കാവാലം നാരായണപ്പണിക്കര്‍ എന്ന കവികൂടിയായ നാടകകൃത്തിന്‍റ, സംവിധായകന്‍റെ, ആവനാഴിയില്‍ ഒരു പാട്ടെഴുത്തുകാരന്‍ കൂടിയുണ്ട്. സമൃദ്ധമായ ഭാഷയുടെയും അത് പിറന്ന മണ്ണിന്‍റെയും ചൂടും ചൂരും ഏറ്റ് കൊണ്ട് മലയാള സിനിമയുടെ അമരത്തോളം പറക്കമുറ്റിയ പാട്ടുകള്‍...
“എരിയും മുന്‍പേ തീരും മുന്‍പേ അറിയാനാശിക്കുന്നു പറയാതിനി വയ്യ പറയാനും വയ്യ...", ഒരു മഴ പോലെ പെയ്തു തോര്‍ന്നിട്ടും അതിന്‍റെ ചാറലും ഈറനും കുളിരും കാലങ്ങളോളം മനുഷ്യ ഹൃദയങ്ങളില്‍ പ്രണയത്തിന്‍റെ നോവാര്‍ന്ന ഒറ്റപ്പെട്ടൊരു വസന്തകാലത്തെ ബാക്കി വെച്ചൊരു പാട്ട്.
അദ്ദേഹം സ്റ്റുഡിയോയില്‍ ചെല്ലുമ്പോള്‍ നിരവധി ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീതജ്ഞന്‍ കണ്ണൂര്‍ രാജന്‍ ഗാനഗന്ധര്‍വ്വനായ യേശുദാസിനെ താനെഴുതിയ പാട്ട് പഠിപ്പിക്കുകയായിരുന്നു. അദ്ദേഹം അത് കേട്ടു കൊണ്ട് അവിടെ നിന്നു. പാട്ട് പഠിച്ചു കൊണ്ടിരിക്കെ യേശുദാസ് കണ്ണൂര്‍ രാജനോട് ചോദിച്ചു; “ഇത്ര മധുരമായ ലളിതമായ ഒരു കവിത ഞാന്‍ പാടിയിട്ടില്ല.
പഴവിള രമേശന്‍ എന്ന ഗാനരചയിതാവ് മലയാളികള്‍ക്ക് പ്രിയങ്കരനാകുന്നത് കാവ്യ സുന്ദരമായ അദ്ദേഹത്തിന്‍റെ പാട്ടുകളിലൂടെയാണ്. മൌനത്തിന്‍റെ കൂടൊരുക്കത്തില്‍ പോലും സ്നേഹമസൃണമായ കടലാഴങ്ങളിലേക്ക് അദ്ദേഹത്തിന്‍റെ ഓരോ ഗാനങ്ങളും കൂട്ടിക്കൊണ്ട് പോകുന്നു
പാട്ടെഴുത്തില്‍ ഭാസ്കരന്‍ മാഷ് മലയാളികളെയും സാധാരണക്കാരായ ആളുകളെയും അതിശയിപ്പിച്ചു. സംഗീതത്തില്‍ ഗ്രാമീണ സംസ്കാരം നിഴലിച്ചു നില്‍പ്പുണ്ടെങ്കില്‍ അതേ പിന്തുടര്‍ച്ച തന്‍റെ പാട്ടിലും പാട്ടിലെ പദങ്ങളിലും കൊണ്ട് വരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
“ദേവദാരു പൂത്തു നിന്‍മനസ്സിന്‍ താഴ്വരയില്‍…" എങ്ങനെ നീ മറക്കും എന്ന ചിത്രത്തിന് വേണ്ടി ചുനക്കര രാമന്‍കുട്ടി എഴുതി ശ്യാം ഈണമിട്ട ഈയൊരു പാട്ട് മതി ചുനക്കര എന്ന ഗാനരചയിതാവിനെ അടയാളപ്പെടുത്താന്‍
മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളിൽ അവിസ്മരണീയമായ വസന്തകാലം തീർത്ത പ്രതിഭയാണ് എസ്. ജാനകി. ആറുപതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ, ഭാവസാന്ദ്രമായ ശബ്ദംകൊണ്ട് ഓരോ മലയാളി ഹൃദയത്തിലും സമാനതകളില്ലാത്ത...