Saturday, March 7, 2026

മനുഷ്യത്വമില്ലായ്മയുടെ ‘ശിലാലിഖിത’ങ്ങൾ

ഭീതിദമായ മനുഷ്യത്വമില്ലായ്മയുടെ ചരിത്രലിഖിതങ്ങൾക്ക് മനുഷ്യവംശത്തിന്റെ ജീവകോശങ്ങളുടെ ജനനത്തോളം പഴക്കമുണ്ട്. ചരിത്രങ്ങളിലും സാഹിത്യത്തിലുമെല്ലാം അത് പലപ്പോഴായി എഴുതിച്ചേർക്കപ്പെടുകയും ചെയ്തു. എന്നാൽ ചരിത്രത്തിൽ പോലും അട യാളപ്പെടുത്താതെ പോകുന്ന മനുഷ്യത്വമില്ലായ്മയുടെയും സ്വാർഥതയുടെയും കഥ നിമിഷംപ്രതി നടന്നു കൊണ്ടിരിക്കുന്നു. കാലത്തിന്റെ ഈ നീതികേട് ആണ് എം ടി യുടെ ശിലാലിഖിതം എന്ന ചെറുകഥ. എം ടിയുടെ കഥകളെ മുൻനിർത്തി ആന്തോളജി സീരീസ് പുറത്തിറങ്ങിയപ്പോൾ അതിലൊന്ന് മനുഷ്യമനസ്സിനെ പിടിച്ചുലക്കിയ ശിലാലിഖിതവും ഉണ്ട്.  ഈ കഥയുടെ ആത്മാoശം ചോർന്നു പോകാതെ ചലച്ചിത്ര ഭാഷയിലേക്ക് സംവിധാനം ചെയ്യുന്നതിൽ എല്ലായ്പ്പോഴുമെന്ന പോലെ സംവിധായകൻ പ്രിയദർശൻ വിജയിച്ചിരിക്കുന്നു.

ചരിത്രാന്വേഷകനായ പ്രൊഫ: ഗോപാലൻകുട്ടിയായി എത്തിയത് ബിജു മേനോൻ ആണ്. കാലബന്ധിതമായി ഈ അസമത്വവും മനുഷ്യത്വമില്ലായ്മയും നിർബാധം തുടർന്ന് പോരുന്നിടത്താണ് ശിലാലിഖിതത്തിന് പ്രസക്തിയേറുന്നത്. അമ്മയോട് ടൌണിൽ പുതിയൊരു വീടെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ജനിച്ചുവളർന്ന തറവാട് വിൽക്കുവാൻ പ്രേരിപ്പിക്കുന്നതും കടവിൽ ആത്മഹത്യ ചെയ്യാനായി ചാടിയ അയാളുടെ മുറപ്പെണ്ണും പഴയ കാമുകിയുമായ നാരായണിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിന്നും മുഖം തിരിക്കുന്നതും വേദനജനകമായി അവതരിപ്പിച്ചിരിക്കുന്നു. അയാളുടെ മകൾ രേണു അച്ഛന്റെ മനുഷ്യത്വമില്ലായ്മയ്ക്കു നേരെ ചൂണ്ടുന്ന ചൂണ്ടുവിരൽ ഒരു സമൂഹത്തിന്റെ മുഴുവനായി മാറുന്നു.

മാളുവമ്മ  എന്ന ഗോപാലൻകുട്ടിയുടെ അമ്മ വേഷത്തിൽ എത്തിയ ശാന്തി കൃഷ്ണയുടെ അഭിനയവും പ്രശംസനീയമാണ്. ആധുനികതയിൽ നിന്നുള്ള വിടുതൽ ആണ് തറവാട് പൊളിച്ചു നഗരത്തിലേക്ക് ജീവിതത്തെ പറിച്ചു നടാനുള്ള ഗോപാലൻകുട്ടിയുടെ വ്യഗ്രത. അതിനിടയിൽ എങ്ങോ നഷ്ടപ്പെട്ടു പോകുന്ന മാനുഷിക മൂല്യങ്ങളുടെയും  പ്രതീക്ഷകളുടെയും  കണികയായി അവശേഷിക്കുന്നത്  അയാളുടെ മകൾ രേണുവിലും. വരും  തലമുറകളിലേക്ക് മനുഷികവികാരം പ്രതീക്ഷിക്കുന്ന സിനിമ കാഴ്ചക്കാരായ പ്രേക്ഷകരെയൊ വായനക്കാരെയോ നിരാശപ്പെടുത്തിയിട്ടില്ല, എം. ടിയും സംവിധായകനായ പ്രിയദർശനും.

ഭൂതകാല ഓർമ്മകളുടെ വേട്ടയാടൽ ഗോപാലൻകുട്ടിയെ അപ്പാടെ വിഴുങ്ങുമ്പോൾ അതിൽ നിന്നും യാഥാർഥ്യത്തിൽ നിന്നുമുള്ള അയാളുടെ ഒളിച്ചോടലിനെ കൃത്യമായി ഒടുക്കം തടുത്തുനിർത്തുന്നുണ്ട് , മകൾ രേണു. ഗോപാലൻകുട്ടിയിൽ മാത്രമല്ല, പെൺകുട്ടിയുടെ മരണാസന്നമായ കിടപ്പ് കണ്ടിട്ടും ചെറുവിരലനക്കാത്ത സ്വാർഥതയുടെ ഒരു വലിയ സമൂഹമുണ്ട്, ആ തറവാടിന്റെ മുറ്റത്തും ഉമ്മറത്തും.  എം ടി യുടെ കഥാപാത്രങ്ങളെ, കഥയുടെ സത്തയെ സ്വാംശീകരിച്ച് വളരെ ക്രിയേറ്റീവ് ആയി സ്ക്രീനിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട് പ്രിയദർശന്. ചിത്രത്തിൽ ബിജുമേനോൻ ഗോപാലൻകുട്ടിയായി നിറഞ്ഞു നിന്നപ്പോൾ ശാന്തി കൃഷ്ണയും നിള ഭാരതിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മലയാള സാഹിത്യത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ട ശിലാലിഖിതം ചലച്ചിത്ര ലോകത്തും മനോരഥങ്ങളിലൂടെ വളരെ സുന്ദരമായി ആലേഖനം ചെയ്യപ്പെട്ടു.

spot_img

Hot Topics

Related Articles

Also Read

‘സുമതി വളവ്’ പൂജ ചടങ്ങുകൾ നടന്നു

0
അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘സുമതി വളവി’ന്റെ പ്ഒഓജ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം മേജർ രവിയും...

ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു

0
പ്രശസ്ത ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൃദയസംബന്ധമായ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അമല ഹോസ്പിറ്റലിൽ വെച്ച് ചൊവ്വാഴ്ച വൈകീട്ട് ആയിരുന്നു അന്ത്യം.

പ്രത്യേക ജൂറിപുരസ്കാരം നേടി ഇന്ദ്രന്‍സ്; അല്ലു അര്‍ജുന്‍ മികച്ച നടന്‍, നടി ആലിയ ഭട്ടും കൃതി സനോനും

0
69- മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘പുഷ്പ’യിലെ അഭിനയത്തിനു മികച്ച നടനായി അല്ലു അര്‍ജുനനെയും ഗംഗുഭായ് കത്തിയവാഡിയിലെ അഭിനയത്തിനു ആലിയ ഭട്ടും കൃതി സനോനും  മികച്ച നടിയായും തിരഞ്ഞെടുത്തു. ‘ഹോം’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിനു ഇന്ദ്രന്‍സ് പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കി.

‘ഞങ്ങളുടെ ഹൃദയത്തില്‍ തുടര്‍ന്നും ജീവിക്കുക’ പി വി ഗംഗാധരന് അന്ത്യാഞ്ജലി നേര്‍ന്ന് ജയറാം

0
‘ഞങ്ങളുടെ കുടുംബത്തിന് നിരന്തരമായ പിന്തുണയായതിന് നന്ദി… ഞങ്ങളുടെ ഹൃദയങ്ങളില്‍ തുടര്‍ന്നും ജീവിക്കുക...’ എന്നു ജയറാം ഫേസ്ബുക്കില്‍ കുറിച്ചു.

ഹാസ്യകലയിലെ അമരക്കാരൻ, ജീവിതഗന്ധിയായ സിനിമകളുടെ സൂത്രധാരൻ…മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ അന്തരിച്ചു.

0
മലയാള സിനിമയിലെ അതുല്യ പ്രതിഭയും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. ശനിയാഴ്ച രാവിലെ എട്ടരയോടെ എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം, പതിവ്...