55-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തിൽ വെച്ചാണ് ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാൻ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘മഞ്ഞുമ്മൽ ബോയ്‌സ്’ ഒമ്പതോളം പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അന്തിമവിധി നിർണ്ണയം നടത്തിയത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ പ്രകടനത്തിലൂടെ മമ്മൂട്ടിക്ക് ഏഴാം തവണയും ‘ഭ്രമയുഗം’ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച നടിയായി ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഷംല ഹംസയെ തിരഞ്ഞെടുത്തു. മികച്ച സംവിധായകനായി ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലൂടെ ചിദംബരം എസ്. പൊതുവാൾ സ്വന്തമാക്കി. മികച്ച സ്വഭാവ നടനുള്ള അവാർഡ് സൗബിൻ ഷാഹിറിനും (ചിത്രം: മഞ്ഞുമ്മൽ ബോയ്‌സ്) സിദ്ധാർഥ് ഭരതനും (ചിത്രം: ഭ്രമയുഗം) പങ്കിട്ടു. മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം ലിജോമോൾ ജോസിനാണ് (ചിത്രം: നടന്ന സംഭവം) ലഭിച്ചത്. ‘പ്രേമലു’ ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ശ്രദ്ധേയ വിജയികൾ:
മികച്ച രണ്ടാമത്തെ ചിത്രം: ഫെമിനിച്ചി ഫാത്തിമ
മികച്ച ഛായാഗ്രഹണം: ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്‌സ്)
മികച്ച പശ്ചാത്തല സംഗീതം: ക്രിസ്റ്റോ സേവ്യർ (ഭ്രമയുഗം)
മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം ( ബൊഗൈൻവില്ല)
മികച്ച എഡിറ്റർ: സൂരജ് ഇ.എസ്. (കിഷ്കിന്ധാകാണ്ഡം)
മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) – ലാജോ ജോസ്, അമൽ നീരദ്
മികച്ച തിരക്കഥാകൃത്ത്- ചിദംബരം
മികച്ച പിന്നണി ഗായിക – സെബ ടോമി (അംഅ)
മികച്ച പിന്നണി ഗായകൻ- കെഎസ് ഹരിശങ്കർ (എആർഎം)
മികച്ച കഥാകൃത്ത്- പ്രസന്ന വിതാരംഗ (പാരഡൈസ്)
മികച്ച വിഷ്വൽ എഫക്ട്സ്- അജയന്റെ രണ്ടാം മോഷണം
മികച്ച വസ്ത്രാലങ്കാരം- സമീറ സനീഷ് (രേഖാചിത്രം, ബൊഗയ്ൻവില്ല)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭ്രമയുഗം)
മികച്ച നൃത്തസംവിധാനം- സുമേഷ് സുന്ദർ (ബൊഗെയ്ൻ വില്ല)
സിങ്ക് സൗണ്ട് – അജയന്‍ അടാട്ട് (പണി)
പ്രത്യേക ജൂറി പുരസ്‌കാരം (അഭിനയത്തിന്): ആസിഫ് അലി, ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ, ജ്യോതിർമയി
മലയാള സിനിമയുടെ സമകാലിക പ്രവണതകളെ അടയാളപ്പെടുത്തുന്ന പുരസ്‌കാര പ്രഖ്യാപനമാണ് ഇത്തവണ ഉണ്ടായത്. വലിയ വിജയം നേടിയ മഞ്ഞുമ്മൽ ബോയ്‌സും, റെക്കോർഡ് നേട്ടം കൈവരിച്ച മമ്മൂട്ടിയും പുരസ്‌കാരവേദിക്ക് തിളക്കമേകി.







