Saturday, March 7, 2026

സൂരജും മലയാള സിനിമയുടെ പുതു പാട്ടുവഴിയും

പ്രശസ്ത കർണാടക സംഗീതജ്ഞനായ കുടമാളൂർ ജനാർദ്ദനന്റെ ശിഷ്യൻ… ജനപ്രിയമായ കപ്പ ടി. വിയിലെ മ്യൂസിക് മോജോ എന്ന സംഗീത പരിപാടിയിൽ അരങ്ങേറ്റം കുറിച്ച മസാല കോഫിയുടെ പ്രധാന ഗായകൻ… ശ്രദ്ധേയമായ സിനിമകളിലെ അതിലും ശ്രദ്ധേയമായ പാട്ടിലൂടെ ജനഹൃദയങ്ങളിലേക്ക് ചേക്കേറിക്കൊണ്ട് 2016 ൽ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ പ്രതിഭ.. കുറഞ്ഞ കാലയളവിനുള്ളിൽ  സംഗീത മേഖലയിൽ തന്റേതായ ഇടം നേടിയ ഗായകനാണ് സൂരജ് സന്തോഷ്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുഗിലും ഹിന്ദിയിലും കന്നഡയിലുമടക്കം നിരവധി ഭാഷകളിൽ സൂരജിന്റെ ശബ്ദം മാറ്റുരച്ചിട്ടുണ്ട്.

ആലാപനത്തിലെയും ശൈലിയിലെയും വ്യത്യസ്തത കൊണ്ട് സൂരജ് സന്തോഷിന്റെ പാട്ടുകളും വേറിട്ടു നിന്നു.  പാട്ടിലെ അദ്ദേഹം കൊണ്ട് വരുന്ന പുതിയ പരീക്ഷണങ്ങളും ശൈലികളും കൊണ്ട് അവയെല്ലാം വേറിട്ടു നിന്നു. ഒരു പക്ഷേ ആ വ്യത്യസ്ത കൊണ്ട് തന്നെയാവണം, അദ്ദേഹം മറ്റ് ഗായകരിൽ നിന്നും വേറിട്ട് നിൽക്കുന്നതും.  ഗപ്പി എന്ന സിനിമയിലെ പാട്ടിലൂടെ 2016 ൽ മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയപ്പോൾ സൂരജ് സന്തോഷ് ഏറെ ശ്രദ്ധിക്കപ്പെട്ടു. കൊല്ലത്താണ് ജനിച്ചതെങ്കിലും സംഗീതജീവിതാവുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം തിരുവനന്തപുരത്തും ചെന്നൈയിലുമായാണ് ജീവിതം.

മലയാളി ആണെങ്കിലും സൂരജ് സന്തോഷ് പിന്നണി ചലച്ചിത്ര ഗാനരംഗത്തേക്ക് തിരിയുന്നത് തെലുങ്കിലൂടെയാണ്. ഡാർലിംഗ് എന്ന ചിത്രത്തിലൂടെ ജി വി പ്രകാശ് ഈണമിട്ട ‘ഇങ്ക ഏതോ’ എന്ന പാട്ട് ജനപ്രിയമായി.  അതോടെ ഇതര ഭാഷകളിലേക്കും സൂരജ് സന്തോഷ് എന്ന ഗായകനും അറിയപ്പെടാൻ തുടങ്ങി. സംഗീതത്തിലെ പണ്ട് മുതൽക്കെ ഉള്ള  ശൈലീ പാരമ്പര്യത്തെ അംഗീകരിക്കുന്നില്ല സൂരജ് സന്തോഷ്. നേരെ മറിച്ച് സംഗീതത്തിളും കടന്നു വരേണ്ടത് വ്യത്യസ്തതയാണെന്ന് അദ്ദേഹം പറയുന്നു. ഈ വ്യത്യസ്തത പാട്ടിനെ മാറ്റി മറിക്കുമെന്നും സൂരജ് സന്തോഷ് അവകാശപ്പെടുന്നു. അതിലൂടെ കൂടുതൽ ഗായകർക്ക് സിനിമയിൽ അവസരവും ലഭിക്കും.  എങ്കിലും മലയാള സിനിമയുടെ സകല മേഖലകളും മാറ്റങ്ങൾ വന്നെങ്കിലും സംഗീതലോകത്ത് ഇനിയും മാറ്റങ്ങള് അനിവാര്യമാണെന്നാണ് സൂരജ് സന്തോഷ് ഒരു ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

പുതു ഗായകരിൽ ഏറെ പ്രധാന്യമർഹിക്കുന്ന വ്യക്തിയാണ് സൂരജ് സന്തോഷ്. ഗപ്പി എന്ന സിനിമയിലെ ‘തനിയെ’ എന്ന പാട്ടിലൂടെ സംഗീതമാലപിച്ചു കൊണ്ട് മലയാള സിനിമയിൽ വേറിട്ടൊരു പാട്ടിന്റെ വഴി വെട്ടിത്തെളിച്ചു. വൈകാരികവും തീവ്രവുമായ ആലാപന ശൈലി കൊണ്ട് ആ ശബ്ദം വേറിട്ടു നിന്നു. ഏത് പാട്ടിലും അർത്ഥവത്തും മൂല്യവുമുള്ള ഒരു ഘടന ഉണ്ടാവാണമെന്ന് സൂരജ് സന്തോഷ് നിരീക്ഷിക്കുന്നു. സൂരജ് മുന്നിൽ നിന്നു പ്രവർത്തിക്കുന്ന ബാൻഡ് മസാല കോഫീയുടെ ഭാഗമായി എട്ട് മുതൽ ഒൻപത് വരെയുള്ള ഗാനങ്ങൾ അടങ്ങുന്ന ആൽബം പുറത്തിറക്കുന്ന പ്ലാനിൽ ആണ്.  എട്ട് സംഗീതജ്ഞരും നാല് ജോലിക്കാരും അടക്കം ആകെ 12 പേരാണ് ബാൻഡിൽ പ്രവർത്തിക്കുന്നത്. ദക്ഷിണേന്ത്യയുടെ പാലഭാഗങ്ങളിലുമായി പ്രവർത്തിക്കുന്നുണ്ടെന്ന പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ സൂരജ് സന്തോഷ് പറഞ്ഞു.

spot_img

Hot Topics

Related Articles

Also Read

നെറ്റ്ഫ്ലിക്സിൽ ഇനി സിനിമകളുടെയും വെബ് സീരീസുകളുടെയും പൂരക്കാലം; ലിസ്റ്റ് പുറത്ത്

0
പ്രേക്ഷകരുടെ മുന്നിലേയ്ക്ക് സ്ട്രീം ചെയ്യാനിരിക്കുന്ന നിരവധി വെബ് സീരീസുകളും സിനിമകളുടെയും ലിസ്റ്റ് പുറത്ത് വിടാനുള്ള ഒരുക്കത്തിലാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. നിരവധി ഇന്ത്യൻ ഭാഷകളിലുള്ള ചിത്രങ്ങളാണ് ഇത്തവണ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. ആറ് സിനിമകളും...

മഹാനടന തിലകത്തിന് ഒരു പൊന്‍തൂവല്‍ കൂടി

0
വിധേയന്‍, പൊന്തന്‍ മാട, വാല്‍സല്യം, പാലേരി മാണിക്യം, അടിയൊഴുക്കുകള്‍, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം, കാഴ്ച, അങ്ങനെ തുടങ്ങി മികച്ച നടനുള്ള പുരസ്കാരം 2022- ല്‍ പുറത്തിറങ്ങിയ ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തില്‍ എത്തി നില്‍ക്കുന്നു.

‘ടർക്കിഷ് തർക്ക’ത്തിൽ സണ്ണി വെയ് നും ലുക് മാനും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
ബിഗ് പിക്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദും അഡ്വ: പ്രദീപ് കുമാറും ചേർന്ന് നിർമ്മിച്ച് നവാസ് സുലൈമാൻ രചനയും സംവിധാനവും ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.  

ഇന്ദ്രൻസും മുരളിഗോപിയും പ്രധാനകഥാപാത്രങ്ങൾ; ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്ത്

0
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിച്ച് ഇന്ദ്രൻസും മുരളി ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മൂവി ‘കനകരാജ്യ’ത്തിന്റെ ട്രയിലർ പുറത്തിറങ്ങി.

ശ്രീകുമാരന്‍ തമ്പിക്കു ആശംസകളുമായി നടന്‍ കമല്‍ഹാസന്‍

0
'കവി, ​ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, നിർമാതാവ്, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ബഹുമുഖ പ്രതിഭയാണ് പ്രിയപ്പെട്ട ശ്രീകുമാരൻ തമ്പി'