Thursday, May 1, 2025

ഉള്ളുലയ്ക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതകഥയുമായി ‘ഉള്ളൊഴുക്ക്’

രണ്ട് സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ഉള്ളോഴുക്ക്. ജീവിതത്തിന്റെ തെറ്റും ശരിയും നിറഞ്ഞ സന്ദർഭങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യരെ പ്രതിനിധാനം ചെയ്യുന്ന സിനിമയാണ് ഉള്ളോഴുക്ക്. എങ്കിലും അതിൽ നിന്നുള്ള തിരിച്ചടിയിലും അതിജീവിക്കുകയും ചിരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന നിരവധി മനുഷ്യരുടെ ആകെത്തുക ആണ് ഈ ചിത്രത്തിൽ. അനീതിയുടെ ചെളിക്കുണ്ടിലേക്ക് ആഴ്ന്നാഴ്ന്നു പോകുന്തോറും പ്രത്യാശയുടെ വെളിച്ചവും അതിനെ ലക്ഷ്യമാക്കിയുള്ള ഉറച്ച കാൽവെപ്പുമുണ്ടവരിൽ.

സ്നേഹവും സന്തോഷവുമാണ് അവരെയെല്ലാം ജീവിക്കുവാൻ പ്രേരിപ്പിക്കുന്നതും. പല പരുക്കൻ ജീവിത യാഥാർഥ്യങ്ങൾക്കു മുന്നിലും കടിഞ്ഞാൺ പിടിവിട്ടു പോയ അനേകം മനുഷ്യരുടെ മനസ്സിലൂടെയും ജീവിതത്തിലൂടെയും കടന്നുപോകുന്ന വികാര- വിചാരങ്ങളുടെ ഉള്ളോഴുക്കാണ് ഈ ചിത്രത്തിലൂടെ പ്രധാനമായും സംവിധായകൻ പറഞ്ഞു വെക്കുന്നത്. ചുറ്റിലും ക്ഷോഭ്യമായ ശക്തമായ അടിയൊഴുക്കുള്ള വെള്ളക്കെട്ടിൽ അകപ്പെടുന്ന മനുഷ്യരുടെ കഥ.

അതിജീവനത്തിന്റേത് മാത്രമല്ല,കൊടിയ നീതികേട് അനുഭവിക്കേണ്ടി വരുന്ന മനുഷ്യരുടെ ജീവിതം കൂടിയാണ് ഈ സിനിമ. കുട്ടനാട്ടിലെ മദ്ധ്യവർഗ്ഗത്തിൽ പെട്ട ഒരു ക്രിസ്ത്യൻ കുടുംബത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം കൂടിയാണിത്. ആഅ വീട്ടിലെ അമ്മയ്ക്ക് കൂട്ടായി എത്തുന്ന മരുമകളും അവളുടെ ഭർത്താവും അടങ്ങുന്ന ഒരു ചെറിയ കുടുംബം. എന്നാൽ രോഗാതുരനായി തീരുന്ന പെൺകുട്ടിയുടെ ഭർത്താവിന്റെ ദുരവസ്ഥയും അതിനിടയിൽ അപ്രതീക്ഷിതമായി എത്തുന്ന മഹാമാരിയും അത് വരെയുള്ള ജീവിതത്തെയും കണക്കൂട്ടലുകളെയും അപ്പാടെ തെറ്റിച്ച് കളഞ്ഞു.

കലങ്ങി മറിഞ്ഞ് ഇളകിയാർക്കുന്ന ഭൂമിയും ആകാശവും പോലെ അവളുടെ മനസ്സും പ്രേക്ഷകർക്ക് കാണാം. കര കവിഞ്ഞൊഴുകുന്ന വെള്ളവും തടകെട്ടി മനസ്സിൽ പിടിച്ചു നിർത്തിയ  അന്ത:ക്ഷോഭങ്ങളും ഓരോ കഥാപാത്രങ്ങളിലും പ്രകടമാണ്. ഉർവശിയും പാർവതി തിരുവോത്തും ഒരുപോലെ മത്സരിച്ചഭിനയിച്ച ചിത്രം കൂടിയാണ് ‘ഉള്ളൊഴുക്ക്’. ശരിയും തെറ്റും പരസ്പരം അoഗീകരിക്കപ്പെടുന്ന ജീവിതസഹചര്യങ്ങൾ ചിത്രത്തിലുടനീളം കാണാം. നിശബ്ദതയും ചിലപ്പോൾ സംസാരിക്കുകയും വലിയൊരു ആശയം കൈമാറുകയും ചെയ്യാറുണ്ട്. ഒരു പക്ഷേ ഉർവശിയുടെ കഥാപാത്രം അത്തരമൊന്നാണ്.

പാർവതി തിരുവോത്തും ഉർവശിയും ഒരുപോലെ നിറഞ്ഞു നിന്ന സിനിമയാണ് ‘ഉള്ളൊഴുക്ക്’. ആത്മസംഘർഷം ആഅ മഴവെള്ളം സിനിമയുടെ അവസാനം വരെ പ്രേക്ഷകമനസ്സുകളിലും തിക്കുമുട്ടി നിന്നു. പ്രശാന്ത് മുരളി. അർജുൻ, അലൻസിയർ എന്നീ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. കറി ആൻഡ് സയനൈഡിലൂടെ ശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമി എന്നാ സംവിധായകന്റെ കഴിവ് വ്യക്തമായി തെളിഞ്ഞു കാണാം ‘ഉള്ളൊഴുക്കിൽ. തങ്ങളുടെ കഥാപാത്രങ്ങളിൽ ഒറീജിനാലിറ്റി കൊണ്ട് വന്നു കൊണ്ട് അതിവൈകാരികതയിലേക്ക് തള്ളിവീടാതെ വിജയിപ്പിക്കുവാൻ  അവർക്കായി.

സിനിമയിലൂടെ മാത്രമല്ല, കഥാപാത്രങ്ങളുടെ ആത്മസംഘർഷങ്ങളെ  പ്രേക്ഷകരെ അനുഭവിപ്പിക്കുവാൻ കഴിഞ്ഞു എന്നതാണ് ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ വിജയത്തിന്റെ കാതൽ. സിനിമയുടെ പശ്ചാത്തലത്തിന് അനുസൃതമായ സംഗീതം ചിറ്റപ്പെടുത്തിക്കൊണ്ട് സുഷിനും ശ്രദ്ധേയമായി. സിനിമകണ്ട് തിയ്യേറ്ററിൽ നിന്നും കഥാപാത്രങ്ങളുടെ അതേ ആത്മപീഡയുമായി പുറത്തേക്കിറങ്ങുന്ന പ്രേക്ഷകർ.. അതെ, അതാണ് ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിന്റെ വിജയവും.

spot_img

Hot Topics

Related Articles

Also Read

‘നീലക്കുയി’ലിലൂടെ ശ്രദ്ധേയ; ചലച്ചിത്ര പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു

0
പി. ഭാസ്കരൻ എഴുതി കെ. രാഘവൻ മാഷ് ഈണം പകർന്ന് 1954- ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലെ ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു.  84- വയസ്സായിരുന്നു. വ്യാഴായ്ച രാവിലെ ചെന്നൈ കൊട്ടിവാക്കത്തെ...

‘ഇട്ടിക്കോര’യിലെയും ‘സുഗന്ധി’യിലെയും ടി ഡി മാന്ത്രികത ‘ഭ്രമയുഗ’ത്തിലും; നിഗൂഢ ദൃശ്യവിരുന്നൊരുക്കുവാൻ രാഹുൽ സദാശിവൻ

0
ഭീതിദമായ അട്ടഹാസം, വന്യമായ നിശബ്ദത, ക്രൌര്യമാർന്ന നോട്ടം, ക്രൂരമായ ചിരി, നിഗൂഢമായ ഇരുണ്ട പശ്ചാത്തലം..വിഭിന്നമായ വേഷപ്പകർച്ചയിലൂടെ ഭാവഗരിമയിലൂടെ പ്രേക്ഷകരെ തിയ്യേറ്ററിൽ പിടിച്ചിരുത്താൻ ഭ്രമയുഗം തിയ്യേറ്ററിലേക്ക് എത്താനിനി ഒരു ദിനം മാത്രം.

‘വാനപ്രസ്ഥത്തിന്റെ കാലത്താണ് ഷാജി സര്‍ എന്ന സംവിധായകനോടൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ഉണ്ടായത്’ ഷാജി എൻ. കരുണിനെ അനുസ്മരിച്ച് മോഹൻലാൽ

0
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: മലയാളസിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച, ഓരോ മലയാളിയും അഭിമാനത്തോടെ ചേര്‍ത്തുപിടിച്ച, ഷാജി എന്‍ കരുണ്‍ സർ നമ്മെ വിട്ടുപിരിഞ്ഞു. 'നേരം പുലരുമ്പോള്‍', പഞ്ചാഗ്‌നി, 'ഒന്നുമുതല്‍ പൂജ്യം വരെ' - ഈ...

ബാംഗ്ലൂര്‍ ഡേയ്സ് റീമേക് യാരിയാന്‍ 2; ടീസര്‍ പുറത്തിറങ്ങി

0
2014- ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രം ബാംഗ്ലൂര്‍ ഡേയ് സിന്‍റെ ഹിന്ദി റീമേക് വരുന്നു. 2014- ലെ തന്നെ യാരിയാന്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗം എന്ന നിലയിലാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തു വിട്ടത്.

‘നാടന്‍ പാട്ടിന്‍റെ മടിശ്ശീല കിലുക്കി’ മലയാളികൾ പാടിനടന്ന പാട്ടുകൾ…

0
“ഒരു പുലര്‍ച്ചെ പോക്കറ്റിലൊരു കവിതയുമായി വയലാറിനെ തേടി പുറപ്പെട്ടു. തിരക്ക് പിടിച്ച ഒരു പൊതുയോഗ സ്ഥലത്തുവെച്ച് ആ കവിതയേല്‍പ്പിച്ചു തിരികെ പോന്നു . ഒരാഴ്ച കഴിഞ്ഞപ്പോള്‍ വയലാറിന്‍റെ കത്ത് . ‘കവിത നന്നായിട്ടുണ്ട്....