സിദ്ദിഖ് തന്‍റെ സിനിമാ ജീവിതത്തിന്‍റെ തുടക്കത്തിന് കാരണക്കാരില്‍ ഒരാളെന്ന് സായികുമാര്‍. റാംജി റാവു സ്പീകിങ്ങിലെ തന്‍റെ കഥാപാത്രം അദ്ദേഹത്തിന്‍റെ സൃഷ്ടിയാണ്. അദ്ദേഹം പറഞ്ഞു തന്ന കാര്യങ്ങളാണ് ഞാന്‍ ചിത്രത്തില്‍ ചെയ്തത്. പറയാന്‍ വാക്കുകളില്ല. ഇത്രയും ഹൃദ്യനായ, പച്ചയായ മനുഷ്യന്‍ വേറെയില്ല. പറയുന്ന ഓരോ വാക്കും ഹൃദയത്തില്‍ നിന്നാണ്. അദ്ദേഹത്തെ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്, ഒരുപാട് പേര്‍. അവരുടെ ആരുടേയും പേര് ഇപ്പോള്‍ പറയുന്നില്ല. ഈ നിമിഷം അവരൊക്കെ മനസുകൊണ്ട് അദ്ദേഹത്തിന്‍റ ആത്മാവിനോട് ക്ഷമ ചോദിക്കട്ടെ. എന്നു മാത്രമേ പറയാനുള്ളൂ. എന്തു പ്രയാസമുണ്ടെങ്കിലും പുറത്തറിയിക്കാത്ത ആളാണ്. നമുക്ക് പ്രയാസം തോന്നുന്നത് എന്താണെന്ന് വച്ചാല്‍ ഇന്നസെന്‍റ് ചേട്ടന്‍, മാമുക്കോയ, ഇപ്പോള്‍ സിദ്ദിഖ് സാര്‍ എന്നിങ്ങനെ തോളോട് തോളുരുമ്മി നിന്നിരുന്നവരെല്ലാം ഇവിടം വിട്ടുപോയി. അവര്‍ ചെയ്തു വച്ച സൃഷ്ടികളില്‍ കൂടി അവരെ വീണ്ടും കാണാം. ഓര്‍മിക്കാം എന്നതൊഴിച്ചാല്‍ ഇനിയൊരു പുതിയ സംഭവം ആരംഭിക്കാന്‍ പറ്റില്ലല്ലോ. അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു. ഇത് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന്‍റെ കുടുംബത്തിന് ആര്‍ജവം കൊടുക്കട്ടെ എന്നു സായികുമാര്‍ പറഞ്ഞു.
Also Read
‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍’- പി വി ജിക്ക് ആദരാഞ്ജലി നേര്‍ന്ന് മമ്മൂട്ടി
‘ഒരു വടക്കന്‍ സ്നേഹഗാഥയിലെ നായകന്‍ പ്രിയപ്പെട്ട പി വി ജിക്കു ആദരാഞ്ജലികള്‍’ എന്നാണ് അദ്ദേഹം കുറിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി വി ഗ്മഗാധരന്‍റെ അന്ത്യം.
‘ഭഭബ’ പോസ്റ്റർ പുറത്ത്
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം ‘ഭഭബ’യുടെ പോസ്റ്റർ പുതുവർഷത്തോടനുബന്ധിച്ച് റിലീസായി. ദിലീപ് ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രമായി എത്തുന്നത്. നവാഗതനായ ധനഞ്ജയ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടി...
‘പ്രേമലു’ ഇനി ഒടിടിയിലേക്ക്
ഏപ്രിൽ 12 ന് ചിത്രം ഹോട് സ് സ്റ്റാർ സ് ട്രീമിങ് തുടങ്ങും. ബോക്സോഫീസിൽ നൂറു കോടിയിലേറെ കളക്ഷൻ നേടിയ ചിത്രമാണ് പ്രേമലു. തമിഴിലും തെലുങ്കിലും പ്രേമലു തരംഗമായി.
ദേശീയ പുരസ്കാരത്തിന് മാറ്റ് കൂട്ടി അച്ഛനും മകനും; കീരവാണി മികച്ച പശ്ചാത്തല സംഗീതം, മികച്ച ഗായകനായി കാലഭൈരവ
69- മത് ദേശീയ പുരസ്കാര നിറവില്‍ മികച്ച പശ്ചാത്തല സംഗീതത്തിനു കീരവാണി തിരഞ്ഞെടുക്കപ്പെട്ടു.
പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല, മഹേഷ് നാരായണന്‍
‘ഇതുവരെ ചെയ്തതില്‍ നിന്നു കുറച്ചൊന്നു മാറി ചെയ്ത സിനിമയാണ് അറിയിപ്പ്. ആ സിനിമ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം ഉണ്ട്. പലരാജ്യാന്തര മേളകളിലും തെരഞ്ഞെടുത്ത സിനിമയാണ്, പുരസ്കാരം ലഭിക്കുമെന്ന് കരുതിയില്ല. സിനിമയില്‍ പങ്കാളികളായ എല്ലാവരോടും നന്ദി പറയുന്നു’.







