Sunday, June 7, 2026

‘ഒരുത്തി’ പ്രതിബന്ധങ്ങളെ കരിച്ചുകളയും ‘തീ’

മലയാള സിനിമയുടെ യുവത്വത്തിന് ആവേശമായിരുന്ന നവ്യ നായരുടെ പത്തുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവാണ് ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇത്രയും കാലയളവിന് ശേഷവും നവ്യാനായര്‍ എന്ന അഭിനയ പ്രതിഭയെ മാറിവന്ന പ്രേക്ഷക സമൂഹം എങ്ങനെ ഏറ്റെടുക്കുമെന്ന ആകാംക്ഷ കൂടിയുണ്ട് ചിത്രത്തില്‍. കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിന്‍റെ ബോട്ടില്‍ ടിക്കെറ്റ് കളക്ടറായി ജോലി ചെയ്യുന്ന രാധാമണി എന്ന കഥാപാത്രമായാണ് നവ്യാനായര്‍ ബിഗ് സ്ക്രീനിലെത്തുന്നത്. മികച്ച അഭിനയ പാടവം കൊണ്ട് ഇടവേളയ്ക്ക് ശേഷം ഇരുത്തം വന്ന അഭിനേത്രിയായി നവ്യാനായര്‍ മാറിയിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ചിത്രം.

റിയലിസ്റ്റിക് സിനിമയും കഥാപാത്രങ്ങളും അതിനോത്ത അഭിനയ മികവുമാണ് ‘ഒരുത്തി ‘ യെ വ്യത്യസ്തമാക്കുന്നത്. രാധാമണി എന്ന കഥാപാത്രത്തെ അത്രത്തോളം തന്നെ തൻമയത്വതോടെ വെള്ളിത്തിരയിലേക്ക് കൊണ്ട് വരാന്‍ നവ്യാനായര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ രാധമണിയാണ് കേന്ദ്രകഥാപാത്രം. രാധാമണിയും ഭര്‍ത്താവ് ശ്രീകുമാറും രണ്ടു മക്കളും ഭര്‍ത്താവിന്‍റെ അമ്മയ്ക്കുമൊപ്പമുള്ള ഇടത്തരം കുടുംബമാണ് ഇവരുടേത്. ഭര്‍ത്താവ് ശ്രീകുമാറും രാധാമണിയും ചേര്‍ന്ന് തുഴഞ്ഞ് കൊണ്ട് പോകുന്ന ജീവിതത്തിന്‍റെ ആടിയുലച്ചിലുകളെയും പ്രതിരോധങ്ങളെയും മികവോടെ  ചിത്രീകരിച്ചിരിക്കുന്നു. 

ജീവിക്കാന്‍ തത്രപ്പെടുന്നവരുടെയും പണം സംമ്പാദിക്കുവാന്‍ വിശ്രമമില്ലാതെ എല്ലുമുറിയെ പണിയെടുക്കുന്നവരുടെ ഇടയിലേക്കുമാണ് ചതി വേഗത്തില്‍ എത്തുന്നത്. രാധാമണിയുടെ മകള്‍ക്ക് സുഖമില്ലാതെ ആശുപത്രിയിലാകുന്നതോടെയാണ് രാധാമണിയും ഭര്‍ത്താവും ചതിയ്ക്കപ്പെടുന്നത്. തുടര്‍ന്ന് സംഘര്‍ഷഭരിതമായ ജീവിത മുഹൂര്‍ത്തങളിലൂടെ കടന്നു പോകുന്ന നിമിഷങ്ങളെയാണ് ചിത്രത്തിലെ ത്രില്ലിംഗ്. 

കുടുംബ പശ്ചാത്തലം കൊണ്ട് മാത്രമല്ല, രാഷ്ട്രീയ ജീവിതത്തിന്‍റെ ചിത്രം കൂടി എസ് ഐ ആന്‍റണിയുടെ ഔദ്യോഗിക ജീവിതത്തിലൂടെ സിനിമയില്‍ പറയുന്നു. വിനായകന്‍റെ മികച്ച കഥാപാത്രമാണ് എസ് ഐ ആന്‍റണിയുടേത്. പുറമെ പരുക്കന്‍ മനോഭാവമെന്ന് തോന്നിക്കുമെങ്കിലും നീതിയുടെ പക്ഷാകാരനാണ് താനെന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. വിനായകന്‍ വളരെ സമര്‍ത്ഥമായി ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിച്ചിരിക്കുന്നു. വ്യത്യസ്തമായ ആശയവും ആഖ്യാനശൈലിയും കൊണ്ട് മികച്ച കലാസൃഷ്ടിയാണ് ‘ഒരുത്തി’. കൃത്യമായി സമൂഹത്തെക്കുറിച്ച് പ്രേക്ഷകരോട് സംവദിക്കുന്ന ചിത്രം. കലാപരമായി ഏറെ പ്രത്യേകതകള്‍ കൊണ്ട് ഈ ചിത്രം വേറിട്ട് നില്‍ക്കുന്നു. 

‘ഒരുത്തി ‘എന്ന സിനിമയുടെ പേരിനു തന്നെയുണ്ട് സവിശേഷത. ഒരു സ്ത്രീയെ വിശേഷിപ്പിക്കുന്ന സ്ത്രീലിംഗ പദമാണ് ഒരുത്തി. എന്നാല്‍ സംവിധായകന്‍ വി കെ പ്രകാശ് ഉപയോഗിച്ചിരിക്കുന്നത് ‘ഒരുത്തീ ‘ എന്നാണ്. പെണ്ണ് തീ ആയി മാറുന്ന സാഹചര്യത്തെയാണ് ഇവിടെ പറഞ്ഞു വയ്ക്കുന്നത്. ‘രാധാമണി എന്ന ഒരുത്തി’യില്‍ നിന്നും ‘ഒരുത്തീ’യിലേക്കുള്ള പരകായ പ്രവേശമാണ് ചിത്രത്തിന്‍റെ കാതല്‍. വി കെ പ്രകാശിന്‍റെ മികച്ച സംവിധാനവും സുരേഷ് ബാബുവിന്‍റെ കാമ്പുള്ള തിരക്കഥയും പ്രഗത്ഭരായ അഭിനേതാക്കളും ശക്തമായ കാഥാപാത്രങ്ങളും കൊണ്ട് സിനിമ പ്രേക്ഷകകയ്യടി നേടി. യാഥാര്‍ഥ സംഭവമാണ് ചിത്രത്തിന്‍റെ  പിറവിക്ക് ആധാരം എന്നു തിരക്കഥകൃത്ത് പറയുന്നു. ഗോപി സുന്ദറിന്‍റെ സംഗീത പാടവവും ലിജോ പോളിന്‍റെ ക്യാമറയും ജിംഷി ഖാലിദിന്‍റെ ഛായാഗ്രഹണവും ഒന്നിനോടൊന്ന് മെച്ചമായിരുന്നു. മലയാള സിനിമയിലെ വേറിട്ട് നില്‍ക്കുന്ന ചിത്രം, കൂടാതെ നവ്യയുടെ അഭിനയ രംഗത്തേക്കുള്ള രണ്ടാമത്തെ ചുവടുവയ്പ്പും സിനിമയ്ക്കു മാറ്റ് കൂട്ടി .

spot_img

Hot Topics

Related Articles

Also Read

ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി ‘അതിഭീകര കാമുകൻ’

0
പിങ്ക് ബൈസൺ സ്റ്റുഡിയോസ്, കൾട്ട് ഹീറോസ് എന്റർടയിമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൌതം, ഗൌതം താനിയിൽ എന്നിവർ നിർമ്മിച്ച് ലുക്മാൻ അവറാൻ നായക കഥാപാത്രമായി എത്തുന്ന ചിത്രം ‘അതിഭീകര കാമുക’ന്റെ ഫസ്റ്റ് ലുക്ക്...

പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രവുമായി നടനും സംവിധായകനുമായ എം എ നിഷാദ്

0
പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിതാവ് പി എം കുഞ്ഞിമൊയ്തീന്റെ കേസ് ഡയറികളിൽ നിന്നും സിനിമയ്ക്കുള്ള വിഷയം തിരഞ്ഞെടുത്തുകൊണ്ട് അദ്ദേഹത്തിന്റെ മകനും സംവിധായകനും നടനുമായ എം എ നിഷാദ് സിനിമയൊരുക്കുന്നു.

തിരൂരിന്‍റെ വാനമ്പാടി അസ്മ കൂട്ടായി അന്തരിച്ചു

0
അഞ്ചാം വയസ്സില്‍ മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നു വന്നു. പിതാവ് ഖാദര്‍ ഭായി ഗായകനും തബലിസ്റ്റും മാതാവ് ആമിന ബീവി ഗായികയുമായിരുന്നു. കെ എം ബാപ്പുട്ടി, കെ എം ബവുട്ടി, കെ എം മുഹമ്മദ് കുട്ടി, കെ എം അബൂബക്കര്‍ തുടങ്ങിയ സംഗീത പാരമ്പര്യമുള്ള പിന്‍തലമുറ ആസ്മയുടെ സംഗീതത്തിന് സ്വധീനം ചെലുത്തി. മാതൃസഹോദരിയും ഹാര്‍മോണിസ്റ്റുമായ കെ എം സുബൈദയുടെ ശിഷ്യയായിരുന്നു അസ്മ.

മിമിക്രിയിലും അഭിനയത്തിലും സജീവമായിരുന്ന കോട്ടയം സോമരാജ് അന്തരിച്ചു

0
വർഷങ്ങളോളം മിമിക്രി രംഗത്ത് വേറിട്ട ശൈലി നിലനിർത്തിക്കൊണ്ട് ശ്രദ്ധേയനായിരുന്നു അദ്ദേഹം. നിരവധി സ്റ്റേജ് പരിപാടികളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും നിറസാന്നിദ്ധ്യമായിരുന്നു കോട്ടയം സോമരാജ്.

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ; മരണകാരണം വിഷവാതകം ശ്വസിച്ച്

0
നത്തോലി ഒരു ചെറിയ മീനല്ല, അയ്യപ്പനും കോശിയും, കേരള ക്രൈം ഫയൽസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.