Sunday, June 7, 2026

പാട്ടെഴുത്തിന്‍റെ അഗ്നിസ്നാനം

“എരിയും മുന്‍പേ തീരും മുന്‍പേ അറിയാനാശിക്കുന്നു പറയാതിനി വയ്യ പറയാനും വയ്യ…”, ഒരു മഴ പോലെ പെയ്തു തോര്‍ന്നിട്ടും അതിന്‍റെ ചാറലും ഈറനും കുളിരും കാലങ്ങളോളം മനുഷ്യ ഹൃദയങ്ങളില്‍ പ്രണയത്തിന്‍റെ നോവാര്‍ന്ന ഒറ്റപ്പെട്ടൊരു വസന്തകാലത്തെ ബാക്കി വെച്ചൊരു പാട്ട്. അസഖ്യം സിനിമാ പാട്ടെഴുത്തുകാരില്‍ അപൂര്‍വമായൊരു സ്ത്രീസാന്നിധ്യമായിരുന്നു ഒ വി ഉഷ എന്ന കവയിത്രി. ഖസാക്കിന്‍റെ ഇതിഹാസങ്ങളുടെ ഇതിഹാസകാരനായ ഒ വി വിജയന്‍റെ സഹോദരി. മലയാള സിനിമയുടെ പാട്ടെഴുത്തിന്‍റെ ചരിത്രത്തിന് എന്നും സ്വന്തമാണ് ഈ എഴുത്തുകാരി. മൂന്നു സിനിമകളിലായി മൂന്നു പാട്ടുകള്‍ക്ക് മാത്രമേ വരികള്‍ കുറിച്ചുള്ളൂവെങ്കിലും അതിലെ ഒരൊറ്റപ്പാട്ട് കൊണ്ട് മലയാളി മനസ്സിനെ എന്നന്നേക്കുമായി കീഴടക്കാന്‍ ഈ കവയത്രിക്ക് കഴിഞ്ഞു.

വൈദ്യുതി എത്തിയിട്ടില്ലാത്ത ഗ്രാമത്തില്‍ കുട്ടിക്കാലത്ത് ദൂരെ നിന്ന് അവിചാരിതമായി കേട്ടു പോന്നിരുന്ന ചലച്ചിത്രഗാനങ്ങളും നാടകഗാനങ്ങളും അവരുടെ കവി മനസ്സില്‍ പാട്ടിന്‍റെ വിത്തുകള്‍ പാകിയിട്ടിട്ടുണ്ടാവണം. അങ്ങനെയാണ് സിനിമയില്‍ പാട്ടെഴുതണമെന്ന അതിയായ മോഹം അവര്‍ക്ക് ജനിക്കുന്നത് . ബന്ധുവും പ്രശസ്ത സാഹിത്യകാരനുമായ കെ എസ് സേതുമാധവന്‍റെ പിന്തുണയോടെയായിരുന്നു ‘ഇങ്ക്വിലാബ് സിന്ദാബാദ് ‘എന്ന സിനിമയില്‍ ആദ്യമായി പാട്ടെഴുതാനുള്ള അവസരമെത്തുന്നത് . “അദ്ദേഹം ഒരു കത്തില്‍ ഗാന ചിത്രീകരണത്തിന് വേണ്ടുന്ന സന്ദര്‍ഭം എഴുതിയയച്ചു. അതിനനുസരിച്ച് ഞാനൊരു പാട്ടെഴുതി  അയച്ചു കൊടുത്തു. അത് ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ‘ഇങ്ക്വിലാബ് സിന്ദാബാദ് ‘എന്ന സിനിമയില്‍ ഒരു പാട്ടായി വന്നു. “ആരുടെ മനസ്സിലെ ഗാനമായി ഞാന്‍ ആരുടെ ഹൃദയത്തില്‍ ധ്യാനമായി…” എന്ന് തുടങ്ങുന്ന മനോഹരമായ വരികള്‍ എഴുതിക്കൊണ്ടായിരുന്നു ഒ വി ഉഷ പാട്ടെഴുത്തിലേക്ക് ആദ്യ ചുവടു വെക്കുന്നത്. പാട്ടുകള്‍ തുടര്‍ന്നുമെഴുതാന്‍ ആഗ്രഹിച്ചുവെങ്കിലും വിരളമായി മാത്രമേ പിന്നീട് സിനിമയ്ക്കു വേണ്ടിയവര്‍ പാട്ടുകള്‍ എഴുതിയുള്ളൂ.

ഒരു കവിത എത്രത്തോളം മനോഹരമായൊരു പാട്ടായി മാറുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് 2000 ല്‍ പുറത്തിറങ്ങി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മഴ ‘ എന്ന ഹിറ്റ് സിനിമയിലെ അത്രത്തോളം തന്നെ ഹിറ്റായ ഒ വി ഉഷയുടെ കവിതപോലെ മനോഹരമായ പാട്ട്. മാത്രമല്ല, ആ വര്‍ഷം മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഒ വി ഉഷ നേടുകയും ചെയ്തു .രവീന്ദ്ര സംഗീതത്തില്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ എത്ര മനോഹരമായാണ് കുഞ്ഞു വരികള്‍ അതിന്‍റെ വലിയ ആശയത്തിലേക്ക് നമ്മെ കൂട്ടി ക്കൊണ്ട് പോകുന്നത് ! ഒരു പക്ഷേ, സിനിമയിലെ’ ഭദ്ര’ എന്ന കവയത്രിയായ കഥാപാത്രത്തെയും അവളുടെ പ്രണയത്തെയും അത്രത്തോളമുള്‍ക്കൊള്ളാന്‍ മറ്റൊരു കവിതയ്ക്ക് കവയത്രിക്ക് മാത്രമേ കഴിയൂ. എഴുത്തുകാരിയുടെ പ്രണയം തീക്ഷ്ണവും വികാരഭരിതവുമാകുന്ന മഴക്കാട് പോലെ നിറഞ്ഞും നേര്‍ത്തൂം പെയ്തു കൊണ്ടേയിരിക്കും! സിനിമയ്ക്കു വേണ്ടി എഴുതിയതല്ലെങ്കിലും ഒ വി ഉഷയുടെ ‘ഈയാംപാറ്റ’ എന്ന കവിതയില്‍ ലെനിന്‍ രാജേന്ദ്രന്‍ ഒ വി ഉഷയിലും അവരുടെ കവിതയിലും തന്‍റെ കഥാപാത്രമായ ‘ഭദ്ര’യെ കണ്ടെത്തുകയായിരുന്നു എന്നു വേണം കരുതാന്‍. മാത്രമല്ല, ഇന്ത്യന്‍ സാഹിത്യത്തെ അതിശയിപ്പിച്ച മാധവിക്കുട്ടിയുടെ ‘നഷ്ട്ടപ്പെട്ട നീലാംബരി’യായിരുന്നു ചിത്രത്തിനാധാരം.

രവീന്ദ്ര സംഗീതത്തില്‍ “ആരാദ്യം പറയും…” എന്ന കവിത്വം തുളുമ്പുന്ന മനോഹരമായ പാട്ട് ഹൃദയത്തിലേറ്റി നടന്നു, അന്നും ഇന്നും ആസ്വാദകരായ ദശലക്ഷം മലയാളികള്‍. ജനഹൃദയങ്ങളില്‍ അത്രത്തോളം ആ ഗാനം ആഴത്തില്‍ പതിഞ്ഞു കിടന്നു. രവീന്ദ്രന്‍ എന്ന സംഗീത ശില്പി ഈ ഗാനം മോഹനരാഗത്തില്‍ ചിട്ടപ്പെടുത്തിയപ്പോള്‍ അത് ഒരിയ്ക്കലും മരണമില്ലാത്ത ജീവന്‍ തുടിക്കുന്ന നിത്യസുന്ദരിയായൊരു കന്യകയെപ്പോലെ കാലങ്ങളോളം തലമുറകള്‍ തലമുറകളെയെല്ലാം മോഹിപ്പിച്ചു കൊണ്ടേയിരുന്നു. ആശാ മേനോന്‍ എന്ന നവാഗതയായ പാട്ടുകാരി ഈ ഗാനത്തിലൂടെ അക്കൊല്ലത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. മലയാള സിനിമയുടെ പാട്ടിന്‍റെ ചരിത്രവഴികളില്‍ പതിഞ്ഞ അപൂര്‍വം സ്ത്രീ സാന്നിധ്യമായിരുന്നു ഒ വി ഉഷ. തുടര്‍ന്നും പാട്ടുകളെഴുതാന്‍ ഒരു പാടാഗ്രഹിച്ചിരുന്നെങ്കിലും അവസരങ്ങള്‍ ഇങ്ങോട്ടു വരികയോ അവസരങ്ങളെ തേടി അങ്ങോട്ടു പോകുകയോ ചെയ്തില്ല. വീണ്ടും ജോലിത്തിരക്കുകള്‍ക്കിടയില്‍ അവര്‍ കവിതകളുമായി എഴുത്തില്‍ വ്യാപൃതയായി.

‘ട്രിപ്പ് ‘എന്ന 2020 ല്‍  പുറത്തിറങ്ങിയ ചിത്രത്തില്‍ ജാസി ഗിഫ്റ്റിന്‍റെ ഈണത്തില്‍ പി‌വി പ്രീത ആലപിച്ച “ദൂരെ ദൂരെ..” എന്ന പാട്ടാണ് ഒവി ഉഷയുടേതായി മൂന്നാമതിറങ്ങിയ പാട്ട്. എങ്കിലും കവിതയോളം വെല്ലുന്ന കവിത്വം നിറഞ്ഞ പാട്ടില്‍ വിങ്ങി നിറഞ്ഞ പ്രണയത്തിന്‍റെ നവ്യാനുഭൂതി പകര്‍ന്നു നല്‍കുന്ന “ആരാദ്യം പറയും…” പോലെ മനോഹരമായൊര ഗാനമാണ് ഒ വി ഉഷയെ അടയാളപ്പെടുത്തുന്നത്. “അഗ്നി കുടിച്ചു മയങ്ങിയ ജീവന്‍ പാടുകയാണെന്‍റെ വിളക്കേ എരിയുന്നു നീയും ഞാനും എരിയുന്നു നീയും ഞാനും…” പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ആത്മാര്‍ഥ  സ്നേഹത്തിന്‍റെയും  വൈകാരികമായ നെരിപ്പൊടിനുള്ളില്‍ നമ്മടെ മനസ്സ് ഈയാമ്പാറ്റകളെപ്പോലെ എരിയുകയാണ്. ഒവി ഉഷ എന്ന അനശ്വരയായ ഗാനരചയിതാവിനെ കവയത്രിയെ  ഓര്‍ക്കുവാന്‍ ഈ ഒരൊറ്റപ്പാട്ട് തന്നെ നമ്മള്‍ സഹൃദയരായ മലയാളികള്‍ക്ക് ധാരാളം.

spot_img

Hot Topics

Related Articles

Also Read

ചിരിയുടെ മാലപ്പടക്കവുമായി ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’ ; ട്രയിലർ പുറത്ത്

0
ചിത്രത്തിൽ രാജേഷ് മാധവൻ സുരേശൻ കാവുങ്കലായും ചിത്ര നായർ സുമലത ടീച്ചറായും എത്തുന്നു. കൂടാതെ കുഞ്ചാക്കോ ബോബനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ആനന്ദ് ശ്രീബാല’ നവംബർ 15- ന് തിയ്യേറ്ററിലേക്ക്

0
സംവിധായകൻ വിനയന്റെ മകൻ വിഷ്ണു വിനയൻ സംവിധാനം ചെയ്യുന്ന മാളികപ്പുറം, 2018 എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിംസും ആൻ മെഗാ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ആനന്ദ് ശ്രീബാല എന്ന സിനിമ നവംബർ...

ഒറ്റ: റിലീസ് തീയതി പ്രഖ്യാപിച്ചു

0
ആസിഫ് അലിയെ നായകനാക്കി ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒറ്റയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 27- നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തും

‘വിശേഷം’ ടീമിന്റെ അടുത്ത ചിത്രം ‘വണ്ട്’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
ആനന്ദ് മധുസൂദനന്റെ തിരക്കഥയിൽ സൂരജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘വണ്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ‘വിശേഷം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം ഈ ടീം ഒന്നിച്ച് നിർമ്മിക്കുന്ന ചിത്രമാണ്...

സുരാജും വിനായകനും ഒന്നിക്കുന്ന ‘തെക്ക് വടക്ക്’ ഒക്ടോബർ നാലിന് തിയ്യേറ്ററിൽ

0
സുരാജും വിനായകനും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രം തെക്ക് വടക്ക് ഒക്ടോബർ നാലിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. കെ എസ് ഇ ബി എഞ്ചിനീയറായ മാധവനും അരിമിൽ ഉടമ ശങ്കുണ്ണിയുമായാണ് ഇരുവരും എത്തുന്നത്. ജെല്ലിക്കെട്ട്,...