"കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി..." രവീന്ദ്രൻ മാഷ് സംഗീതം നൽകിയ ‘നീലക്കടമ്പി’ലെ ദൈവികത്വം നിറഞ്ഞ ഈ ഒറ്റ ഗാനം മതി കെ ജയകുമാർ എന്ന ഗാനരചയിതാവിനെ പ്രതിഭാധനനായ ഐ എ എസ് ഉദ്യോഗസ്ഥനെ ഓർക്കാൻ.
മാമുക്കോയയ്ക്ക് ജന്മനാടിന്‍റെ യാത്രാമൊഴി. അദ്ദേഹത്തെ അവസാനമായി ഒരു നോക്കുകാണുവാന്‍ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് കണ്ണ൦പറമ്പ് ഖബര്‍സ്ഥാനില്‍ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നിരവധി ആളുകളെ സാക്ഷിയാക്കി സംസ്കരിച്ചു.
മലയാള സിനിമയില്‍ നര്‍മത്തില്‍ ചാലിച്ച നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചു കൊണ്ട് നടന്‍ മാമുക്കോയ അന്തരിച്ചു. 76- വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള ചികില്‍സയിലിക്കെ ആയിരുന്നു അന്ത്യം.
“ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ അമ്പലത്തിലിന്നല്ലയോ സ്വര്‍ണ്ണരഥഘോഷം...”പാട്ടിന്‍റെ രഥോല്‍സവമായിരുന്നു ‘ശ്യാമ'യിലെ പാട്ടുകളെല്ലാം...മനോഹര പദങ്ങള്‍ കൊണ്ട് ഒരുക്കിവെച്ച വിരുന്നായിരുന്നു ഷിബു ചക്രവര്‍ത്തി എന്ന ഗാനരചയിതാവില്‍ നിന്നും പിറന്ന പാട്ടുകളുടെ പ്രത്യേകത.
അഗാധമായ സ്വരലയനം കൊണ്ടും സംഗീതം കൊണ്ടും താളം കൊണ്ടും ആശയം കൊണ്ടും സുന്ദരമാണ് ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ.മറ്റുള്ളവരുടെ വ്യക്തി താൽപര്യങ്ങൾക്കനുസൃതമായി തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളെയും എഴുത്തിനെയും തിരുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല.
മലയാള സിനിമയുടെ സുവർണ കാലഘട്ടത്തെ നായകനായി ഭരിച്ച അഭിനയ സാമ്രാട്ട്. അരനൂറ്റാണ്ടിനപ്പുറം ചലച്ചിത്ര നടനായി അക്കാലത്തെ യുവത്വങ്ങളിൽ നിറഞ്ഞു നിന്ന മുടിചൂടാ മന്നൻ. ലാളിത്യമാർന്ന ജീവിത ശൈലി കൊണ്ടും പെരുമാറ്റം കൊണ്ടും സിനിമാ സെറ്റുകളിലും ജനഹൃദയങ്ങളിലും ജീവിച്ച മഹാനടന്‍.