Saturday, March 7, 2026

‘പൊൻമുട്ടയിടുന്ന’ പൊന്മാൻ; കൊടുക്കൽ വാങ്ങലുകളുടെ സ്ത്രീധനക്കല്യാണം

‘പെണ്ണിന് എന്ത് കൊടുക്കും? എന്ന ആ പഴയ ചോദ്യാവലിയൊക്കെ മാറ്റിപ്പിടിച്ചിരിക്കുകയാണ് സമൂഹം. ‘ഞങ്ങൾക്ക് ഒന്നും വേണ്ട, നിങ്ങളുടെ മോൾക്ക് എന്തേലും കൊടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഇഷ്ടം’ എന്ന ലൈനിലേക്ക് മാറ്റിപ്പിടിച്ചിരിക്കുകയാണ് സ്ത്രീധനക്കൊതിയന്മാർ. അഭിമാനം പ്രധാന പ്രശ്നമാക്കിയെടുക്കുന്ന പെൺകുട്ടിയുടെ മാതാപിതാക്കൾ ശരീരം മുഴുവൻ പൊന്നിട്ട് മൂടി പെൺകൂട്ടിയെ കതിർമണ്ഡപത്തിലേക്ക് ആനയിക്കുന്നു. സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ ജീവനൊടുക്കേണ്ടി വന്നിട്ടും ഇന്നും സ്ത്രീധനം കൊടുക്കൽ വാങ്ങലുകളുടെ അയ്യരുകളിയാണ് സമൂഹത്തിൽ.

ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ഏറ്റവും പൂത്തിയ സിനിമ ‘പൊന്മാൻ’ നമ്മളോട് ചർച്ച ചെയ്യുന്നതും ഇതേ സാമൂഹിക വിഷയം തന്നെയാണ്. കൊല്ലം ജില്ലയിൽ നടക്കുന്ന കല്യാണമാണ് സിനിമയിലെങ്കിലും ചർച്ച ചെയ്യുന്നത് എല്ലാ പ്രദേശങ്ങളിലെയും ഒരേ സാമൂഹിക വിപത്തായ സ്ത്രീധനം തന്നെയാണ്. ഇരുപത്തിയഞ്ച് പവനും കാറും വീടും തൊട്ട് പോകുന്നു ലേലം വിളികൾ. വിവാഹകമ്പോളത്തിലെ വില്പ്പനച്ചരക്കുകൾ കാല്പനികമാക്കുന്ന പുതിയ പ്രവണതകളും സമൂഹത്തെ അപകടകരമായ അവസ്ഥയിലേക്കാണു കൊണ്ടെത്തിക്കുന്നത്. അനാവശ്യങ്ങളായ ആർഭാടങ്ങൾ റീലുകളിൽ  വൈറൽ പൊങ്ങച്ചങ്ങളായി ടൈംലൈനുകളിൽ നിറഞ്ഞു നിൽക്കുന്നു. ബേസിൽ ജോസഫ് നായകനായി എത്തിയ പൊന്മാൻ ഇത്തരം വിഷയങ്ങളിലൂടെ കടന്നു പോകുന്ന ചിത്രമാണ്.

പെൺകുട്ടിയല്ല, പവനാണ് ‘കയറിയ’മെന്ന് സമൂഹത്തിന്റെ ചിന്തയെ പ്രതിഫലിപ്പിക്കുന്ന സിനിമ. ‘അതങ്ങോട്ട് പുറത്തോട്ടെടുത്ത് ഇടൂ. നാട്ടുകാരൊക്കെ കാണട്ടെ’ എന്ന അമ്മായിയമ്മമാരുടെ സ്ഥിരം പല്ലവി കല്യാണ റീസപ്ഷനിൽ കാതിൽ മുഴങ്ങാത്ത മരുമക്കൾ കുറവായിരിക്കും. അത്കൊണ്ട് തന്നെ ഈ സിനിമ സാമൂഹികമാണ്, ചിലർക്ക് കുറിക്ക് കൊണ്ടേക്കാം. ‘പെണ്ണായാൽ പോണ് വേണമെന്ന’ പാട്ട് ഫോണിൽ റിംഗ് ടോണായി കൊണ്ട് നടക്കുന്ന ബേസിലിന്റെ അജീഷ് എന്ന കഥാപാത്രം നമ്മുടെ ജീവിതപരിസരങ്ങളിൽ നിരവധി കാണാം. കല്യാണത്തിന് 500 സമ്മാനമായി കിട്ടിയാൽ തിരിച്ച് 200 ആയി കൊടുക്കണമെന്ന് അന്തസ്സിന്റെ പുറത്ത് മാത്രം ജീവിക്കുന്ന ഒരുകഥാപാത്രം. പണവും സ്വർണ്ണവും വിവാഹവും ജീവിതത്തിൽ വില്ലനായി എത്തുന്ന പെൺജീവിതങ്ങളെ സിനിമ വെളിച്ചത്ത് കൊണ്ടുവരുന്നു, ആർത്തിയുടെ ഭീകരരൂപമായ ചെറുക്കൻ- പെൺവീട്ടുകാരുടെ ‘അഭിമാന’ത്തെ യും.

ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലാണ് സിനിമയുടെ പ്രമേയം. ജസ്റ്റിൻ മാത്യുവിന്റെയും ജി ആർ ഇന്ദുഗോപന്റെയും തിരക്കഥ. നമ്മുടെ ജീവിതത്തിലൂടെ പലപ്പോഴായി കടന്നുപോയിട്ടുള്ള സന്ദർഭങ്ങൾ, കഥാപാത്രങ്ങൾ,  പശ്ചാത്തലങ്ങൾ, സംഭാഷണങ്ങൾ.. അങ്ങനെ പലതും ‘പൊൻമാനി’ലും പ്രകടമാണ്. അതുകൊണ്ടുതന്നെ സിനിമയിലെ ഒരാളായി പ്രേക്ഷകന് മാറാനും കഴിയുന്നു. അജീഷായി ബേസിൽ നമുക്കിടയിലൊരാളായി ഇറങ്ങിവന്നപ്പോൾ നായികയായി അഭിനയിച്ച ലോജോ മോൾ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ഭദ്രമാക്കി. ദീപക് പറമ്പോൽ, സന്ധ്യ രാജേന്ദ്രൻ, ആനന്ദ് മന്മഥൻ, ജയാ കുറുപ്പ്, റെജൂ ശിവദാസ്, ലക്ഷ്മി സഞ്ജു, തുടങ്ങിയവരും  തങ്ങളുടെ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചു. ഓരോ ആളുകളും തീർച്ചയായും കണ്ടിരിക്കേണ്ട ത്രില്ലർ മൂവിയാണ് ‘പൊന്മാൻ’.

spot_img

Hot Topics

Related Articles

Also Read

ആസിഫ് അലി നായകൻ- ‘കിഷ്കിന്ധകാണ്ഡം’ ടീസർ റിലീസ് ഓണത്തിന് ചിത്രം തിയ്യേറ്ററുകളിലേക്ക്

0
ആസിഫ് അലിയെ നായകനാക്കി ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം കിഷ്കിന്ധ കാണ്ഡം ഓണത്തിന് റിലീസ് ആവും. കൂടാതെ ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറും പുറത്തിറങ്ങി. കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ശേഷം...

മലയാള സിനിമ ‘2018’ ഇന്ത്യൻ ഔദ്യോഗിക ഓസ്കർ എൻട്രി; പ്രദർശനത്തിനൊ രുങ്ങി  തെക്കൻ അമേരിക്ക

0
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി നേടിയ മലയാള സിനിമ ‘2018’ തെക്കേ അമേരിക്ക പ്രദർശനത്തിനൊരുങ്ങുന്നു. ജൂഡ് ആൻറണി ജോസഫ് സംവിധാനം ചെയ്ത 2018 കേരളം അഭിമുഖീകരിക്കേണ്ടി വന്ന പ്രളയകാലത്തെയാണ് അടയാളപ്പെടുത്തുന്നത്.

തെന്നിന്ത്യൻ താരം മീന നായികയായി എത്തുന്ന ‘ആനന്ദപുരം ഡയറീസ്’ ടീസർ പുറത്ത്

0
മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ വേണ്ടി കോളേജിലേക്കെത്തുന്ന വിദ്യാർഥിനിയുടെ വേഷമാണ് മീനയ്ക്ക്.

ഹിന്ദിയില്‍ ഒരുങ്ങുന്ന മലയാളത്തിന്‍റെ സ്വന്തം സൂപ്പര്‍ ഹിറ്റ് ‘ബാoഗ്ലൂര്‍ ഡേയ്സ്’, ട്രയിലര്‍ പുറത്ത്

0
2014- ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ‘ബാoഗ്ലൂര്‍ ഡേയ്സ്’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും നസ്രിയായും ഫഹദ് ഫാസിലും നിത്യമേനോനും പാര്‍വതി തിരുവോത്തും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു ‘ബാoഗ്ലൂര്‍ ഡേയ്സ്’.

മികച്ച പ്രമേയമുള്ള സിനിമയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി അൻജന- വാർസ് ഒന്നിക്കുന്നു

0
മിന്നൽ മുരളി, ആർ ദി എക്സ് എന്നീ സിനിമകളുടെ സഹനിർമ്മാണത്തിന് ശേഷം  അൻജന ഫിലിപ്പും സിനിമ- പരസ്യ സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി എ ശ്രീകുമാറും ചേർന്ന് സിനിമാ നിർമ്മാണത്തിന് ഒരുങ്ങുന്നു. സംരഭമായ ‘ദൃശ്യ മുദ്ര’ മോഹൻലാൽ പ്രകാശനം ചെയ്തു.