Thursday, April 23, 2026

നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി മധുര മനോഹര മോഹം

പ്രതിസന്ധികള്‍ക്കും ജീവിതത്തിനിടയിലെ ഓട്ടപ്പാച്ചിലിനിടയിലും കുടുകുടാ ചിരിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് മധുര മനോഹര മോഹം എന്ന സിനിമ. സിനിമയിലെ കഥാപാത്രങ്ങള്‍ക്കുമുണ്ട് ടെന്‍ഷന്‍. ഒരു മിഡില്‍ക്ലാസ് കുടുംബത്തിന്‍റെ മറ്റുള്ളവരുടെ ഒപ്പത്തിനൊപ്പം ജീവിക്കുവാനുള്ള തത്രപ്പാട്, അതിനിടയില്‍ വിവാഹപ്രായമെത്തിയ മകളുടെ ഭാവിയെക്കുറിച്ചുള്ള ആധി, അതോര്‍ത്തുള്ള പെണ്‍കുട്ടിയുടെ അമ്മയുടെയും സഹോദരന്‍റെയും ഉറക്കമില്ലാത്ത രാത്രികള്‍…ഇതൊക്കെ ഉണ്ടെങ്കിലും അതിനിടയില്‍ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നുണ്ട് സംവിധായകന്‍. പ്രശ്നങ്ങള്‍ക്കിടയിലും തമാശയുള്ള കുടുംബം, കുടുംബ പ്രേക്ഷകര്‍ക്കിടയിലും മധുര മനോഹര മോഹം സ്വീകരിക്കപ്പെട്ടു.

കോസ്റ്റ്യൂം ഡിസൈനറായി ജോലി ചെയ്തിരുന്ന സ്റ്റെഫി സേവ്യര്‍ സംവിധാനരഗത്തേക്ക് ചുവടു വയ്ക്കുന്ന ചിത്രം കൂടിയാണ് മധുര മനോഹര മോഹം. സിനിമയുടെ തുടക്കം മുതല്‍ ചിരിക്കാനുള്ള വക സ്റ്റെഫി സേവ്യര്‍ ഒരുക്കിയിട്ടുണ്ട്. പേര് കേട്ട ഒരു നായര്‍ തറവാടും അമ്മയും രണ്ട് പെണ്‍മക്കളും ഒരാണ്‍കുട്ടിയും അടങ്ങുന്ന വീടാണ് കഥാപാശ്ചാത്തലം. അച്ഛന്‍റെ മരണത്തോടെ മകള്‍ക്ക് ആ വകയില്‍ കിട്ടിയ ജോലിയും സഹോദരനായ മനു മോഹന്‍റെ  അലസതയും മടിയും ചിത്രത്തില്‍ വളരെ ഭംഗിയായി അവതരിപ്പിക്കുന്നു. മനു മോഹന്‍റെ സഹോദരിയായ മീരയുടെ വരുമാനത്തിലൂടെയാണ് ആ കുടുംബം കഴിയുന്നത്. ജോലിയോടൊപ്പം പഠനവും മുന്നോട്ട് കൊണ്ട് പോകുന്ന മീര എല്ലാവര്‍ക്കും പ്രിയങ്കരിയുമാണ്. മീരയുടെ വിവാഹം ഉറപ്പിക്കുന്നതിലൂടെയാണ് ചിത്രത്തില്‍ കഥ ആരംഭിക്കുന്നത്.

ആദ്യ ചിത്രത്തോടെ ഒരു സംവിധായകന്‍ എന്ന നിലയില്‍ സ്റ്റെഫി സേവ്യര്‍ വിജയിച്ചു കഴിഞ്ഞു. പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. നിരവധി സംഘര്‍ഷങ്ങളുള്ള കുടുംബങ്ങളെയും ജീവിതങ്ങളെയും പ്രതിസന്ധികളില്‍ നിന്ന് തരണം ചെയ്യുവാനും മാനസിക ഉല്ലാസത്തിനും മന:ക്ലേശങ്ങള്‍ക്ക് അയവുവരുത്താനും തമാശകള്‍ക്ക് സാധിക്കുമെന്ന് മധുര മനോഹര മോഹം എന്ന ചിത്രം തെളിയിച്ചു. വിഷമവൃത്തത്തെ ലഘൂകരിക്കുന്ന നര്‍മം സുന്ദരമായ അനുഭൂതിയാണെന്ന് തെളിയിക്കുകയാണ് മധുര മനോഹര മോഹം എന്ന ചിത്രത്തിലൂടെ. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നെഴുതിയ തിരക്കഥയില്‍ ഭദ്രമാണ് ഓരോ കഥാപാത്രങ്ങളും.

ഹഷാം അബ്ദുല്‍ വഹാമിന്‍റെ ആലാപന മാധുര്യവും സംഗീതവും ചിത്രത്തെ മനോഹരമാക്കി. കൃത്യമായ എഡിറ്റിങ്ങും ഛായാഗ്രഹണവും കൊണ്ട് സിനിമ കൂടുതല്‍ മെച്ചപ്പെട്ടു. രജിഷ വിജയന്‍റെ മിടുക്കിയായ മീര എന്ന കഥാപാത്രവും ഷറഫുദ്ദീന്‍റെ മടിയനും അലസനുമായ മനു മോഹന്‍ എന്ന കഥാപാത്രവും ബിന്ദു പണിക്കരുടെ അമ്മ വേഷവുംസൈജു കുറുപ്പിന്‍റെ ജീവന്‍ രാജ് എന്ന കഥാപാത്രവും  പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഇവരുടെയെല്ലാം കൈകളില്‍ അവരുടെ കഥാപാത്രങ്ങള്‍ ഭദ്രമായിരുന്നു. വിജയരാഘവന്‍, നീരഞ്ജ് മണിയന്‍ പിള്ള രാജു, സുനില്‍ സുഖദ, ബിജു സോപാനം, നീന കുറുപ്പ്, തുടങ്ങിഒയാ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിരിപ്പിക്കാന്‍ കഴിവുള്ള അഭിനേതാക്കളുടെ ഒരു നിര തന്നെയാണ് മധുര മനോഹര മോഹത്തില്‍.

spot_img

Hot Topics

Related Articles

Also Read

“ലോക- ചാപ്റ്റർ വൺ: ചന്ദ്ര”യിൽ നസ്ലിനും കല്യാണി പ്രിയദർശനും പ്രധാനകഥാപാത്രങ്ങൾ

0
നസ്ലിനെയും  കല്യാണി പ്രിയദർശനെയും പ്രധാനകഥാപാത്രങ്ങളാക്കിക്കൊണ്ട് ഡൊമിനിക് അരുൺ എഴുതി സംവിധാനം ചെയ്യുന്ന “ലോക- ചാപ്റ്റർ വൺ: ചന്ദ്ര” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തിറങ്ങി. ദുൽഖർ സല്മാന്റെ വേഫെറർ ഫിലിംസ്...

സുരേശന്‍റെയും സുമയുടെയും പ്രണയകഥയുമായി രതീഷ് പൊതുവാള്‍

0
മലയാളത്തിലെ ആദ്യ സ്പിന്‍ ഓഫ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ വെച്ചല്ലത്തെ ഉപകഥാപാത്രങ്ങളെ കേന്ദ്രമാക്കി നിര്‍മ്മിക്കുന്ന  സിനിമകളെയാണ് സ്പിന്‍ ഓഫ് എന്നു വിശേഷിപ്പിക്കുന്നത്.

മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന്

0
മലയാള പുരസ്കാര സമിതി 1199 ന്റെ  സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരം നടൻ മധുവിന് സമ്മാനിച്ചു. ചലച്ചിത്ര മേഖലയിലെ ബഹുമുഖ പ്രതിഭ എന്ന നിലയ്ക്കാണ് പുരസ്കാര സമർപ്പണം. മെയ് 19 നു അദ്ദേഹത്തിന്റെ വീട്ടിലെത്തി പുരസ്കാരം സമർപ്പിച്ചു.

സെക്കന്റ് ലുക്ക് പോസ്റ്ററുമായി  ‘പാലും പഴവും’

0
കോമഡി എന്റർടൈനർ ചിത്രം ‘പാലും പഴവും’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഓഗസ്ത് 23 ന് ചിത്രം തിയ്യേറ്ററിലേക്ക് പ്രദർശനത്തിന് എത്തും. എത്തും. മീരാ ജാസ്മിനും അശ്വിൻ...

‘കാതലി’ന് വിജയാഘോഷവുമായി മമ്മൂട്ടി ഫാൻസ് ആസ്ത്രേലിയൻ ഘടകം

0
കേരളമൊട്ടാകെ പ്രദർശനത്തിനെത്തി നിരൂപക പ്രശംസനേടിയ മമ്മൂട്ടി ചിത്രം ‘കാത’ലിന്റെ വിജയാഘോഷം ആസ്ട്രേലിയയിലെ മെൽബണിലും വെച്ച് നടന്നു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ആസ്ത്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ ആണ് പരിപാടിക്ക് നേതൃത്വം നല്കിയത്.