Sunday, June 7, 2026

‘ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമാണ് ഇന്‍ ഹരിഹര്‍ നഗര്‍’- ജഗദീഷ്

മലയാളത്തില്‍ ഹിറ്റു സിനിമകള്‍ക്ക് കഥയും തിരക്കഥയും സംവിധാനവും ഒരുക്കിയ കലാകാരനാണ് അന്തരിച്ച സിദ്ദിഖ്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രവും കുടുകുട ചിരിപ്പിക്കുന്ന കഥാപാത്രങ്ങളും മലയാളികള്‍ ഒരിയ്ക്കലും മറക്കില്ല. ചിത്രത്തിലെ താന്‍ അഭിനയിച്ച അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തെയും ഗോഡ് ഫാദറിലെ മായന്‍ കുട്ടി എന്ന കഥാപാത്രത്തെയും അന്നത്തെ സിനിമ അനുഭവത്തെയും ഓര്‍ത്തെടുത്തുകൊണ്ട് സിദ്ദിഖിനെ അനുസ്മരിക്കുകയാണ് ജഗദീഷ്. “തന്‍റെ സിനിമാ ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവ് ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രമായിരുന്നു. അതിനും മുന്‍പെ തന്നെ സിദ്ധിക്കുമായി ബന്ധമുണ്ടായിരുന്നു. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥയില്‍ ഫാസില്‍ സാറുമായി സഹകരിച്ചപ്പോള്‍ അതിന്‍റെ സംഭാഷണ രചയിതാവ് എന്ന നിലയില്‍ അവിടെ വച്ചാണ് സാറിന്‍റെ അസോസിയേറ്റുകളായ സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് പരിചയപ്പെടുന്നത്. അവിടെ വെച്ചാണ് സിദ്ധിക്കുമായി കൂടുതല്‍ അടുക്കുവാനും മനസ്സിലാക്കുവാനും കഴിഞ്ഞത്.

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രം അഭിനയ ജീവിതത്തിനു വഴിത്തിരിവായി. “ഇത്രയധികം അച്ചടക്കമുള്ള സംവിധായകനെ കണ്ടിട്ടില്ല. അദ്ദേഹത്തോടൊപ്പം ഒരുപാട് സ്റ്റേജ് ഷോകളില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഗോഡ് ഫാദറിലെ താന്‍ അഭിനയിച്ച മായന്‍ കുട്ടി എന്ന കഥാപാത്രം മരത്തില്‍ നിന്നും വീണപ്പോള്‍ വേവലാതിയോടെ സിദ്ധിക്കും ലാലും ഓടിവന്നു. ഒന്നും പറ്റിയില്ലെന്ന് അവരെ കുറെ ആശ്വസിപ്പിച്ചു. ആ സീനില്‍ ഞാന്‍ ഇല്ലാത്ത സീനെടുക്കുമ്പോഴും ഞാന്‍ അവിടെ ചെന്നു ഇരിക്കുമായിരുന്നു. തന്‍റെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തിന്‍റെ ഇമേജ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഇപ്പൊഴും ഒരുപോലെ നില്‍ക്കുവാന്‍ കാരണം സിദ്ധിക്കും ലാലുമാണ്.  

ഹിറ്റ്ലറിലെ ഹൃദയഭാനു എന്ന കാഥാപാത്രം പൌഡറിട്ട് പോകുന്ന രംഗം എത്ര കോമഡി പ്രോഗ്രാമുകളില്‍ കാണിച്ചിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല. സിദ്ദിഖ്- ലാല്‍മാരുടെ സ്ക്രിപ്റ്റില്‍ ഇംപ്രവൈസ്ഡ് ചെയ്യാറുണ്ടോ എന്നു പലരും ചോദിച്ചിട്ടുണ്ട്. എനിക്കൊരിക്കലും അങ്ങനെ ചെയ്യേണ്ടി വന്നിട്ടില്ല. സ്ക്രിപ്റ്റില്‍ ഉള്ളത് അഭിനയിച്ചു ഫലിപ്പിച്ചാല്‍ മാത്രം മതിയായിരുന്നു. ഏറ്റവും നല്ല ഹൃദയാലുവായ മനുഷ്യനായിരുന്നു. പാവങ്ങളെ സഹായിക്കുന്നതില്‍ ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല അദ്ദേഹം. തേടിയെത്തുന്നവരെയൊന്നും നിരാശരാക്കിയിട്ടില്ല. മിമിക്രി കലാകാരന്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. സാമ്പത്തികമായി  ഒരുപാട് സഹായങ്ങള്‍ ചെയ്തു. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ച കലാകാരനാണ്. ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത തമാശകളാണ് അദ്ദേഹം സിനിമയില്‍ കാണിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ഇത്രയും കാലം നീണ്ടുനിന്നത്.

spot_img

Hot Topics

Related Articles

Also Read

മലയാള സിനിമയും പോത്തേട്ടന്‍ ബ്രില്ല്യന്‍സും

0
അഭിനേതാവ്, സംവിധായകന്‍, നിര്‍മാതാവ് ... ദിലീഷ് പോത്തന്‍ എന്ന കലാകാരന്‍ സമീപ കാലത്തായി മലയാള സിനിമയില്‍ സൃഷ്ട്ടിച്ചിരിക്കുന്ന നവതരംഗം പുതിയ പ്രതീക്ഷയുടെ പാതയാണ്. കുട്ടിക്കാലത്തെ സിനിമയോടൊപ്പമായിരുന്നു ദിലീഷിന്‍റെ ചങ്ങാത്തം.

ത്രില്ലർ മൂവി ‘പാർട്ട്നേഴ്സി’ൽ ധ്യാൻ ശ്രീനിവാസനും ഷാജോണും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0
കൊല്ലപ്പള്ളി ഫിലിംസിന്റെ ബാനറിൽ ദിനേശ് കൊല്ലപ്പിള്ളി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം  പാർട്ട്നേഴ്സ്ൽ ധ്യാൻ ശ്രീനിവാസനും ഷാജോണും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

‘അലങ്ക്’ ഡിസംബർ 27- ന് തിയ്യേറ്ററുകളിലേക്ക്

0
ചെമ്പൻ വിനോദും അപ്പാനി ശരത്തും ഗുണ നിധിയും ശ്രീരേഖയും കാളി വെങ്കട്ടും പ്രധാനകഥാപത്രങ്ങളായി എത്തുന്ന ‘അലങ്ക്’ ഡിസംബർ 27- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. കേരളത്തിലെ രാഷ്ട്രീയ്യവും അതിർത്തിയിലെ ആദിവാസി യൂവജനങ്ങളും തമ്മിലുള്ള...

ശ്രീകുമാർ പൊടിയന്റെ ആദ്യചിത്രം ‘മനസാ വാചാ’ തിയ്യേറ്ററുകളിലേക്ക്

0
ഒരു കള്ളന്റെ കഥയെ പ്രമേയമാക്കികൊണ്ട് കോമഡി താരം ശ്രീകുമാർ പൊടിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘മനസാ വാചാ’ മാർച്ച് എട്ടിന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

20- വർഷത്തിന് ശേഷം റീ റിലീസിനൊരുങ്ങി മോഹൻലാൽ- ശ്രീനിവാസൻ ചിത്രം ‘ഉദയനാണ് താരം’

0
മോഹൻലാലും ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രം ഉദയനാണ് താരം റീ റിലീസിന് ഒരുങ്ങുന്നു. മലയാള സിനിമയെ നർമ്മത്തിലാറാടിച്ച ഹാസ്യാത്മക ചിത്രമാണ് ഉദയനാണ് താരം. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം കാൾട്ടൺ ഫിലിംസിന്റെ...