Friday, May 2, 2025

സംഗീതത്തിലൂടെ ‘ഹൃദയം’ തൊട്ട് ഹിഷാം അബ്ദുള്‍ വഹാബ്

അന്‍പത്തിരണ്ടാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വേളയില്‍ മികച്ച ജനപ്രിയ ചിത്രമായി ജൂറി തിരഞ്ഞെടുത്ത ‘ഹൃദയം’ എന്ന ചിത്രത്തില്‍ അത്രത്തോളം തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയൊരു പാട്ടുണ്ട്, ‘ദര്‍ശനാ…’ എന്നു തുടങ്ങുന്ന ആ ഗാനത്തിന് സംഗീതം ചിട്ടപ്പെടുത്തിയ ഹിഷാം അബ്ദുള്‍ വഹാബിനെയിരുന്നു ജൂറി മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തതും. സംഗീത സംവിധായകന്‍ മാത്രമല്ല, നല്ലൊരു ഗായകനും നിര്‍മാതാവും കൂടിയാണ് ഇദ്ദേഹം. ഇപ്പോള്‍ മലയാള സിനിമയില്‍ മാത്രമല്ല, ഈ പുതുമുഖ സംവിധായകനെ തേടി ഇതര ഭാഷകളിലെ സിനിമകളില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തുവാന്‍ തുടങ്ങി. ‘മേരാ ഇന്ത്യ’ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ശിവ സംവിധാനം ചെയ്ത് സാമന്തയും വിജയ് ദേവര്‍ക്കൊണ്ടയും നായികാനായകന്‍മാരായി എത്തുന്ന ‘ഖുശി’ എന്ന തെലുങ്കു ചിത്രത്തിലും തുടക്കമിടുന്നു. പാട്ടുകള്‍ ചിട്ടപ്പെടുത്തുക മാത്രമല്ല, ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഹിഷാം അബ്ദുള്‍ വഹാബ് ആണ്.

മികച്ച ഓഡിയോ എഞ്ചിനീയര്‍ കൂടിയാണ് ഹിഷാം അബ്ദുള്‍ വഹാബ്. ടൈം മാഗസിന്‍ ‘ഇസ്ലാമിന്‍റെ ഏറ്റവും വലിയ റോക്ക് താരം ‘ എന്നു വിശേഷിപ്പിക്കുന്ന ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സാമി യൂസുഫുമായി ചേര്‍ന്ന് ഹിഷാം അബ്ദുള്‍ വഹാബ് നിര്‍മിച്ചു 2015- ല്‍ പുറത്തിറങ്ങിയ ‘ഖദം ബിദാ’ എന്ന സംഗീത ആല്‍ബം ശ്രദ്ധേയമായിരുന്നു. കുട്ടിക്കാലത്തെ സംഗീതത്തോട് കമ്പമായിരുന്ന ഇദ്ദേഹം കര്‍ണാടിക്, ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തില്‍ പ്രാവീണ്യം നേടി. തന്‍റെ എട്ടാമത്തെ വയസ്സില്‍ പാട്ടുകള്‍ പാടിത്തുടങ്ങി. പിന്നീട് വളരെ വേഗം തന്നെ കീബോര്‍ഡും പിയായാനോയും വായിക്കുവാന്‍ പരിശീലിച്ചു. ജനനം തൊട്ട് വിദ്യാഭ്യാസ കാലം വരെ വിദേശത്തായിരുന്ന ഇദ്ദേഹം സ്വദേശമായ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത് 2007- ല്‍ ഏഷ്യാനെറ്റിന്‍റെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറിന്‍റെ ഭാഗമായിട്ടായിരുന്നു. പിന്നീട് പാട്ടിലും സംഗീത സംവിധാനത്തിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.

ഹൃദയത്തിലെ ദര്‍ശനാ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയാണ് ഹിഷാം അബ്ദുള്‍ വഹാബിനെ സംഗീത ലോകവും മലയാളികളും ശ്രദ്ധിച്ച് തുടങ്ങിയതെങ്കിലും അദ്ദേഹം ആദ്യമായി സംഗീതം ചിട്ടപ്പെടുത്തുന്നത് ‘സാള്‍ട്ട് മാംഗോ ട്രീ ‘ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് പ്രേതം ഉണ്ട് സൂക്ഷിക്കുക, മരുഭൂമിയിലെ മഴത്തുള്ളികള്‍, ലവ് സീന്‍, മോഹബത്തിന്‍ കുഞ്ഞബ്ദുള്ള, അങ്ങനെ ഞാനും പ്രേമിച്ചു, നിറങ്ങള്‍ തൊടാന്‍ വരൂ തുടങ്ങിയ സിനിമകളിലെ ഗാനങ്ങള്‍ക്കു ഈണം പകരുകയും ട്രാഫിക്കിലെ ‘ കണ്ണെറിഞ്ഞാല്‍…’, കമല്‍ സംവിധാനം ചെയ്ത ഗദ്ദാമയിലെ ‘വിദൂരമീ യാത്ര…’, തിരയിലെ ‘താഴ്വാരം…’, തുടങ്ങിയ ശ്രദ്ധേയ ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തു. 2015- ല്‍ ഇദ്ദേഹത്തിന് കൈരളി കള്‍ച്ചറല്‍ ഫോറം അബുദാബി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഒരു വാപ്പിച്ചിക്കഥ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനായി തിരഞ്ഞെടുത്തു. 2015- ല്‍ ‘സാള്‍ട്ട് മാംഗോ ട്രീ’ യിലൂടെ മികച്ച സംവിധായകനായി മിര്‍ച്ചി മ്യൂസിക് അവാര്‍ഡും 2016- ല്‍ മികച്ച ഗായകനുള്ള രാമു കാര്യാട്ട് അവാര്‍ഡും 2017- ല്‍ ഏഷ്യാനെറ്റ് യുവ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചു.

നിരവധി പാട്ടുകള്‍ പാടുകയും പാട്ടുകള്‍ക്ക് സംഗീതം നല്‍കുകയും ചെയ്തുവെങ്കിലും ശ്രദ്ധേയനാകുന്നതും മികച്ച സംഗീത സംവിധായകനുള്ള സ്റ്റേറ്റ് അവാര്‍ഡ് കിട്ടുന്നതും ഹൃദയത്തിലെ ‘ദര്‍ശന…’ എന്ന പാട്ടിലൂടെയാണ്. “ ഈ ഗാനത്തില്‍ അന്താരാഷ്ട്ര നിലവാരം ഉണ്ടാവണമെന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആശങ്കയായിരുന്നു. മലയാള സിനിമ സംഗീതം പാന്‍- ഇന്ത്യ തലത്തില്‍ എത്തിക്കാന്‍ പരമാവധി പരിശ്രമിക്കുക എന്നതാണു എന്‍റെ ആത്യന്തിക ലക്ഷ്യം. അതിലേക്കുള്ള ഒരു പടിയാവും ഹൃദയം സിനിമയും അതിലെ സംഗീതവും. ഇന്‍സ്ട്രുമെന്‍റേഷനും മിക്സിങ്ങും അല്‍പ്പം സമയമെടുത്ത് ചെയ്യേണ്ടി വന്നു. ടര്‍ക്കിയിലെ ഇസ്താന്‍ബൂളില്‍ പോയാണ് റെക്കോര്‍ഡ് ചെയ്തത്. മലയാള സിനിമ സംഗീത മേഖലയില്‍ സജീവമല്ലാത്ത ചില സംഗീതോപകരണങ്ങള്‍ ഈ ഗാനത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ബഗ്ളാമാ, ഔദ്, ഖാനൂന്‍, ടര്‍ക്കിഷ് ദുദുക്, തുടങ്ങിയവ ‘ദര്‍ശന’യില്‍ ഉള്‍പ്പെട്ടിരുന്നു” എന്നു അദ്ദേഹം ഒരു അഭിമുഖത്തില്‍ പാട്ടിന്‍റെ പിറവിയെക്കുറിച്ച് പറയുന്നുണ്ട്. ഇപ്പോള്‍ സംഗീതത്തിന്‍റെ പുതിയ വഴികളിലൂടെയാണ് ഹിഷാം അബ്ദുള്‍ വഹാബ് എന്ന സംഗീത സംവിധായകന്‍റെ, ഗായകന്‍റെ ജൈത്രയാത്ര.

spot_img

Hot Topics

Related Articles

Also Read

സംവിധാനത്തിലും കൈ വെച്ച് മോഹൻലാൽ; ത്രീഡി ചിത്രം ‘ബറോസ്’ ഉടൻ

0
മോഹൻലാൽ സംവിധേയകനായി അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് അവസാനഘട്ടം പൂർത്തിയാക്കുന്നു. നിധികാക്കും ഭൂതത്തിന്റെ കഥപറയുന്ന ചിത്രമാണ് ബറോസ്.

ജോജു ജോർജ്ജിന്റെ ‘പണി’ ഇനി ഒടിടിയിൽ  

0
നടനായും സഹനടനായും സ്വഭാവനടനായും ഹസ്യനടനായും വെള്ളിത്തിരയിൽ ആവേശമായി മാറിയ ജോജു ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘പണി’ ഇനി ഒടിടിയിൽ കാണാം.   ജനുവരി 16-മുതൽ സോണി ലൈവിൽ സ്ട്രീമിങ് ആരംഭിക്കും. സൂപ്പർ...

രസകരമായ ടീസറുമായി ‘നദികളില്‍ സുന്ദരി യമുന’

0
നവാഗതരായ വിജേഷ് പനത്തൂരും, ഉണ്ണി വെള്ളോറയും ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘നദികളില്‍ സുന്ദരി യമുന’ ’സെപ്റ്റംബര്‍ 15 നു തിയ്യേറ്ററുകളിലേക്ക് എത്തുന്നു.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്റർനാഷണൽ ഫിലിം ജൂറി ചെയർമാനായി ശേഖർ കപൂർ

0
മികച്ച ചിത്രത്തിന് സുവർണ മയൂരവും 40 ലക്ഷം രൂപയും ലഭിക്കും. 15 ചിത്രങ്ങളാണ് മത്സരിക്കുന്നതിനായി എത്തുക. കൂടാതെ മികച്ച സംവിധായകൻ, നടൻ, നടി, സ്പെഷ്യൽ ജൂറി പുരസ്കാരങ്ങളും നൽകും. രജത മയൂരത്തിനായി മത്സരിക്കുന്നത് ഏഴ് ചിത്രങ്ങളാണ്.

46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരനിറവില്‍ മികച്ച നടിയായി ദര്‍ശനയും മികച്ച നടനായി കുഞ്ചാക്കോ ബോബനും തിരഞ്ഞെടുക്കപ്പെട്ടു

0
46- മത് കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരം പ്രഖ്യാപിച്ചു. ജയ ജയ ഹേ, പുരുഷ പ്രേതം എന്നീ ചിത്രങ്ങളിലെ അഭിനയത്തെ മുന്‍നിര്‍ത്തി മികച്ച നടിയായി ദര്‍ശനയെയും ന്നാ താന്‍ കേസ് കൊട്, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടനായി കുഞ്ചാക്കോ ബോബനേയും തിരഞ്ഞെടുത്തു.