Sunday, June 7, 2026

ഉള്ളുലയ്ക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതകഥയുമായി ‘ഉള്ളൊഴുക്ക്’

രണ്ട് സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉള്ളോഴുക്ക്. ജീവിതത്തിന്റെ തെറ്റും ശരിയും നിറഞ്ഞ സന്ദർഭങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരെ പ്രതിനിധാനം ചെയ്യുന്ന സിനിമയാണ് ഉള്ളോഴുക്ക്. എങ്കിലും അതിൽ നിന്നുള്ള തിരിച്ചടിയിലും അതിജീവിക്കുകയും ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിരവധി മനുഷ്യരുടെ ആകെത്തുക ആണ് ഈ ചിത്രത്തിൽ. അനീതിയുടെ ചെളിക്കുണ്ടിലേക്ക് ആഴ്ന്നാഴ്ന്നു പോകുന്തോറും പ്രത്യാശയുടെ വെളിച്ചവും അതിനെ ലക്ഷ്യമാക്കിയുള്ള ഉറച്ച കാൽവെപ്പുമുണ്ടവരിൽ.

സ്നേഹവും സന്തോഷവുമാണ് അവരെയെല്ലാം ജീവിക്കുവാൻ പ്രേരിപ്പിക്കുന്നതും. പല പരുക്കൻ ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിലും കടിഞ്ഞാൺ പിടിവിട്ടു പോയ അനേകം മനുഷ്യരുടെ മനസ്സിലൂടെയും ജീവിതത്തിലൂടെയും കടന്നുപോകുന്ന വികാര- വിചാരങ്ങളുടെ ഉള്ളോഴുക്കാണ് ഈ ചിത്രത്തിലൂടെ പ്രധാനമായും സംവിധായകൻ പറഞ്ഞു വെക്കുന്നത്. ചുറ്റിലും ക്ഷോഭ്യമായ ശക്തമായ അടിയൊഴുക്കുള്ള വെള്ളക്കെട്ടിൽ അകപ്പെടുന്ന മനുഷ്യരുടെ കഥ.

അതിജീവനത്തിന്റേത് മാത്രമല്ല,കൊടിയ നീതികേട് അനുഭവിക്കേണ്ടി വരുന്ന മനുഷ്യരുടെ ജീവിതം കൂടിയാണ് ഈ സിനിമ. കുട്ടനാട്ടിലെ മദ്ധ്യവർഗ്ഗത്തിൽ പെട്ട ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം കൂടിയാണിത്. ആഅ വീട്ടിലെ അമ്മയ്ക്ക് കൂട്ടായി എത്തുന്ന മരുമകളും അവളുടെ ഭർത്താവും അടങ്ങുന്ന ഒരു ചെറിയ കുടുംബം. എന്നാൽ രോഗാതുരനായി തീരുന്ന പെൺകുട്ടിയുടെ ഭർത്താവിന്റെ ദുരവസ്ഥയും അതിനിടയിൽ അപ്രതീക്ഷിതമായി എത്തുന്ന മഹാമാരിയും അത് വരെയുള്ള ജീവിതത്തെയും കണക്കൂട്ടലുകളെയും അപ്പാടെ തെറ്റിച്ച് കളഞ്ഞു.

കലങ്ങി മറിഞ്ഞ് ഇളകിയാർക്കുന്ന ഭൂമിയും ആകാശവും പോലെ അവളുടെ മനസ്സും പ്രേക്ഷകർക്ക് കാണാം. കര കവിഞ്ഞൊഴുകുന്ന വെള്ളവും തടകെട്ടി മനസ്സിൽ പിടിച്ചു നിർത്തിയ  അന്ത:ക്ഷോഭങ്ങളും ഓരോ കഥാപാത്രങ്ങളിലും പ്രകടമാണ്. ഉർവശിയും പാർവതി തിരുവോത്തും ഒരുപോലെ മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് ‘ഉള്ളൊഴുക്ക്’. ശരിയും തെറ്റും പരസ്പരം അoഗീകരിക്കപ്പെടുന്ന ജീവിതസഹചര്യങ്ങൾ ചിത്രത്തിലുടനീളം കാണാം. നിശബ്ദതയും ചിലപ്പോൾ സംസാരിക്കുകയും വലിയൊരു ആശയം കൈമാറുകയും ചെയ്യാറുണ്ട്. ഒരു പക്ഷേ ഉർവശിയുടെ കഥാപാത്രം അത്തരമൊന്നാണ്.

പാർവതി തിരുവോത്തും ഉർവശിയും ഒരുപോലെ നിറഞ്ഞു നിന്ന സിനിമയാണ് ‘ഉള്ളൊഴുക്ക്’. ആത്മസംഘർഷം ആഅ മഴവെള്ളം സിനിമയുടെ അവസാനം വരെ പ്രേക്ഷകമനസ്സുകളിലും തിക്കുമുട്ടി നിന്നു. പ്രശാന്ത് മുരളി. അർജുൻ, അലൻസിയർ എന്നീ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. കറി ആൻഡ് സയനൈഡിലൂടെ ശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമി എന്നാ സംവിധായകന്റെ കഴിവ് വ്യക്തമായി തെളിഞ്ഞു കാണാം ‘ഉള്ളൊഴുക്കിൽ. തങ്ങളുടെ കഥാപാത്രങ്ങളിൽ ഒറീജിനാലിറ്റി കൊണ്ട് വന്നു കൊണ്ട് അതിവൈകാരികതയിലേക്ക് തള്ളിവീടാതെ വിജയിപ്പിക്കുവാൻ  അവർക്കായി.

സിനിമയിലൂടെ മാത്രമല്ല, കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളെ  പ്രേക്ഷകരെ അനുഭവിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ കാതൽ. സിനിമയുടെ പശ്ചാത്തലത്തിന് അനുസൃതമായ സംഗീതം ചിറ്റപ്പെടുത്തിക്കൊണ്ട് സുഷിനും ശ്രദ്ധേയമായി. സിനിമകണ്ട് തിയ്യേറ്ററിൽ നിന്നും കഥാപാത്രങ്ങളുടെ അതേ ആത്മപീഡയുമായി പുറത്തേക്കിറങ്ങുന്ന പ്രേക്ഷകർ.. അതെ, അതാണ് ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ വിജയവും.

spot_img

Hot Topics

Related Articles

Also Read

‘വർഷങ്ങൾക്ക് ശേഷം’ ഒന്നിച്ച് പിറന്നാൾ ദിനം ആഘോഷമാക്കി ധ്യാനും പ്രണവും

0
വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലും നിവിൻ പോളിയും പ്രധാന വേഷത്തിലെത്തുന്ന സിനിമ എന്ന സവിശേഷത കൂടിയുണ്ട് ‘വർഷങ്ങൾക്ക് ശേഷം’ എന്ന ഏറ്റവും പുതിയ ചിത്രത്തിന്.

‘അടിയന്തിരാവസ്ഥക്കാലത്തെ അനുരാഗം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

0
ഒലീവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത് നടൻ  കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്.

ഏറ്റവും പുതിയ പ്രണയ ഗാനവുമായി ‘ഡാൻസ് പാർട്ടി’

0
സന്തോഷ് വർമ്മയുടെ വരികൾക്ക് ബിജിപാൽ ഈണമിട്ട് സംഗീത ശ്രീകാന്ത് ആലപിച്ച ഡാൻസ് പാർട്ടിയിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പുതിയ ഗാനം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ‘ചിലു ചിലു ചിലങ്കകൾ അണിയാം ഞാൻ..’ എന്ന ഈ പാട്ടിലെ ഗാനരംഗത്തിൽ  പ്രത്യക്ഷപ്പെടുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ശ്രദ്ധ ഗോകുലുമാണ്.

സൈജു ശ്രീധരന്റെ ആദ്യ സംവിധാന സംരഭ ചിത്രം ‘ഫൂട്ടേജ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

0
മഞ്ജു വാരിയരെ കേന്ദ്രകഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഫൂട്ടേജി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. പോസ്റ്ററിൽ വിശാഖും ഗായത്രിയുമാണ് ഉള്ളത്.

തിരൂരിന്‍റെ വാനമ്പാടി അസ്മ കൂട്ടായി അന്തരിച്ചു

0
അഞ്ചാം വയസ്സില്‍ മാപ്പിളപ്പാട്ട് രംഗത്തേക്ക് കടന്നു വന്നു. പിതാവ് ഖാദര്‍ ഭായി ഗായകനും തബലിസ്റ്റും മാതാവ് ആമിന ബീവി ഗായികയുമായിരുന്നു. കെ എം ബാപ്പുട്ടി, കെ എം ബവുട്ടി, കെ എം മുഹമ്മദ് കുട്ടി, കെ എം അബൂബക്കര്‍ തുടങ്ങിയ സംഗീത പാരമ്പര്യമുള്ള പിന്‍തലമുറ ആസ്മയുടെ സംഗീതത്തിന് സ്വധീനം ചെലുത്തി. മാതൃസഹോദരിയും ഹാര്‍മോണിസ്റ്റുമായ കെ എം സുബൈദയുടെ ശിഷ്യയായിരുന്നു അസ്മ.