Saturday, March 7, 2026

യവനിക വീണു; മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് വിടവാങ്ങി

മലയാള സിനിമയ്ക്കു നവഭാവുകത്വം നല്കിയ സംവിധായകന്‍ കെ ജി  ജോര്‍ജ്ജ് വിട വാങ്ങി. 78- വയസ്സായിരുന്നു. എറണാകുളത്തെ കാക്കനാടുള്ള വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു മരണം. തികച്ചും സവിശേഷമാര്‍ന്ന പ്രമേയങ്ങള്‍ കൊണ്ട് മലയാള സിനിമയ്ക്കു ദിശാബോധം നല്കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്ജ്. ആദാമിന്‍റെ വാരിയെല്ല്, യവനിക, പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്, ഇരകള്‍, തുടങ്ങിയ ഏതാനും സിനിമകളിലൂടെ മലയാള സിനിമയ്ക്ക് പുതിയ ഭാഷ്യം ചമയ്ക്കുവാന്‍ കെ ജി ജോര്‍ജ്ജിന് കഴിഞ്ഞിട്ടുണ്ട്.

പുതുകാലത്തെ സിനിമാലോകം കെ ജി ജോര്‍ജ്ജ് എന്ന അനശ്വര സംവിധായകന്‍റെ സിനിമകളെ പഠന വിധേയമാക്കുന്നതു അദ്ദേഹത്തിന്‍റെ കഴിവിനുള്ള ഉദാഹരണമാണ്. ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട പഞ്ചവടിപ്പാലം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു. സ്വപ്നാടനം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കെ ജി ജോര്‍ജ്ജ് പിന്നീട് സമ്മാനിച്ചത് കാലത്തിനു മുന്‍പേ കുതിക്കുന്ന പ്രതിഭയെ അടയാളപ്പെടുത്തിയ ഒരുപിടി നല്ല സിനിമകള്‍. അത് വരെ നിലനിന്നു പോന്നിരുന്ന സിനിമയെ കുറിച്ചുള്ള മുന്‍ധാരണകളെയെല്ലാം പൊളിച്ചെഴുതിയ കെ ജി ജോര്‍ജ്ജിന്‍റെ സിനിമകള്‍ പുതുപാതയിലേക്ക് മലയാള സിനിമയെയും പ്രേക്ഷകരെയും ആനയിച്ചു.

ഇരുപതോളം സിനിമകള്‍ മാത്രമേ കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ മിക്കവയും കലാമൂല്യമുള്ള പ്രതിഭയുടെ തിളക്കത്തോടെ ഇന്നും മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നു. ഈ ഇരുപതു സിനിമകളിലൂടെ മലയാള സിനിമയ്ക്കു പുതിയ ചലച്ചിത്രാനുഭവവും പുതു ചരിത്രവും കുറിച്ചു കെ ജി ജോര്‍ജ്ജ് എന്ന കലാകാരന്‍. വിപ്ലവകരമായ മാറ്റമായിരുന്നു അത്. സമൂഹത്തില്‍ നിലനിന്നു പോന്നിരുന്ന അനീതിയെ, കപട സദാചാരത്തെ, വ്യവസ്ഥാപിത നായകാ നായിക സങ്കല്‍പ്പങ്ങളെ സിനിമയ്ക്കകത്ത് തന്നെ നിലനിന്നു പോന്നിരുന്ന ചൂഷണ മനോഭാവത്തെ അദ്ദേഹo നിശിതമായി വിമര്‍ശിച്ചു, ചോദ്യം ചെയ്തു.

ഇരുപതു ചിത്രങ്ങള്‍ ഇരുപതു നൂറ്റാണ്ടുകളെ മുദ്രണം ചെയ്യുവാന്‍ കരുത്തുറ്റതായിരുന്നു. അത് കൊണ്ട് തന്നെ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ആദ്യ ചിത്രമായ സ്വപ്നാടനത്തിന് 1975- ല്‍ സംസ്ഥാന പുരസ്കാരം, രാപ്പാടികളുടെ ഗാഥയ്ക്കു 1978- ല്‍ ജനപ്രിയവും കലാമൂല്യവുമുള്ള സിനിമയെന്ന നിലയ്ക്ക് ലഭിച്ച സംസ്ഥാന പുരസ്കാരം, മികച്ച ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരം 1982- ല്‍  യവനികയ്ക്കും മികച്ച രണ്ടാമത്തെ ചിത്രമായി 1983- ല്‍ ആദാമിന്‍റെ വാരിയെല്ലിനും ഇരകള്‍ക്ക് 1985- ല്‍  മികച്ച രണ്ടാമത്തെ കഥയ്ക്കും സിനിമയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. 2016- ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ദാനിയേല്‍ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 1998- ല്‍ സംവിധാനം ചെയ്ത ഇലവങ്കോട് ദേശമാണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സല്‍മ ജോര്‍ജ്ജ് ആണ് ഭാര്യ.

spot_img

Hot Topics

Related Articles

Also Read

മുത്തപ്പന്റെ കഥയുമായി ‘ശ്രീ മുത്തപ്പൻ’; ഓഡിയോ ലോഞ്ച് ചൊവ്വാഴ്ച

0
പ്രതിഥി ഹൌസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിച്ച് ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ശ്രീ മുത്തപ്പൻ’ എന്ന സിനിമയുടെ ഓഡിയോ  ലോഞ്ചിങ് ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്ക് കാച്ചി വെണ്ണല ഉദ്യാൻ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും

യാഥാർത്ഥ്യത്തിന്റെ ‘നേര്’- കയ്യടികൾ നേടി മോഹൻലാലും അനശ്വരയും സിദ്ദിഖും

0
ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെ ഓരോ സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നപ്പോഴും അതേ പ്രതീക്ഷ തന്നെ ഉണ്ടായിരുന്നു ‘നേരി’ലും. ഒരു കോർട്ട് റൂം ഡ്രാമയായി നേര് പ്രദർശനത്തിനെത്തിയപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തു യർന്നതാണ് സിനിമയുടെ വിജയം.

റിലീസിനൊരുങ്ങി ‘പട്ടാപ്പകൽ’

0
ജൂൺ 25 ന് സാജീർ സദഫ്  സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പട്ടാപ്പകൽ’ തിയ്യേറ്ററുകളിൽ എത്തുന്നു. ‘കോശിച്ചായന്റെ പറമ്പ്’ എന്ന ചിത്രത്തിന് ശേഷം സാജീർ സദഫ്   സംവിധാനം ചെയ്യുന്ന ചിത്രമാണ് പട്ടാപ്പകൽ.

മികച്ച സഹനടനും കോമഡി വെബ് സീരീസിനുമുള്ള മലയാള പുരസ്കാരങ്ങൾ വിതരണം ചെയ്തു

0
ജോണി ആന്റണിക്ക് അനുരാഗം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. ഷിജു അഞ്ചുമനയുടെ ‘ചെണ്ട’ യ്ക്കാണ് മികച്ച വെബ് സീരീസിനുള്ള അവാർഡ് ലഭിച്ചത്.

‘ലൂസിഫറിന്റെ വിജയം എമ്പുരാനിലേക്ക്, മൂന്നാം ഭാഗമെത്തുക ഇതിലും ഗംഭീരമായി’; മോഹൻലാൽ

0
ലൂസിഫറിന്റ രണ്ടാം ഭാഗമായ എമ്പുരാൻ വലിയ വിജയമായി പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. ‘ലൂസിഫറിന്റെ മൂന്നാം ഭാഗം എമ്പുരാനെക്കാൾ വലിയ സിനിമയായിരിക്കുമെന്ന് മോഹൻലാൽ പറഞ്ഞു. സ്വപ്നമാണോ എന്ന് തോന്നും...