ചലച്ചിത്ര- മിമിക്രി മേഖലകളിൽ കഴിവ് തെളിയിച്ച പ്രശസ്ത നടൻ കലാഭവൻ നവാസ് അന്തരിച്ചു. ഹൃദയാഘാതമായിരുന്നു. ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 51- വയസ്സായിരുന്നു. നിലവിൽ ‘പ്രകമ്പനം’ എന്ന സിനിമയിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു നവാസ്. രണ്ടാഴ്ചയായി ചിത്രീകരണം പുരോഗമിച്ചുവരികയായിരുന്നു. തന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം വീട്ടിലേക്കുള്ള യാത്രയ്ക്കുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഹോട്ടൽ മുറിയിൽ വച്ച് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മിമിക്രി വേദികളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ കലാകാരനാണ് കലാഭവൻ നവാസ്. കലാഭവൻ മിമിക്രി ട്രൂപ്പ്കളിൽ അംഗമായിരുന്നു. 1995- ൽ ചൈതന്യം എന്ന് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അമ്മ അമ്മായിയമ്മ, ജൂനിയർ മാൻഡ്രേക്ക്, ചന്ദാമാമ, ചട്ടമ്പിനാട്, മേരാ നാം ഷാജി, മായി ഡിയർ കരടി, മീനാക്ഷി കല്യാണം, കോബ്ര, മാട്ടുപ്പെട്ടി മച്ചാൻ, വൺമാൻ ഷോ, വെട്ടം, മൈലാഞ്ചി മൊഞ്ചുള്ള വീട്, എബിസിഡി, എന്നിവയാണ് അഭിനയിച്ച സിനിമകൾ. ഡിറ്റക്ടീവ് ഉജ്ജ്വലൻ ആൻ അഭിനയിച്ച സിനിമകളിൽ വെച്ച് ഏറ്റവും ഒടുവിൽ തിയ്യേറ്ററിലെത്തിയ സിനിമ. സിനിമ- ചലച്ചിത്ര നടനായിരുന്ന അബൂബക്കർ ആൻ അദ്ദേഹത്തിന്റെ പിതാവ്. ഭാര്യ നടിയായ രഹ്ന, മൂന്ന് മക്കൾ.







