Thursday, May 1, 2025

പൂങ്കാവില്‍ പാടിവരും ‘രാമ’ഗീതം

പിതാവ് ആട്ടക്കഥ രചയിതാവ്. സഹോദരന്‍ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല. സംഗീതകുടുംബത്തിന്‍റെ പ്രധാനകണ്ണിയായിരുന്നു ദര്‍ശന്‍ രാമനും. പ്രശസ്ത ഗാനരചയിതാവ് ബിച്ചുതിരുമല പന്ത്രണ്ടു വയസ്സു മൂപ്പുള്ള ജ്യേഷ്ഠസഹോദരന്‍. ഇളയ അനുജന്‍ ദര്‍ശന്‍ രാമന്‍ സംഗീതജ്ഞനും. ബിച്ചു തിരുമലയുടെ പാട്ട് കേട്ട്  നടന്നിരുന്ന കുട്ടിക്കാലമായിരുന്നു ദര്‍ശന്‍ രാമന്‍റേത്. മുത്തച്ഛനും അച്ഛനുമടങ്ങുന്ന സംഗീതപാരമ്പര്യത്തിന്‍റെ ഒരു കണ്ണിയായി തീരുകയായിരുന്നു ദര്‍ശന്‍ രാമനും. കലാകാരന്‍മാരും ഒരുപോലെ കലാസ്വാദകരുമായ സംഗീതപ്രേമികള്‍.

ബിച്ചുതിരുമലയുടെ ഹാര്‍മോണിയത്തിലൂടെയായിരുന്നു ദര്‍ശന്‍ രാമന്‍റെ സംഗീത ജീവിതത്തിലേക്കുള്ള ആദ്യ പരീക്ഷണവും ബാലപാഠവും തുടങ്ങുന്നത്. സംഗീതത്തില്‍ തല്‍പരനെന്ന് തിരിച്ചറിഞ്ഞ ബിച്ചു തിരുമല  അദ്ദേഹത്തെ പ്രശസ്ത സംഗീതസംവിധായകന്‍ എ ടി ഉമ്മറിനെ പരിചയപ്പെടുത്തി. ‘അഭിലാക്ഷങ്ങളെ അഭയം‘ എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചതെങ്കിലും ആ ചിത്രം പുറത്തിറങ്ങിയിരുന്നില്ല. പിന്നീട് ബിച്ചു തിരുമലയുടെയും ദര്‍ശന്‍ രാമന്‍റെയും കസിനായ ബാലു കിരിയത്ത് ‘തകിലുകൊട്ടാമ്പുറം‘ എന്ന ചിത്രത്തിന് വേണ്ടി രചിച്ച വരികള്‍ക്കാണ് ദര്‍ശന്‍ രാമന്‍ സംഗീതം നല്‍കുന്നത്.

1982 ല്‍ പുറത്തിറങ്ങിയ കയ്യേറ്റം എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമലയും ദര്‍ശന്‍ രാമനും ഒന്നിക്കുന്നത് . എന്നാല്‍ ആ സിനിമയും നിര്‍ഭാഗ്യവശാല്‍ റിലീസായില്ല. രണ്ടു സിനിമകളും അതില്‍ ചെയ്ത പാട്ടുകളും പുറത്തിറങ്ങിയില്ല എങ്കിലും 1983 ല്‍ പുറത്തിറങ്ങിയ ‘കിളിക്കൊഞ്ചല്‍ ‘ എന്ന ചിത്രത്തിലെ “പെയ്യാതെ പോയ മേഘമേ ‘ എന്ന ഗാനം ഹിറ്റായി. ഈ ചിത്രത്തില്‍ ബിച്ചു തിരുമലയും ദര്‍ശന്‍ രാമനും ഒന്നിച്ച ഗാനം കൂടിയാണിത്. കിളിക്കൊഞ്ചല്‍ എന്ന ചിത്രത്തിന് ശേഷം ബിച്ചു തിരുമലയും ദര്‍ശന്‍ രാമനും ഒടുവില്‍ ഒരുമിച്ച ചിത്രമാണ് ‘മണിച്ചെപ്പ് തുറന്നപ്പോള്‍‘.

പാട്ടുകളില്‍ സജീവമെങ്കിലും രാധാസ് ആയുര്‍വേദിക് സോപ്പിന് വേണ്ടി കവിയും ഗാനരചയിതാവുമായിരുന്ന എസ് രമേശന്‍ നായരും സംഗീത സംവിധായകനായ ദര്‍ശന്‍ രാമനും ഒന്നിച്ച പരസ്യഗീതം എക്കാലത്തെയും ഹിറ്റായിരുന്നു . “രാമച്ചവിശറി പനിനീരില്‍ മുക്കി, ആരോമല്‍ വീശും തണുപ്പാണോ, കസ്തൂരിമഞ്ഞള്‍ പുരട്ടും പുലര്‍കാല കന്യകേ, ‘നിന്‍റെ തുടുപ്പാണോ രാധേ’ സിനിമാപ്പാട്ടുകളെയും കവച്ചു വെക്കുന്ന ജനപ്രീതിയാര്‍ജിച്ചു 1980- ല്‍ പുറത്തിറങ്ങിയ ഈ പരസ്യ ഗീതങ്ങൾ . തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിലെ ‘സ്വപ്നങ്ങളെ വീണുറങ്ങൂ‘ എന്ന ഗാനത്തിലൂടെ ജനശ്രദ്ധ നേടിയ ദര്‍ശന്‍ രാമന്‍റെ പാട്ടുകളെ ഒരു പടിയെങ്കിലും തോല്‍പ്പിച്ചു കളഞ്ഞു രാധാസ് ആയുര്‍വേദിക് സോപ്പിന് വേണ്ടി നിര്‍മിച്ച ഈ പരസ്യഗീതം. അങ്ങനെ ഒത്തിരി പരസ്യ ഗീതങ്ങള്‍ക്ക് ദര്‍ശന്‍ രാമന്‍റെ സംഗീത മാന്ത്രികത പരീക്ഷിച്ചു വിജയിക്കപ്പെട്ടവയാണ്.

രാംകുമാര്‍ എന്ന ദര്‍ശന്‍ രാമന്‍ ‘രാമന്‍’ എന്ന പേരിനൊപ്പം ‘ ദേവിദര്‍ശന്‍’ എന്ന വീട്ടുപേരിലെ ‘ദര്‍ശന്‍ ‘എന്നും  ചേര്‍ത്താണ് ‘ദര്‍ശന്‍ രാമന്‍’ എന്ന പേര് ലഭിക്കുന്നത്. സഹോദരിയായ പി സുശീലാദേവിയുടെ പക്കല്‍ നിന്നാണ് ദര്‍ശന്‍ രാമന്‍ സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി നാടകങ്ങൾക്കും ആര്‍ട്സ് ക്ലബ്ബുകള്‍ക്കും വേണ്ടി ദര്‍ശന്‍ രാമന്‍ സംഗീതം നല്കി. മെലഡിപാട്ടുകളായിരുന്നു അദ്ദേഹം ചെയ്ത ഗാനങ്ങളുടെ മുതല്‍ക്കൂട്ട്. തരംഗിണി സ്റ്റുഡിയോയ്ക്ക് വേണ്ടി ‘വിഷാദഗാനങ്ങള്‍‘ എന്ന ഹിറ്റ് അല്‍ബവും അദ്ദേഹം നിര്‍മിച്ചു. കൂടാതെ എ ആര്‍ റഹ്മാനും രാജാമണിക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചു.

അഭിലാക്ഷങ്ങളെ അഭയം എന്ന ചിത്രത്തിലെ ‘തേന്‍മാവിന്‍ ചോട്ടിലൊരു’, ’ഒരിയ്ക്കലും മരിക്കാത്ത‘, ’ഏതോ സ്മൃതിതന്‍‘, ’തിരിച്ചു മുറിച്ചോഴുകുന്നു ഓടം‘, ത കിലുകൊട്ടമ്പുറം എന്ന ചിത്രത്തിലെ ഏകാന്തതയുടെ തടവറയില്‍, ഡ ഡ ഡാഡി, സ്വപ്നങ്ങളെ വീണുറങ്ങൂ, കിളിക്കൊഞ്ചലിലെ രാത്രിക്ക് നീളം പോരാ‘, കുളുര്‍ പാരിജാതം, പെയ്യാതെ പോയ മേഘമേ‘, ‘രാഗം താനം സ്വരം പാടും, മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രത്തിലെ സ്വര്‍ഗ്ഗവാതില്‍ തുറന്നു, പതിനേഴുവല്‍സരങ്ങള്‍, പത്താമുദയത്തിലെ പൂങ്കാവില്‍ പാടിവരും തുമ്പികളെ ,കല്യാണപ്പെണ്ണിന് ,മംഗളം പാടുന്ന ഗീതം, ആലിപ്പഴങ്ങളിലെ ആടാം പാടാം, പൂക്കള്‍ വിടര്‍ന്നു, എഴുതാന്‍ മറന്ന കഥയിലെ ദേവഗാനം പാടുവാനീ, വാര്‍തിങ്കളെ മണിപ്പൂന്തിങ്കളെ, കൂടുവിട്ടു കൂടുമാറി, തുടങ്ങി നാല്‍പ്പത്തിയഞ്ചോളം ചിത്രങ്ങള്‍ക്ക് സംഗീതം നകിയിട്ടുണ്ട് ദര്‍ശന്‍ രാമന്‍ എന്ന സംഗീത സംവിധായകന്‍. മലയാള സിനിമ ഗാനങ്ങളില്‍ ഒത്തിരി മെലഡികള്‍ സമ്മാനിച്ചു ഇദ്ദേഹം.

spot_img

Hot Topics

Related Articles

Also Read

കലാസംവിധായകന്‍ നിതിന്‍ ചന്ദ്രകാന്ത് ദേശായ് മരിച്ച നിലയില്‍

0
ദേശീയ പുരസ്കാര ജേതാവും കലാസംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ  നിതിന്‍ ചന്ദ്രകാന്ത് ദേശായിയെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം.

ജൂൺ 14- ന് ‘ഗർർർ’ തിയ്യേറ്ററുകളിലേക്ക്

0
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമ്മൂടും ഒന്നിക്കുന്ന ‘ഗ്ർർർർർ’ എന്ന ചിത്രം ജൂൺ 14- ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിന് എത്തും. തിരുവനന്തപുരം മൃഗശാലയിലെ ദർശൻ എന്നു പേരായ ഒരു സിംഹത്തിന്റെ കൂട്ടിലകപ്പെട്ടു പോയ കുഞ്ചാക്കോ ബോബനും സുരാജുമാണ് ചിത്രത്തിൽ. 

ത്രില്ലാണ് ആൻറണി അന്ത്രപ്പേർ, കൊലമാസ്സാണ് ആൻമരിയ; കിടിലൻ സിനിമയുമായി വീണ്ടും ജോഷി

0
ഇടുക്കിയുടെ വന്യസൌന്ദര്യത്തെ പശ്ചാത്തലമാക്കി പിറവി കൊണ്ട സിനിമ. ജോഷിയുടെത് കിടിലൻ ആക്ഷൻ മൂവിയാണെന്നാണ് 'ആൻറണി' പ്രേക്ഷകർക്ക് നല്കിയ തിയ്യേറ്റർ അനുഭവം. ആൻറണി ആന്ത്രപ്പേറായി ജോജു ജോർജ്ജും ആൻമരിയ ആയി കല്യാണി പ്രിയദർശനും ഞാനോ നീയോ? എന്ന മട്ടിൽ മത്സരിച്ചഭിനയിച്ച ചിത്രം.

ചാവേർ കാണാം ഇനി മുതൽ ഒ ടി ടി യിൽ

0
കുഞ്ചാക്കോ ബോബനും ടിനു പാപ്പച്ചനും  പ്രധാന വേഷത്തിലെത്തിയ ചിത്രം ചാവേർ തിയ്യേറ്റർ പ്രദർശനത്തിന് ശേഷം ഇനിമുതൽ ഒ ടി ടിയിൽ കാണാം. സോണി ലൈവിലൂടെയാണ് ചാവേറിന്റെ സംപ്രേക്ഷണം.

‘ഞങ്ങളുടെ ഹൃദയത്തില്‍ തുടര്‍ന്നും ജീവിക്കുക’ പി വി ഗംഗാധരന് അന്ത്യാഞ്ജലി നേര്‍ന്ന് ജയറാം

0
‘ഞങ്ങളുടെ കുടുംബത്തിന് നിരന്തരമായ പിന്തുണയായതിന് നന്ദി… ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടര്‍ന്നും ജീവിക്കുക...’ എന്നു ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.