Wednesday, July 22, 2026

കാത്തിരുന്ന് കാത്തിരുന്ന് മലയാളത്തിനും സ്വന്തം; ശ്രേയ ഘോഷാല്‍

ഇതര ഭാഷകളില്‍ നിന്നുമെത്തുന്ന കലാകാരന്മാര്‍ കലകള്‍ കൊണ്ട് കേരളത്തെ എന്നും അത്ഭുതപ്പെടുത്തിയിട്ടുള്ള ചരിത്രമേയുള്ളൂ. സംഗീതത്തിലിപ്പോള്‍ മലയാള സിനിമയില്‍ മുന്നില്‍ നില്‍ക്കുന്നത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശ്രേയ ഘോഷാല്‍ ആണ്. മലയാളികള്‍ക്ക് എക്കാലത്തും പ്രിയങ്കരിയായി മാറുകയായിരുന്നു ശ്രേയ ഘോഷാല്‍. മധുരമായ സ്വരം കൊണ്ട് അവര്‍ ആസ്വാദക ഹൃദയങ്ങളെ എളുപ്പം കീഴടക്കി. ബൊളീവുഡിലാണ് ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയിട്ടുള്ളതെങ്കിലും മറ്റ് അനേകം ഇന്ത്യന്‍ ഭാഷകളിലും അവര്‍ ആലാപന ശുദ്ധികൊണ്ട് കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. അത് പോലെ തന്നെ നിരവധി അവാര്‍ഡുകളും അവരെ എല്ലാ ഭാഷകളില്‍ നിന്നും തേടിയെത്തുകയും ചെയ്തു. കേരളത്തില്‍ ശ്രേയ ഘോഷാല്‍ നിറവധി ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2009, 2011, 2014, 2018 എന്നീ വര്‍ഷങ്ങളിലെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയത് ശ്രേയ ഘോഷാല്‍ ആയിരുന്നു. കൂടാതെ സൌത്ത് ഫിലിം ഫെയര്‍ പുരസ്കാരങ്ങളും ഫിലിം ഫെയര്‍ അവാര്‍ഡുകളും മറ്റും ശ്രേയ ഘോഷാലിനെ തേടിയെത്തി. 

ചലച്ചിത്ര മേഖലയില്‍ മാത്രമല്ല, നിരവധി ഭക്തി ഗാനങ്ങളും ആല്‍ബം പാട്ടുകളും ശ്രേയ ഘോഷാല്‍ ആലപിച്ചിട്ടുണ്ട്. സ രി ഗ മ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് ശ്രേയ ഘോഷാല്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ദേവദാസ് എന്ന ഹിന്ദി ചിത്രത്തിലെ ആലാപനത്തിലൂടെ ആ ശബ്ദ മാധുര്യം ഇന്ത്യന്‍ സിനിമയോളം തേടിയെത്തി. ഈ ഗാനത്തിലൂടെ ആ വര്‍ഷം തന്നെ ശ്രേയ ഘോഷാലിനെ തേടി മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരം എത്തി. കുട്ടിക്കാലത്തെ ഗായികയാകണം എന്ന ആഗ്രഹം മനസില്‍ സൂക്ഷിച്ചാണ് ശ്രേയ സംഗീത ലോകത്ത് എത്തുന്നത്. നാലാം വയസ്സില്‍ ക്ലാസ്സിക്കല്‍ സംഗീതം അഭ്യസിച്ചു തുടങ്ങിയ ശ്രേയ ഘോഷാല്‍ സംഗീതത്തില്‍ ബാലപാഠങ്ങള്‍ എളുപ്പം മനസ്സിലാക്കി എടുത്തു.

പാടിയത് മലയാളിയല്ല എന്നറിഞ്ഞാല്‍ അത്ഭുതപ്പെട്ടു പോകും മലയാളികള്‍. ശ്രേയ പാടിയ പാട്ടുകല്‍ക്കെല്ലാം അത്രയും മലയാളിത്തവും സൌന്ദര്യവും ഉണ്ടായിരുന്നു. ഭാഷ ഏത് തന്നെ ആയാലും അതില്‍ ആത്മാര്‍ഥത പുലര്‍ത്തുവാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്ന കലാകാരി. സംഗീതം ഒരു കല എന്ന രീതിയില്‍ കാണുവാനും ആസ്വദിച്ച് കൊണ്ട് ആലപിക്കുവാനും അതേ ആസ്വാദ്യത കേള്‍വിക്കാര്‍ക്ക് സമ്മാനിക്കുവാനും ശ്രേയ ഘോഷാലിന് കഴിഞ്ഞു. അതിനു അവര്‍ക്ക് ഭാഷ ഒരു പ്രശനമെ അല്ലായിരുന്നു. 2007 ലാണ് ശ്രേയ ഘോഷാലിനെ മലയാളികള്‍ മലയാളം പാട്ടിലൂടെ കേള്‍ക്കുന്നത്. ബിഗ്ബി എന്ന ചിത്രത്തിന് അല്‍ഫോണ്‍സ് ജോസഫ് ഈണമിട്ട ‘വിട പറയുകയാണോ’ എന്ന ഗാനം സൂപ്പര്‍ ഹിറ്റായി. ആദ്യമായാണ് മലയാള സിനിമയില്‍ പാടുന്നതെങ്കിലും അതിന്‍റെ സങ്കോചം തെല്ലും അവരുടെ ആലാപനത്തെ ബാധിച്ചിരുന്നില്ല. മലയാളം അവര്‍ അനായാസത്തോടെ തന്‍റെ പാട്ടുകളിലൂടെ കൊണ്ട് നടന്നു. ആ പാട്ടിലൂടെ ഒത്തിരി അവസരങ്ങള്‍ ശ്രേയ ഘോഷാലിനെ തേടിയെത്തി. 

മലയാളത്തില്‍ ശ്രേയ ഘോഷലിന് ആദ്യമായി മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത് 2009 ല്‍ പുറത്തിറങ്ങിയ ബനാറസ് എന്ന ചിത്രത്തിലെ പാട്ടുകളിലൂടെയാണ്. മലയാളികള്‍ ഏറ്റെടുത്ത ഗാനങ്ങള്‍ കൂടിയായിരുന്നു അവ. പിന്നീട് നിരവധി അവസരങ്ങൾ മലയാള സിനിമയില്‍ നിന്നും തേടിയെത്തിയതോടെ ശ്രേയ ഘോഷാലും അവരുടെ ശബ്ദവും ഓരോ മലയാളിക്കും പ്രിയങ്കരവും സുപരിചിതവുമായി. 2009 നു ശേഷം ശ്രേയ ഘോഷലിനെത്തേടി 2011 ലും 2014 ലും 2018 ലും മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തി. യഥാക്രമം വീരപുത്രന്‍, രതിനിര്‍വേദം, ഹൌ ഓള്‍ഡ് ആര്‍ യു? ആമി എന്നീ ചിത്രങ്ങളായിരുന്നു അവ. 

ശ്രേയ ഘോഷാല്‍ എന്ന ഗായികയെ ഏറ്റവും കൂടുതല്‍ ജനപ്രിയ ആക്കുന്നത് എന്നു നിന്‍റെ മൊയ്തീനിലെ ഗാനങ്ങളാണ്. “കണ്ണോണ്ട് ചൊല്ലണു”, കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞു. എന്നീ ഗാനങ്ങള്‍ കൊണ്ട് തന്നെ ശ്രേയ ഘോഷാല്‍ വളരെ വേഗം തന്നെ എല്ലാ മലയാളി മനസുകളിലേക്കും ആലാപന മികവ് കൊണ്ട് സ്ഥാനം നേടി. ബനാറസിലെ ചാന്ദ് തൊട്ടില്ലേ, മധുരം ഗായതി മീരാ, ജനപ്രിയ ഗാനങ്ങളുടെ പട്ടികയില്‍ ഇടം നേടി. നീലത്താമരയും അതിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായി. വിദ്യാസാഗറിന്‍റെ ഈണത്തില്‍ വയലാര്‍ ശരത് ചന്ദ്രവര്‍മ എഴുതിയ അനുരാഗ വിലോചനനായി എന്ന ഗാനം മൂളാത്ത മലയാളികള്‍ ഉണ്ടാവില്ല. അന്‍വറിലെ കിഴക്ക് പൂക്കും, കണ്ണിണിമ നീളെ, ആഗതനിലെ മഞ്ഞുമഴക്കാട്ടില്‍, സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കാണാമുള്ളാല്‍ ഉള്‍നീറും, ഗദ്ദാമയിലെ വിധുരമീ യാത്ര, മാണിക്യക്കല്ലിലെ ചെമ്പരത്തി കമ്മലിട്ട് , രതി നിര്‍വേദത്തിലെ കണ്ണോരം ചിങ്കാരം, പ്രണയത്തിലെ പാട്ടില്‍ ഈ പാട്ടില്‍, വെള്ളരിപ്രാവിന്‍റെ ചങ്ങാതിയിലെ പതിനേഴിന്‍റെ, നിദ്രയിലെ ശലഭമഴ പെയ്യുമീ, മല്ലുസിങ്ങിലെ ചം ചം ചമക് ചം ചം, 916 ലെ നാട്ടുമാവിലൊരു മൈന, ഹൌ ഓള്‍ഡ് ആര്‍ യു ലെ വിജനതയില്‍ പാതി വഴി തീരുന്നു, മൈലാഞ്ചി മോഞ്ചുള്ള വീടിലെ വാഹിദാ വാഹിദാ, വിമാനത്തിലെ വാനിലുയരെ, ആമിയിലെ പ്രണയമായ് ഈ രാധ, നീര്‍മാതളം, ഓടിയനിലെ കൊണ്ടോരാം, മാനം വെളുക്കണ്, തീവണ്ടിയിലെ ജീവാംശമായ്, മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിലെ “ഇളവെയിലലകളില്‍ …” തുടങ്ങി മലയാളത്തില്‍ ഇറങ്ങുന്ന പുത്തന്‍ സിനിമകളിലും സജീവമായി പാടുകയാണ് ശ്രേയ ഘോഷാല്‍, മലയാളസിനിമയുടെയും സ്വന്തം ശ്രേയ ഘോഷാല്‍…

spot_img

Hot Topics

Related Articles

Also Read

സുരേശന്‍റെയും സുമയുടെയും പ്രണയകഥയുമായി രതീഷ് പൊതുവാള്‍

0
മലയാളത്തിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ വെച്ചല്ലത്തെ ഉപകഥാപാത്രങ്ങളെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന  സിനിമകളെയാണ് സ്പിന്‍ ഓഫ് എന്നു വിശേഷിപ്പിക്കുന്നത്.

‘യമുന’യെ തേടി ആരാധകര്‍; നദികളില്‍ സുന്ദരിയാരെന്ന സസ്പെന്‍സുമായി പുത്തന്‍  പോസ്റ്റര്‍

0
പ്രേക്ഷകര്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് കൊണ്ട് നദികളില്‍ സുന്ദരി യമുനയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മുഖം വെളിപ്പെടുത്താത്ത നായികയുടെ പോസാണ് പോസ്റ്ററില്‍ ശ്രദ്ധേയം. നദികളില്‍ സുന്ദരി ആരെന്ന സസ്പെന്‍സ് ഒളിപ്പിച്ചിരിക്കുകയാണ് പോസ്റ്ററുകളില്‍.

ടീസറുമായി ക്രൈം ഡ്രാമ ചിത്രം ‘സീക്രട്ട് ഹോം’

0
‘ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനോട് കൂടി പ്രേക്ഷകരിലേക്ക് എത്തുന്ന ക്രൈം ഡ്രാമ മൂവി സീക്രട്ട് ഹോമിന്റെ ടീസർ പുറത്തിറങ്ങി.

ദുരന്തമുഖത്ത് നിന്നും കുവി വെള്ളിത്തിരയിലേക്ക്; ‘നജസ്സി’ല്‍ ശ്രദ്ധേയ കഥാപാത്രം

0
പെട്ടിമുടി ദുരന്തം പിന്നിട്ട മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം കുവിയെ തേടി മറ്റൊരു ഭാഗ്യം എത്തിയിരിക്കുകയാണ്. ശ്രീജിത്ത് പൊയില്‍ക്കാവ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന നജസ്സ് എന്ന ചിത്രത്തിലാണ് കുവി ശ്രദ്ധേയ വേഷത്തില്‍ എത്തുന്നത്.
pic: courtesy

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കലാകാരന്മാർക്ക് പിന്തുണയുമായി കൊച്ചിയിൽ സ്മൃതിസന്ധ്യയൊരുങ്ങുന്നു

0
സംഗീത സംഗീതസംവിധായകരായ ജോൺസൺ മാഷിന്റെയും രവീന്ദ്രൻ മാഷിന്റെയും ഗാനങ്ങളാണ് സ്മൃതിസന്ധ്യയിൽ അവതരിപ്പിക്കുക.