Thursday, July 23, 2026

പലകാലങ്ങളും പ്രണയനിര്‍മിതികളും 

പ്രണയത്തിന്‍റെ കഥപറയുന്ന ചിത്രം, അതാണ് പ്രണയവിലാസം. പലകാലങ്ങളിലെ പലമനുഷ്യരുടെ പലതരംപ്രണയത്തെ കോര്‍ത്തിണക്കിയുള്ള സിനിമ. നായികയും നായകനും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് പറയുമ്പോള്‍ പല ആളുകളുടെയും ജീവിതങ്ങളും സിനിമയിലൂടെ കടന്നു പോകുന്നു. പ്രണയത്തിലൂടെയുള്ള ജീവിതം, പ്രണയത്തിന്‍റെ ഓര്‍മ്മകള്‍…തുടങ്ങി പ്രണയ സൌന്ദര്യത്തിന്‍റെ ക്യാംപസ് ജീവിതവും ഗൃഹാതുരതയും സിനിമയ്ക്കു മാറ്റ് കൂട്ടുന്നു. ഇണക്കവും പിണക്കവും നിറഞ്ഞ പ്രണയജീവിതത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണ് പ്രണയവിലാസം.

പ്രണയത്തില്‍ ഏറ്റവും പ്രധാനഘടകമായി വരുന്നതാണ് കുടുംബവും സമൂഹവും. ഈ രണ്ട് ഘടകങ്ങളാണ് ഇവരുടെ പ്രണയത്തിലും കടന്നു വരുന്നത്. എ ആര്‍ റഹ്മാന്‍റെ ഇന്‍സ്റ്റിട്ട്യൂട്ടില്‍ സംഗീതം പഠിക്കണം എന്ന ആഗ്രഹവൂം പേരി നടക്കുന്ന രാജീവും കുടുംബത്തില്‍ കാര്‍ക്കശ്യക്കാരനായ അയാളുടെ പിതാവ് രാജീവും ഇവര്‍ക്കിടയില്‍ വളരെ ആക്ടീവ് ആയി സന്തോഷവതിയായി ജീവിക്കുന്ന സൂരജിന്‍റെ അമ്മ അനുശ്രീയും അടങ്ങുന്ന ഒരുലോകം. തന്‍റെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങാത്ത പിതാവുമായി അത്ര രമ്യതയിലല്ല സൂരജ്. തന്‍റെ ആദ്യകാമുകിയെ കണ്ട് മുട്ടുന്നതോടെ പഴകാല പ്രണയ സ്മൃതികളിലൂടെ പതിനേഴുകാരനെപ്പോലെ ജീവിക്കുന്ന രാജീവിനെയും ചിത്രത്തില്‍ കാണാം.

അവനവന്‍റെ സന്തോഷങ്ങളിലും ഇഷ്ടങ്ങളിലും വ്യാപൃതരാണ് സൂരജും രാജീവും. അനുശ്രീയുടെ ആഗ്രഹങ്ങളെ അറിയാന്‍ രണ്ട് പേരും തല്‍പര്യപ്പെട്ടുമില്ല. ഇങ്ങനെ മുന്നോട്ട് പോകുന്ന ജീവിതത്തിലേക്ക് അപ്രതീക്ഷിത സംഭവങ്ങള്‍ വന്നു ചേരുന്ന ഇടത്താണ് സിനിമയുടെ ട്വിസ്റ്റ്. രാജീവായി മനോജ് കെ. യു വും സൂരജായി അര്‍ജുന്‍ അശോകനും ഗംഭീര അഭിനയം കാഴ്ച വച്ചു. അര്‍ജുന്‍ അശോകന്‍റെ നായികയായി മമിത ബൈജു എത്തുമ്പോള്‍ ചിത്രത്തിലെ പ്രധാന ജോഡികളായി എത്തുന്നത് അനശ്വര രാജനും ഹക്കീം ഷായുമാണ്. ശ്രീധന്യ, മിയ, ശരത് സഭ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ ഭംഗിയായി വെള്ളിത്തിരയിലേക്ക് കൊണ്ട് വന്നു.

കണ്ണൂര്‍ ഭാഷയുടെ ലാളിത്യമാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. പഴയതെന്നും പുതിയതെന്നും തരതമ്യം ചെയ്തുള്ള പ്രണയ നിര്‍വചനങ്ങളാല്‍ സുലഭമാണ് ഇന്നതെ ലോകം. ഒരു പക്ഷേ അത് തന്നെയാണ് ഈ ചിത്രവും മുന്നോട്ട് വയ്ക്കുന്ന ചര്‍ച്ച. പൂര്‍വ്വകാമുകിയെ കണ്ടപ്പോള്‍ പഴയകാല  പ്രണയത്തിന്‍റെ ഓര്‍മകളുമായി രാജീവ് ജീവിക്കുമ്പോള്‍ അയാള്‍ക്കും മകന് വേണ്ടിയും ജീവിക്കുന്ന ഭാര്യ അനുശ്രീ യാതൊരുപരിഗണനയും അര്‍ഹിക്കാതെ വീടിനുള്ളിലെ ജോലിത്തിരക്കുകളില്‍ തളയ്ക്കപ്പെടുന്നു. നിഖില്‍ മുരളിയുടെ സംവിധാനവും ജ്യോതിഷ് എം, സുനു എ. വി എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ മനോഹര തിരക്കഥ കൊണ്ടും , ഷാന്‍ റഹ്മാന്‍റെ പശ്ചാത്തല സംഗീതവും പശ്ചാത്തല സംഗീതത്തിലും ചിത്രം കൂടുതല്‍ മനോഹരമായി.

spot_img

Hot Topics

Related Articles

Also Read

55- മത് ഗോവ ചലച്ചിത്രമേളയ്ക്ക് അരങ്ങോരുങ്ങുന്നു; ഇന്ത്യൻ പനോരമയിൽ മലയാളത്തിൽ നിന്ന് ആടുജീവിതവും ഭ്രമയുഗവും ലെവൽക്രോസും മഞ്ഞുമ്മൽ ബോയ്സും

0
 55- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബർ 20- മുതൽ 28 വരെ അരങ്ങുണരുന്നു.  25 ഫീച്ചർ ചിത്രങ്ങളും 20- നോൺ ഫീച്ചർ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. രൺദീപ് ഹൂഡ സംവിധാനം ചെയ്ത്...

തെയ്യക്കഥ പറയുന്ന ടീസറുമായി മുകള്‍പ്പരപ്പ്; മാമുക്കോയ അവസാനമായി അഭിനയിച്ച സിനിമ

0
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ശേഷം സുനില്‍ സൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന മുകള്‍പ്പരപ്പിന്‍റെ ടീസര്‍ പുറത്തിറങ്ങി. അന്തരിച്ച മാമുക്കോയ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് മുകള്‍പ്പരപ്പ്.

‘ചന്ദനമണിവാതിലും’ പാട്ടിൽ പ്രതിഭാധനനായ ജി യും

0
1993 മുതല്‍ 1999 വരെയുള്ള കാലയളവില്‍ സിനിമയില്‍ നിന്നും ജി വേണുഗോപാല്‍ എന്ന ഗായകന്‍ കൂടുതല്‍ മാറ്റി നിര്‍ത്തപ്പെട്ടു. ആറുവര്‍ഷങ്ങളോളം സംഗീതജീവിതത്തില്‍ ഒരെത്തും പിടിയുമില്ലാതെ കുഴങ്ങി നിന്ന കാലങ്ങൾ.

വേറിട്ട കഥയുമായി ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിൽ

0
റൂബൽ ഖാലി എന്ന ഏറ്റവും വലുപ്പമേറിയതും അപകടകരവുമായ മരുഭൂമിയെ പശ്ചാത്തലമാക്കി ഒരുക്കുന്ന സിനിമ ‘രാസ്ത’ ജനുവരി അഞ്ചിന് തിയ്യേറ്ററുകളിലേക്ക്. അനീഷ് അൻവർ ആണ് ചിത്രത്തിന്റെ സംവിധാനം.

മികച്ച പ്രമേയമുള്ള സിനിമയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി അൻജന- വാർസ് ഒന്നിക്കുന്നു

0
മിന്നൽ മുരളി, ആർ ദി എക്സ് എന്നീ സിനിമകളുടെ സഹനിർമ്മാണത്തിന് ശേഷം  അൻജന ഫിലിപ്പും സിനിമ- പരസ്യ സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി എ ശ്രീകുമാറും ചേർന്ന് സിനിമാ നിർമ്മാണത്തിന് ഒരുങ്ങുന്നു. സംരഭമായ ‘ദൃശ്യ മുദ്ര’ മോഹൻലാൽ പ്രകാശനം ചെയ്തു.