം കൂടിയാണ് നദികളില്‍ സുന്ദരി യമുന. ചിരിക്കാന്‍ ഏറെയുള്ള നര്‍മ മുഹൂര്‍ത്തങ്ങള്‍ വിളക്കി ചേര്‍ത്തിട്ടുണ്ട് ഓരോ സീനിലും.

‘കണ്ണൂര്‍ സ്ക്വഡിലെ കഥാപാത്രങ്ങള്‍ അമാനുഷികരല്ല’; മമ്മൂട്ടി

0
‘എല്ലാ സിനിമകളും കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണ്. ഓരോരുത്തരും സിനിമകണ്ട് അഭിപ്രായം അറിയിക്കണം. പ്രേക്ഷകര്‍ക്ക് കണ്ടുപരിചയമുള്ള തിരിച്ചറിയാനാകുന്ന സജീവമായ ജീവസ്സുറ്റ കഥാപാത്രങ്ങളാണ് കണ്ണൂര്‍ സ്ക്വാഡില്‍ ഉള്ളത്.

സെക്കന്റ് ലുക്ക് പോസ്റ്ററുമായി ‘റേച്ചൽ’

0
ഹണി റോസ് നായികയായി എത്തുന്ന മൂവി റേച്ചലിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ എം ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

ഒറ്റമുറിയിലെ പെണ്‍ ലോകങ്ങൾ

0
വൈവാഹിക ജീവിതത്തിൽ ശാരീരിക ബന്ധത്തിനു ഉഭയ സമ്മതത്തിന്‍റെ പ്രധാന്യം എത്രത്തോളം പുതിയ കാലത്തിനും തലമുറയ്ക്കും ആവശ്യമാണെന്ന് ‘ഒറ്റമുറി വെളിച്ചം’ സാക്ഷ്യപ്പെടുത്തുന്നു.