Wednesday, July 22, 2026

‘ഒരുത്തി’ പ്രതിബന്ധങ്ങളെ കരിച്ചുകളയും ‘തീ’

മലയാള സിനിമയുടെ യുവത്വത്തിന് ആവേശമായിരുന്ന നവ്യ നായരുടെ പത്തുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവാണ് ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ ഉണ്ടായിരിക്കുന്നത്. ഇത്രയും കാലയളവിന് ശേഷവും നവ്യാനായര്‍ എന്ന അഭിനയ പ്രതിഭയെ മാറിവന്ന പ്രേക്ഷക സമൂഹം എങ്ങനെ ഏറ്റെടുക്കുമെന്ന ആകാംക്ഷ കൂടിയുണ്ട് ചിത്രത്തില്‍. കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ടിന്‍റെ ബോട്ടില്‍ ടിക്കെറ്റ് കളക്ടറായി ജോലി ചെയ്യുന്ന രാധാമണി എന്ന കഥാപാത്രമായാണ് നവ്യാനായര്‍ ബിഗ് സ്ക്രീനിലെത്തുന്നത്. മികച്ച അഭിനയ പാടവം കൊണ്ട് ഇടവേളയ്ക്ക് ശേഷം ഇരുത്തം വന്ന അഭിനേത്രിയായി നവ്യാനായര്‍ മാറിയിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ ചിത്രം.

റിയലിസ്റ്റിക് സിനിമയും കഥാപാത്രങ്ങളും അതിനോത്ത അഭിനയ മികവുമാണ് ‘ഒരുത്തി ‘ യെ വ്യത്യസ്തമാക്കുന്നത്. രാധാമണി എന്ന കഥാപാത്രത്തെ അത്രത്തോളം തന്നെ തൻമയത്വതോടെ വെള്ളിത്തിരയിലേക്ക് കൊണ്ട് വരാന്‍ നവ്യാനായര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ രാധമണിയാണ് കേന്ദ്രകഥാപാത്രം. രാധാമണിയും ഭര്‍ത്താവ് ശ്രീകുമാറും രണ്ടു മക്കളും ഭര്‍ത്താവിന്‍റെ അമ്മയ്ക്കുമൊപ്പമുള്ള ഇടത്തരം കുടുംബമാണ് ഇവരുടേത്. ഭര്‍ത്താവ് ശ്രീകുമാറും രാധാമണിയും ചേര്‍ന്ന് തുഴഞ്ഞ് കൊണ്ട് പോകുന്ന ജീവിതത്തിന്‍റെ ആടിയുലച്ചിലുകളെയും പ്രതിരോധങ്ങളെയും മികവോടെ  ചിത്രീകരിച്ചിരിക്കുന്നു. 

ജീവിക്കാന്‍ തത്രപ്പെടുന്നവരുടെയും പണം സംമ്പാദിക്കുവാന്‍ വിശ്രമമില്ലാതെ എല്ലുമുറിയെ പണിയെടുക്കുന്നവരുടെ ഇടയിലേക്കുമാണ് ചതി വേഗത്തില്‍ എത്തുന്നത്. രാധാമണിയുടെ മകള്‍ക്ക് സുഖമില്ലാതെ ആശുപത്രിയിലാകുന്നതോടെയാണ് രാധാമണിയും ഭര്‍ത്താവും ചതിയ്ക്കപ്പെടുന്നത്. തുടര്‍ന്ന് സംഘര്‍ഷഭരിതമായ ജീവിത മുഹൂര്‍ത്തങളിലൂടെ കടന്നു പോകുന്ന നിമിഷങ്ങളെയാണ് ചിത്രത്തിലെ ത്രില്ലിംഗ്. 

കുടുംബ പശ്ചാത്തലം കൊണ്ട് മാത്രമല്ല, രാഷ്ട്രീയ ജീവിതത്തിന്‍റെ ചിത്രം കൂടി എസ് ഐ ആന്‍റണിയുടെ ഔദ്യോഗിക ജീവിതത്തിലൂടെ സിനിമയില്‍ പറയുന്നു. വിനായകന്‍റെ മികച്ച കഥാപാത്രമാണ് എസ് ഐ ആന്‍റണിയുടേത്. പുറമെ പരുക്കന്‍ മനോഭാവമെന്ന് തോന്നിക്കുമെങ്കിലും നീതിയുടെ പക്ഷാകാരനാണ് താനെന്ന് അയാള്‍ ഉറച്ചു വിശ്വസിക്കുന്നു. വിനായകന്‍ വളരെ സമര്‍ത്ഥമായി ഈ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിച്ചിരിക്കുന്നു. വ്യത്യസ്തമായ ആശയവും ആഖ്യാനശൈലിയും കൊണ്ട് മികച്ച കലാസൃഷ്ടിയാണ് ‘ഒരുത്തി’. കൃത്യമായി സമൂഹത്തെക്കുറിച്ച് പ്രേക്ഷകരോട് സംവദിക്കുന്ന ചിത്രം. കലാപരമായി ഏറെ പ്രത്യേകതകള്‍ കൊണ്ട് ഈ ചിത്രം വേറിട്ട് നില്‍ക്കുന്നു. 

‘ഒരുത്തി ‘എന്ന സിനിമയുടെ പേരിനു തന്നെയുണ്ട് സവിശേഷത. ഒരു സ്ത്രീയെ വിശേഷിപ്പിക്കുന്ന സ്ത്രീലിംഗ പദമാണ് ഒരുത്തി. എന്നാല്‍ സംവിധായകന്‍ വി കെ പ്രകാശ് ഉപയോഗിച്ചിരിക്കുന്നത് ‘ഒരുത്തീ ‘ എന്നാണ്. പെണ്ണ് തീ ആയി മാറുന്ന സാഹചര്യത്തെയാണ് ഇവിടെ പറഞ്ഞു വയ്ക്കുന്നത്. ‘രാധാമണി എന്ന ഒരുത്തി’യില്‍ നിന്നും ‘ഒരുത്തീ’യിലേക്കുള്ള പരകായ പ്രവേശമാണ് ചിത്രത്തിന്‍റെ കാതല്‍. വി കെ പ്രകാശിന്‍റെ മികച്ച സംവിധാനവും സുരേഷ് ബാബുവിന്‍റെ കാമ്പുള്ള തിരക്കഥയും പ്രഗത്ഭരായ അഭിനേതാക്കളും ശക്തമായ കാഥാപാത്രങ്ങളും കൊണ്ട് സിനിമ പ്രേക്ഷകകയ്യടി നേടി. യാഥാര്‍ഥ സംഭവമാണ് ചിത്രത്തിന്‍റെ  പിറവിക്ക് ആധാരം എന്നു തിരക്കഥകൃത്ത് പറയുന്നു. ഗോപി സുന്ദറിന്‍റെ സംഗീത പാടവവും ലിജോ പോളിന്‍റെ ക്യാമറയും ജിംഷി ഖാലിദിന്‍റെ ഛായാഗ്രഹണവും ഒന്നിനോടൊന്ന് മെച്ചമായിരുന്നു. മലയാള സിനിമയിലെ വേറിട്ട് നില്‍ക്കുന്ന ചിത്രം, കൂടാതെ നവ്യയുടെ അഭിനയ രംഗത്തേക്കുള്ള രണ്ടാമത്തെ ചുവടുവയ്പ്പും സിനിമയ്ക്കു മാറ്റ് കൂട്ടി .

spot_img

Hot Topics

Related Articles

Also Read

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ബുക്കിങ് തുടങ്ങി,  ജൂലൈ ആറിന് ചിത്രം തിയ്യേറ്ററിലേക്ക്

0
‘കനകരാജ്യ’ത്തിന്റെ ബുക്കിങ് ആരംഭിച്ചു. ചിത്രം  ജൂലൈ ആറിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

അനുരാഗ ഗാനങ്ങളുമായി ദേവാങ്കണത്തിലെ സംഗീത താരകം- ഓര്‍മകളിലെ ജോണ്‍സണ്‍ മാഷ്  

0
പാശ്ചാത്യവും പൌരസ്ത്യവുമായ ജോണ്‍സണ്‍ മാഷിന്‍റെ സംഗീത സംഗമത്തിന് മലയാളസിനിമ സാക്ഷ്യം വഹിച്ചപ്പോള്‍ അതില്‍ വെസ്റ്റേര്‍ണ്‍ സംഗീതം ഏച്ചുകെട്ടി നില്‍ക്കുന്നുവെന്ന അസ്വാരസ്യം എങ്ങും കേട്ടില്ല, അതാണ് അദേഹത്തിന്‍റെ കഴിവും.

ഒക്ടോബർ ഒന്ന് മുതൽ എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും കരാർ ഉറപ്പാക്കും

0
ചലച്ചിത്ര മേഖലയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കരാർ നിർബന്ധമാക്കി. ഫെഫ്ക അമ്മ എന്നീ സംഘടനകൾക്ക് നല്കിയ കത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ എല്ലാ സിനിമകളിലും നിർബന്ധമായും കരാർ ഉറപ്പാക്കണമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. നാലു...

ദിലീപ് നായകനാകുന്ന ‘തങ്കമണി’ മാർച്ച് ഏഴിന് തിയ്യേറ്ററിലേക്ക്

0
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി ചൌധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് നിർമ്മിച്ച് ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം തങ്കമണി മാർച്ച് ഏഴിന് തിയ്യേറിൽ എത്തും.

നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാന്‍; ‘സമാറാ’ പ്രദര്‍ശനം തുടരുന്നു

0
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഹ്മാന്‍ നായകനായി എത്തിയ ‘സമാറാ’ വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് സമാറാ.