Saturday, March 7, 2026

യാഥാർത്ഥ്യത്തിന്റെ ‘നേര്’- കയ്യടികൾ നേടി മോഹൻലാലും അനശ്വരയും സിദ്ദിഖും

റിലീസ് ചെയ്തത് മുതൽ തിയ്യേറ്ററിലാകെ നിറഞ്ഞു നിന്ന കാഴ്ചക്കാരായിരുന്നു ‘നേര്’ സിനിമയുടെ മുതൽക്കൂട്ട്. ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ച സിനിമ. ജിത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെ ഓരോ സിനിമകളും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നപ്പോഴും അതേ പ്രതീക്ഷ തന്നെ ഉണ്ടായിരുന്നു ‘നേരി’ലും. ഒരു കോർട്ട് റൂം ഡ്രാമയായി നേര് പ്രദർശനത്തിനെത്തിയപ്പോഴും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തു യർന്നതാണ് സിനിമയുടെ വിജയം.

ഒരു പ്രമുഖവ്യവസായിയുടെ മകനാൽ പീഡിപ്പിക്കപ്പെട്ട അന്ധയായ പെൺകുട്ടിക്ക് നീതി വാങ്ങിക്കൊടുക്കുവാനായി എത്തുന്ന അഭിഭാഷകൻ വിജയമോഹന്റെ ശക്തമായ കഥാപാത്രമാണ് മോഹൻലാലിന്റെത്. കൊണ്ടും കൊടുത്തും വിലയ്ക്ക് വാങ്ങിയും ജയിക്കാൻ വേണ്ടി മനുഷ്യത്വം പോലുമു പേക്ഷിക്കുന്ന പുതിയ  കാലഘട്ടത്തിന്റെ കഥയാണ് നേര്. വർഷങ്ങള്ക്കും മുന്നേ അഭിഭാഷക വേഷമഴിച്ചു വെച്ച വിജയമോഹൻ നിർബന്ധിത സേവനത്തിനായി വീണ്ടും കോടതിയിലേക്കെത്തേണ്ടി വരുന്ന സന്ദർഭമാണ് സിനിമയുടെ ആരംഭം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹൻ നടത്തുന്ന പോരാട്ടം പ്രേക്ഷകരുടേത് കൂടിയായി മാറുകയായിരുന്നു.

വാദ പ്രതിവാദങ്ങളിലൂടെ ഉദ്വോഗജനകമായ കോർട്ട് അന്തരീക്ഷത്തെ സൃഷ്ടിച്ച സമലകാലിക മലയാള സിനിമയിലെ മികച്ച ക്രൈം ത്രില്ലർ മൂവിയിൽ ഇടംനേടിയിരിക്കുകയാണ് നേര്. ജിത്തുജോസഫ് സിനിമകളിലുള്ള പ്രതീക്ഷ ഇത്തവണയും കാത്തു അദ്ദേഹം. മറ്റ് സിനിമകളിലേത് പോലെ കുറ്റവാളിയെ സിനിമയുടെ അവസാനമല്ല, സിനിമയുടെ ആദ്യഭാഗത്തിൽ തന്നെ പുറത്തെത്തിക്കുന്നുണ്ട്. കെട്ടകാലത്ത് നിയമ പോലും നോക്കുകുത്തിയാകുമ്പോൽ സാറയെപ്പോലെയും വിജയമോഹനെയും പോലെയുള്ള കഥാപാത്രങ്ങൾ പ്രത്യാശ തരികയാണ് സമൂഹത്തിന്.

കുറ്റം വെളിപ്പെടുത്താനാവശ്യമായ തെളിവുകളുടെ ശേഖരവും അതിന്റെ നശിപ്പിക്കലുമായുള്ള കാര്യങ്ങളിൽ വാദപ്രതിവാദങ്ങളുടെ മൽസരം തന്നെയാണ് പിന്നീട് അരങ്ങേറുന്നത്. കുറ്റം തെളിയിക്കപ്പെടുന്നത് എങ്ങനെയായിരിക്കുമെന്നതിന്റെ ആകാംക്ഷയിലൂടെയാണ് പ്രേക്ഷകർ സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്നത്. സിനിമയിലെ വൈകാരികതയാണ് പിന്നീട് പ്രേക്ഷകരിലും. സീനിയർ വക്കീലായി വർഷങ്ങൾക്ക് ശേഷമെത്തുന്ന കഥാപാത്രത്തെ  മോഹൻലാൽ അനായാസമായി വെള്ളിത്തിരയിലെത്തിച്ചു.

വാദി ഭാഗത്ത് നിലക്കുന്ന ഏറ്റവും ശക്തമായ കഥാപാത്രമാണ് അനശ്വര രാജന്റെ സാറാ എന്ന അന്ധയായ പെൺകുട്ടിയുടെ കഥാപാത്രം. വളരെ നാച്ചുറലായി സാറയെ പ്രേക്ഷകർക്ക് മൂന്നിലെത്തിച്ച അനശ്വര കയ്യടികൾ നേടി. പ്രതിഭാഗത്തിന്റെ അഭിഭാഷകനായി സിദ്ദിഖും മറ്റൊരു അഭിഭാഷകയായി സിദ്ദിഖിന്റെ മകൾ പ്രിയാമണിയും എത്തുന്നു. അനശ്വര രാജനും സിദ്ദിഖും നേർക്കുനേർ മത്സരിച്ചഭിനയിച്ച സിനിമകൂടിയാണ് നേര്.

സാറയുടെ രണ്ടാച്ഛനായി എത്തിയ ജഗദീഷിന്റെയും മികച്ച അഭിനയമായിരുന്നു. ഗണേഷ് കുമാർ, മാത്യു വർഗീസ്, നന്ദു, ശങ്കർ ഇന്ദുചൂഡൻ, ദിനേശ് പ്രഭാകർ, കലേഷ്, രശ്മി അനിൽ, കലാഭവൻ ജിന്റോ, രമാദേവി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിഷ്ണു ശ്യാം ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പും നിർവഹിച്ചു. ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ ജിത്തു ജോസഫും അഭിഭാഷകയും നടിയുമായ ശാന്തി മായദേവിയും  ചേർന്നാണ് നിർവഹിച്ചിട്ടുള്ളത്. കൃത്യമായ സംവിധാനമികവും തിരക്കഥയും അഭിനയവും കൊണ്ട് മനോഹരമായ ഒരു പൊളിറ്റിക്കൽ കോർട്ട് റൂം ഫാമിലി മൂവി സമ്മാനിക്കാൻ  ജിത്തു ജോസഫിനും അണിയറ പ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്. ഒട്ടും

spot_img

Hot Topics

Related Articles

Also Read

സഹസംവിധായകൻ അനിൽ സേവ്യർ അന്തരിച്ചു

0
മലയാള സിനിമയിലെ സഹ സംവിധായകനായ അനിൽ സേവ്യർ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുഡ് ബാൽ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം . സഹ സംവിധാനം കൂടാതെ മികച്ച ശില്പി കൂടിയായിരുന്നു...

പ്രശസ്ത നാടക- സിനിമ  നടൻ എം സി ചാക്കോ അന്തരിച്ചു

0
1977- ൽ  പ്രൊഫഷണൽ നാടകമായ ‘പുണ്യതീർത്ഥം തേടി’ എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ച് അരങ്ങേറ്റം കുറിച്ചു. ആറ്റിങ്ങൽ ദേശാഭിമാനി തിയ്യേറ്റേഴ്സ് ആയിരുന്നു ഈ നാടകം അവതരിപ്പിച്ചത്.

സംഗീതത്തിന്‍റെ ഇതളടര്‍ന്ന വഴിയിലൂടെ

0
രഘുകുമാറിന്‍റെ സംഗീതത്തിന്‍റെ കൈക്കുമ്പിള്‍ മധുരിക്കുന്ന പാട്ടുകളുടെ അമൂല്യ കലവറയായിരുന്നു. അതില്‍ നിന്ന് മലയാള സിനിമയിലേക്ക് പകര്‍ന്നു നല്കിയ നിധി മലയാളികളുടെ കാതുകളിലൂടെ ഹൃദയത്തിലേക്ക് ഒഴുകി

രാഷ്ട്രീയ കേരളത്തെ അസ്വസ്ഥമാക്കിയ ‘തങ്കമണി കൊലക്കേസ്’; ടീസർ റിലീസ്

0
എൺപതുകളുടെ പകുതിയിൽ കേരളരാഷ്ട്രീയത്തെ അസ്വസ്ഥമാക്കിയ കേസാണ് ഇടുക്കിയിൽ നടന്ന തങ്കമണി കൊലക്കേസ്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൌധരി, ഇഫാർ മീഡിയയയുടെ ബാനറിൽ റാഫി മതിര തുടങ്ങിയവരാണ് സിനിമ നിർമ്മിക്കുന്നത്.

റൊമാന്റിക് കോമഡി ചിത്രം ‘പ്രേമലു’ വുമായി ഗിരീഷ് എ ഡി വീണ്ടും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശശീയം പുഷ്കരൻ, ഫഹദ് ഫാസിൽ, തുടങ്ങിയവരാണ് ചിത്രം നിർമ്മിക്കുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമലു