Sunday, June 7, 2026

സംഗീതത്തിന്റെ മുത്തും പവിഴവുമായി ‘ജയവിജയം’  

ഇതിഹാസത്തിലെന്ന പോലെ മലയാള ചലച്ചിത്ര സംഗീതജ്ഞരിലുമുണ്ട് ജയവിജയന്‍മാര്‍. മലയാളികളായ കര്‍ണാടക സംഗീതജ്ഞരാണവർ.  സംഗീതത്തിലെ മഹാതപസ്വിയായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യര്‍. സംഗീത സംവിധാനത്തിലും ഗാനാലാപനത്തിലും ഇവര്‍ തങ്ങളുടെ പ്രതിഭ പുറത്തെടുത്തു. ഇരട്ട സഹോദരന്മാരായ കെ ജി ജയനും കെ ജി വിജയനുമായിരുന്നു ‘ജയവിജയന്‍മാര്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്. ഭക്തിഗാനരംഗങ്ങളില്‍ സംഗീതവുമായി പരിലസിച്ചിരുന്ന ജയവിജയന്‍മാര്‍ ഏതാനും സിനിമാഗാനങ്ങള്‍ക്കും നാടകങ്ങള്‍ക്കും ഈണം പകര്‍ന്നു.

വളരെ കുറച്ചു സിനിമാഗാനങ്ങള്‍ക്കെ സംഗീതം നല്‍കിയുള്ളൂ എങ്കിലും അവയെല്ലാം മലയാള സിനിമയില്‍ ഇന്നും പ്രൌഢിയോടെ സൌന്ദര്യത്തിലൂന്നി നിലനില്‍ക്കുന്നു. ദര്‍ശനം പുണ്യ ദര്‍ശനം, ശരണം ശ്രീ ഗുരുവായൂരപ്പാ, ശ്രീ ശബരീശാ ദീനദയാലാ, ഇഷ്ടദൈവമേ സ്വമീ ശരണമയ്യപ്പാ, ആരാധിക്കുന്നവര്‍ക്ക് ആധാരമായ് വിളങ്ങും, ഗുരുവും നീയെ സഖിയും നീയെ, തുടങ്ങിയവ ജയവിജയന്‍മാരുടെ ഈണത്തില്‍ പിറന്ന ഹിറ്റ് ഭക്തിഗാനങ്ങളാണ്. 1988 ല്‍ വിജയന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടതോടെ ജീവിതത്തിലും സംഗീതത്തിലും ജയന്‍ ഒറ്റയ്ക്ക് യാത്ര തുടര്‍ന്നു. മാതാപിതാക്കള്‍ ജ്ഞാനികളും ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യരുമായിരുന്നു.

കുട്ടിക്കാലത്തെ സംഗീതത്തില്‍ വിദ്യ അഭ്യസിച്ച ജയവിജയന്‍മാര്‍ക്കു പുരാണേതിഹാസഗ്രന്ഥമായ ശ്രീമദ്ഭാഗവതത്തിലെ ‘ജയവിജയന്‍മാരു’ടെ പേരാണ് ഇരട്ടക്കുട്ടികള്‍ക്ക് നല്കിയത്. സംഗീതത്തില്‍ ഇരുവരും ഒന്‍പതാം വയസ്സില്‍ അരങ്ങേറ്റം നടത്തി. സംഗീതത്തില്‍ ഗാനഭൂഷണം നേടിയ ഇരുവരും വളരെ പെട്ടെന്നു തന്നെ മികച്ച സംഗീതജ്ഞരായി പ്രശസ്തി നേടി. കര്‍ണാടക സംഗീതത്തിലെ മുടിചൂടാമന്നനായിരുന്ന ഡോ: എം ബാലമുരളീകൃഷണയു മായുള്ള പരിചയം സംഗീതാഭ്യാസം തുടരാനും സംഗീത സംവിധാനത്തെ അറിയാനും സാധിച്ചു. തുടര്‍ന്നു നിരവധി ഭക്തിഗാനങ്ങള്‍ക്ക് വേണ്ടി ഇരുവരും സംഗീത സംവിധാനം നിര്‍വഹിച്ചു .

1965 ല്‍ പി എ തോമസ് എന്ന സംവിധായകന്‍ തന്‍റെ ‘ഭൂമിയിലെ മാലാഖ ‘എന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വഹിക്കാന്‍ ക്ഷണിക്കുന്നതോട് കൂടി അവർ സിനിമാമേഖലയിലേക്ക് ആദ്യ ചുവടു വെച്ചു. ചിത്രത്തിലെ ’മുള്‍മുടി ചൂടിയ നാഥാ‘ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് എസ് ജാനകിയാണ്. ആദ്യചിത്രത്തോടെ പതിനഞ്ചോളം സിനിമകള്‍ക്ക് ജയവിജയന്‍മാര്‍ ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വഹിച്ചു. പി ഭാസ്കരന്‍ മാഷ്, വയലാര്‍ രാമവര്‍മ്മ, ശ്രീകുമാരന്‍ തമ്പി തുടങ്ങിയ പ്രതിഭാധനരായ രചയിതാക്കളുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നെങ്കിലും കൂടുതലും ഈണമിട്ടത് ബിച്ചു തിരുമലയുടെ വരികള്‍ക്ക് ആയിരുന്നു.

ചെമ്പൈ, ബാലമുരളീകൃഷ്ണ എന്നിവർ അടക്കമുള്ള സംഗീത സാമ്രാട്ടുകള്‍ക്കൊപ്പം വിദ്യ അഭ്യസിച്ച ജയവിജയന്‍മാര്‍ ചലച്ചിത്ര ഗാനങ്ങളിലും നിരവധി ആല്‍ബങ്ങളിലും നാടകങ്ങളിലും ഈണം നല്കി. ജ്യേഷ്ഠാനുജന്‍മാരെ ‘ജയവിജയ‘ എന്നു ആദ്യമായി ചേര്‍ത്തു വിളിച്ചത് നടനായ ജോസ് പ്രകാശായിരുന്നു. ഭക്തിഗാനങ്ങളില്‍ വെച്ച് ഏറ്റവും കൂടുതൽ  അയ്യപ്പഭക്തിഗാനങ്ങള്‍ നിരവധി പിറന്നു. ചെമ്പൈയെ കുറിച്ച് ജയനും വിജയനും ചേര്‍ന്ന് എഴുതിയ ‘ചെമ്പൈ- സംഗീതവും ജീവിതവും‘ എന്ന പുസ്തകം ശ്രദ്ധേയമായിരുന്നു.

‘നിറകുടം’ എന്ന ചിത്രത്തിലെ ബിച്ചു തിരുമലയുടെ വരികള്‍ക്ക് ജയവിജയ ഈണമിട്ടു യേശുദാസ് ആലപിച്ച “നക്ഷത്ര ദീപങ്ങള്‍ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി…” മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ഗാനമാണ് ഇത്.  ഈ ഗാനമാലപിക്കാത്ത കേള്‍ക്കാത്ത ഹൃദയത്തിലേല്‍ക്കാത്ത മലയാളികള്‍ വിരളമായിരിക്കും. ഭക്തിഗാനങ്ങള്‍ക്ക് മാത്രമല്ല, മലയാളക്കരയില്‍ എക്കാലത്തും മുഴങ്ങി കേള്‍ക്കുന്ന വിപ്ലവ ഗാനങ്ങൾക്കും ജയവിജയന്‍മാര്‍ ഈണം നല്‍കിയിട്ടുണ്ട്. ‘മാറ്റൊലി’ എന്ന ചിത്രത്തിന് വേണ്ടി ബിച്ചുതിരുമല രചിച്ച ‘പല്ലനയാറ്റിന്‍ നിന്നിന്നും മുഴങ്ങും പല്ലവി കേട്ടുവോ ന്യായാസനങ്ങളെ മാറ്റുവിന്‍ ചട്ടങ്ങളെ…’ യേശുദാസാണ് ഈ ഗാനം പാടിയിരിക്കുന്നത്.

തെരുവ് ഗീതം എന്ന ചിത്രത്തിലെ ബിച്ചു തിരുമല രചിച്ച ‘ഹൃദയം ദേവാലയം’ എന്ന ഗാനം ചെന്നു പതിക്കുന്നതും മുഴങ്ങുന്നതും ആത്മാവിലാണ് . ശിവ രഞ്ജിനി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന് മനുഷ്യകുലത്തിന്‍റെ അന്ത്യത്തോളം നിലനില്‍ക്കും. ‘കുരുതിക്കളം’ എന്ന ചിത്രത്തിലെ വിരുന്നൊരുക്കി കാത്തിരുന്നു, കഴിഞ്ഞ സംഭവങ്ങളിലെ എന്തറിഞ്ഞു, മണിവീണ പാവം, കാലമൊരു കാളവണ്ടിക്കാരന്‍, നിറകുടത്തിലെ മണ്ണിനെ പങ്കിടുന്നു, സൂര്യകാന്തിയിലെ ശിലായുഗം മുതല്‍ വഴി തേടുന്നു, മാനത്താരെ വിത്തെറിഞ്ഞു, കരയെനോക്കി കടലലറുന്നു, പാലാഴി തിരമേലെ, മാറ്റൊലിയിലെ വന്നാട്ടേ വരി നിന്നാട്ടെ…’ തുടങ്ങിയ ഗാനങ്ങള്‍ കൊണ്ട് ചലച്ചിത്ര ഗാന രംഗത്ത് ശ്രദ്ധേയമായ സ്ഥാനം നേടാന്‍ ജയവിജയന്‍മാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ജന്മം കൊണ്ട് മാത്രമല്ല, സംഗീതം കൊണ്ടും അപൂര്‍വ സമന്വയമായിരുന്നു ഈ ഇരട്ട സഹോദരന്മാര്‍. 1988- ൽ കെ ജി വിജയനും 2024- ൽ കെ ജി ജയനും ജീവിതത്തിൽ നിന്നും വിടപറഞ്ഞു. ഭക്തിഗാനരംഗത്ത് വിരാജിച്ച രണ്ട് സംഗീത മഹാതപസ്വികൾ. ജീവിതത്തിന്റെ അവസാനനാളുകളിൽ അയ്യപ്പപ്പാദങ്ങളിൽ ശരണമായി സ്വയം അർപ്പിതമായി ആ മഹാജ്ഞാനികൾ. ഒരേ പുഷ്പത്തിലെ ഇതളുകളായി തീരുകയായിരുന്നു ജയവിജയന്മാർ.

spot_img

Hot Topics

Related Articles

Also Read

മലയാള സിനിമയിലെ നിഷ്കളങ്ക ഗ്രാമീണതയും ആദാമിന്‍റെ മകൻ അബുവും

0
മലയാള സിനിമയിലേക്ക് നവീനമായ സംവിധാനശൈലിയുമായി കടന്നു വന്ന നവാഗത സംവിധായകനാണ് സലിം അഹമ്മദ്. അദ്ദേഹത്തിന്‍റെ ചലച്ചിത്ര ഭാഷയിൽ നിറഞ്ഞു നിന്ന കല സിനിമയിൽ പുതിയൊരു വഴിത്തിരിവായി. കഥയിലെ വ്യത്യസ്തത കൊണ്ടും ആഖ്യാന ശൈലി...

കരിയറില്‍ പതിനൊന്നു പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ അപൂര്‍വ്വ നേട്ടവുമായി എം ജയചന്ദ്രന്‍

0
മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം പതിനൊന്നു തവണ തേടിയെത്തിയപ്പോള്‍ 17 ആലാപന പുരസ്കാരങ്ങളും നേടിക്കൊടുത്തിട്ടുണ്ട്, ഇദ്ദേഹത്തിന്‍റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങള്‍.

ഒക്ടോബർ ഒന്ന് മുതൽ എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും കരാർ ഉറപ്പാക്കും

0
ചലച്ചിത്ര മേഖലയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കരാർ നിർബന്ധമാക്കി. ഫെഫ്ക അമ്മ എന്നീ സംഘടനകൾക്ക് നല്കിയ കത്തിലാണ് ഒക്ടോബർ ഒന്ന് മുതൽ എല്ലാ സിനിമകളിലും നിർബന്ധമായും കരാർ ഉറപ്പാക്കണമെന്ന് പ്രോഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. നാലു...

ആന്‍സന്‍ പോളും സ്മിനു സിജോയും ഒന്നിക്കുന്നു; ‘റാഹേല്‍ മകന്‍ കോര’- പോസ്റ്റര്‍ പുറത്തുവിട്ടു

0
ബേബി എടത്വ കഥയും തിരക്കഥയുമെഴുതി ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രം ‘റാഹേല്‍ മകന്‍ കോര’യുടെ ഒഫീഷ്യല്‍ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

നെറ്റ്ഫ്ലിക്സിൽ ഇനി സിനിമകളുടെയും വെബ് സീരീസുകളുടെയും പൂരക്കാലം; ലിസ്റ്റ് പുറത്ത്

0
പ്രേക്ഷകരുടെ മുന്നിലേയ്ക്ക് സ്ട്രീം ചെയ്യാനിരിക്കുന്ന നിരവധി വെബ് സീരീസുകളും സിനിമകളുടെയും ലിസ്റ്റ് പുറത്ത് വിടാനുള്ള ഒരുക്കത്തിലാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. നിരവധി ഇന്ത്യൻ ഭാഷകളിലുള്ള ചിത്രങ്ങളാണ് ഇത്തവണ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ആറ് സിനിമകളും...